Description
Digital Voice of Kerala
Wednesday, May 13, 2026

Digital Voice of Kerala
HomeKerala Assembly Election 2026ചേർത്തലയിലും മാനന്തവാടിയിലും മന്ത്രിമാരുടെ തിരിച്ചുവരവ്: എലത്തൂരിലും ആറന്മുളയിലും ഇടതുകോട്ടകളിൽ വിള്ളൽ |...

ചേർത്തലയിലും മാനന്തവാടിയിലും മന്ത്രിമാരുടെ തിരിച്ചുവരവ്: എലത്തൂരിലും ആറന്മുളയിലും ഇടതുകോട്ടകളിൽ വിള്ളൽ | Kerala Assembly Election Results 2026

🎙️ Latest Podcast

തിരുവനന്തപുരം: കേരള നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഫലസൂചനകൾ പുറത്തുവരുമ്പോൾ ഭരണപക്ഷത്തെ മന്ത്രിമാർക്കിടയിൽ സമ്മിശ്ര വികാരം. ആദ്യ ഘട്ടത്തിൽ പിന്നിലായിരുന്ന ചില മന്ത്രിമാർ ലീഡ് തിരിച്ചുപിടിച്ചപ്പോൾ, മറ്റു ചിലർ ഇപ്പോഴും കടുത്ത പോരാട്ടത്തിൽ പിന്നിലാണ്.(Kerala Assembly Election Results 2026, P Prasad Lead Cherthala, Veena George Trailing)

ചേർത്തലയിൽ മന്ത്രി പി. പ്രസാദ് വൻ തിരിച്ചുവരവ് നടത്തി. ആദ്യ റൗണ്ടുകളിൽ പിന്നിലായിരുന്ന അദ്ദേഹം രണ്ട് റൗണ്ട് പൂർത്തിയാകുമ്പോൾ 636 വോട്ടുകൾക്ക് ലീഡ് തിരിച്ചുപിടിച്ചു. മാനന്തവാടിയിൽ മന്ത്രി ഒ.ആർ. കേളു ലീഡ് നില മെച്ചപ്പെടുത്തി. സിപിഎമ്മിന്റെ കരുത്തുറ്റ മണ്ഡലമായ തിരുനെല്ലിയിലെ വോട്ടുകൾ എണ്ണിത്തുടങ്ങിയതോടെയാണ് കേളു മുന്നിലെത്തിയത്.

എലത്തൂരിൽ രണ്ടാം റൗണ്ട് വോട്ടുകൾ പൂർത്തിയാകുമ്പോഴും മന്ത്രി എ.കെ. ശശീന്ദ്രൻ പിന്നിലാണ്. മണ്ഡലത്തിൽ യുഡിഎഫ് അനുകൂല തരംഗം പ്രകടമാകുന്നു ആറന്മുളയിൽ ആരോഗ്യ മന്ത്രി വീണ ജോർജിന് ആദ്യ മണിക്കൂറുകളിൽ ലീഡ് കണ്ടെത്താനായിട്ടില്ല. ഇവിടെ യുഡിഎഫ് സ്ഥാനാർത്ഥി മികച്ച പോരാട്ടം കാഴ്ചവെക്കുന്നു. പത്തനാപുരത്ത് കെ.ബി. ഗണേഷ് കുമാർ പിന്നിലാണ്.

ഇടുക്കിയിലെ യുഡിഎഫ് കോട്ടയായ തൊടുപുഴയിൽ പി.ജെ. ജോസഫിന്റെ ലീഡ് നില കുതിച്ചുയരുകയാണ്. നിലവിൽ 7000-ത്തിന് മുകളിൽ വോട്ടുകളുടെ വ്യക്തമായ ലീഡ് അദ്ദേഹം നിലനിർത്തുന്നുണ്ട്. വയനാട്ടിലും ഇടുക്കിയിലും യുഡിഎഫ് വൻ മുന്നേറ്റമാണ് നിലവിൽ കാഴ്ചവെക്കുന്നത്.

Story Summary

As the counting progresses, Ministers P. Prasad and O.R. Kelu have regained their leads in Cherthala and Mananthavady, respectively. However, Ministers Veena George, A.K. Saseendran, and Ganesh Kumar remain trailing, while the UDF shows a dominant performance in Thodupuzha with a lead exceeding 7,000 votes.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.