HomeIran Israel Conflictപഴയ വിവരങ്ങൾ വെച്ച് ആക്രമണത്തിന് അനുമതി: ഇറാനിൽ 168 കുട്ടികൾ കൊല്ലപ്പെട്ട...

പഴയ വിവരങ്ങൾ വെച്ച് ആക്രമണത്തിന് അനുമതി: ഇറാനിൽ 168 കുട്ടികൾ കൊല്ലപ്പെട്ട സ്കൂൾ ആക്രമണം US കമാൻഡർമാരുടെ പിഴവെന്ന് റിപ്പോർട്ട് | US Iran War

വാഷിംഗ്ടൺ: ഇറാനിൽ 168 കുട്ടികളടക്കം ഇരുന്നൂറോളം പേരുടെ മരണത്തിനിടയാക്കിയ പെൺകുട്ടികളുടെ സ്കൂളിന് നേരെയുണ്ടായ മിസൈലാക്രമണം അമേരിക്കൻ സൈനിക കമാൻഡർമാരുടെ ഗുരുതരമായ വീഴ്ച മൂലമെന്ന് റിപ്പോർട്ട്. ആക്രമണ ലക്ഷ്യങ്ങളെക്കുറിച്ചുള്ള രഹസ്യാന്വേഷണ വിവരങ്ങൾ വർഷങ്ങൾ പഴക്കമുള്ളതാണെന്നും അവ പുനഃപരിശോധിക്കേണ്ടതുണ്ടെന്നുമുള്ള ഡാറ്റാബേസിലെ കർശന മുന്നറിയിപ്പുകൾ അവഗണിച്ചാണ് മുതിർന്ന യുഎസ് സൈനിക കമാൻഡർമാർ ആക്രമണത്തിന് അനുമതി നൽകിയതെന്ന് വിഷയവുമായി ബന്ധപ്പെട്ട മൂന്ന് ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് വെളിപ്പെടുത്തി. യുദ്ധത്തിന്റെ തുടക്കത്തിൽ ലക്ഷ്യസ്ഥാനങ്ങളുടെ പട്ടിക വേഗത്തിൽ തയ്യാറാക്കാനുള്ള തിടുക്കത്തിലാണ് കമാൻഡർമാർ ഈ മുന്നറിയിപ്പുകൾ അവഗണിച്ചത്.(US Iran War Intel Blunder Led To School Attack Killing 168 Children Report)

ഇക്കഴിഞ്ഞ ഫെബ്രുവരി 28-നാണ് ദക്ഷിണ ഇറാനിലെ മിനാബിലുള്ള ‘അൽ-ഷജറ അൽ-ത്വയ്യിബ’ സ്കൂളിന് നേരെ അമേരിക്കൻ സൈന്യം മിസൈലാക്രമണം നടത്തിയത്. ആക്രമണത്തിൽ 168 കുട്ടികളും 14 അധ്യാപകരുമടക്കം നിരവധി സാധാരണക്കാർ കൊല്ലപ്പെട്ടിരുന്നു. ഈ വർഷം നടന്ന യുഎസ്-ഇറാൻ യുദ്ധത്തിൽ ഏറ്റവും കൂടുതൽ സാധാരണക്കാർ കൊല്ലപ്പെട്ട ദാരുണമായ സംഭവമായിരുന്നു ഇത്.

സ്കൂളിനോട് ചേർന്ന് കിടക്കുന്ന ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സിന്റെ സൈനിക താവളം ലക്ഷ്യമിട്ടാണ് യുഎസ് മിസൈൽ അയച്ചത്. 2013-ലെ സാറ്റലൈറ്റ് ചിത്രങ്ങൾ പ്രകാരം ഈ സ്കൂളും സൈനിക താവളവും ഒരേ കോമ്പൗണ്ടിന്റെ ഭാഗമായിരുന്നു. എന്നാൽ 2016-ൽ ഇവിടെ മതിൽ കെട്ടി സ്കൂൾ വേർതിരിക്കുകയും പ്രത്യേക പ്രവേശന കവാടം നിർമ്മിക്കുകയും ചെയ്തിരുന്നു. 10 വർഷത്തിലധികം പഴക്കമുള്ള വിവരങ്ങൾ വെച്ചാണ് യുഎസ് കമാൻഡർമാർ ആക്രമണത്തിന് അനുമതി നൽകിയത്.

പെന്റഗണിന്റെ ടാർഗെറ്റിംഗ് ഡാറ്റാബേസുകളായ MIDB, MARS എന്നിവയിൽ ഈ വിവരങ്ങൾ കൃത്യമല്ലാത്തതാണെന്നും അപ്ഡേറ്റ് ചെയ്യണമെന്നുമുള്ള മുന്നറിയിപ്പുകൾ ഉണ്ടായിരുന്നു. എന്നാൽ വേഗത കൂട്ടാനായി കമാൻഡർമാർ ഇത് മറികടക്കുകയായിരുന്നു. യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് അധികാരമേറ്റ ശേഷം സിവിലിയൻ നാശനഷ്ടങ്ങൾ കുറയ്ക്കുന്നതിനുള്ള പ്രത്യേക വിഭാഗത്തിലെ ജീവനക്കാരുടെ എണ്ണത്തിൽ 90 ശതമാനത്തിലധികം വെട്ടിക്കുറവ് വരുത്തിയിരുന്നു. സെൻട്രൽ കമാൻഡിൽ ഈ വിഭാഗത്തിൽ 10 പേരുണ്ടായിരുന്ന സ്ഥാനത്ത് ഒരാളായി ചുരുക്കിയതും ഇത്തരം ഒരു ദുരന്തത്തിലേക്ക് നയിക്കാൻ കാരണമായി. ആക്രമണം നടന്ന് ദിവസങ്ങൾക്കകം തന്നെ പഴയ വിവരങ്ങൾ ഉപയോഗിച്ചതിനാലാണ് ഈ പിഴവ് സംഭവിച്ചതെന്ന് യുഎസ് സൈനിക ഉദ്യോഗസ്ഥർക്ക് ബോധ്യപ്പെട്ടിരുന്നു. എന്നാൽ അന്വേഷണ റിപ്പോർട്ട് ഇതുവരെ പുറത്തുവിട്ടിട്ടില്ല.

Story Summary

US military commanders bypassed critical database warnings about outdated intelligence and approved strikes in Iran, directly leading to an accidental February missile attack on the Shajareh Tayyiba school that killed nearly 200 people, including 168 children. Months later, the Pentagon has yet to release its investigation findings into the tragic incident.

WhatsApp Channel Banner

Latest updates

തിരുവനന്തപുരം നഗരത്തിലെ വിവിധ ഭാഗങ്ങളിൽ കുടിവെള്ള വിതരണം തടസ്സപ്പെടും;...

തിരുവനന്തപുരം: അമ്പലമുക്ക് സന്ത്വന റോഡിൽ പേരൂർക്കട ടാങ്കിൽ നിന്നുള്ള പ്രധാന കുടിവെള്ള പൈപ്പിൽ ഉണ്ടായ ചോർച്ച പരിഹരിക്കുന്നതിനായി അടിയന്തര അറ്റകുറ്റപ്പണികൾ ആരംഭിക്കുന്നു (Thiruvananthapuram Water Supply Disruption). ഇതിന്റെ ഭാഗമായി തിരുവനന്തപുരം നഗരത്തിലെ...

ടി.ജി. മോഹൻദാസിന്റെ വിവാദ പരാമർശം; അറസ്റ്റ് ആവശ്യപ്പെട്ട് എഐവൈഎഫ്...

തിരുവനന്തപുരം: ജന്തർ മന്തറിൽ നടന്ന വിദ്യാർഥി സമരവുമായി ബന്ധപ്പെട്ട് ആർഎസ്എസ് സൈദ്ധാന്തികൻ ടി.ജി. മോഹൻദാസ് (T.G. Mohandas) നടത്തിയ വിവാദ പരാമർശത്തിനെതിരെ പ്രതിഷേധവുമായി എഐവൈഎഫ് . വിദ്യാർഥി സമരക്കാരെ അധിക്ഷേപിക്കുകയും വെടിവെച്ച് കൊല്ലണമെന്ന...

ബസോടിക്കുന്നതിനിടെ മൊബൈൽ ഉപയോഗിച്ച ഡ്രൈവർക്കെതിരെ നടപടി; സ്വകാര്യ ബസ്...

കുറ്റിപ്പുറം: ബസോടിക്കുന്നതിനിടെ മൊബൈൽ ഫോണിൽ സംസാരിച്ച സ്വകാര്യ ബസ് ഡ്രൈവർക്കെതിരെ കുറ്റിപ്പുറം പൊലീസ് നടപടി സ്വീകരിച്ചു (Bus Driver Mobile Phone While Driving). കോഴിക്കോട്–തൃശൂർ റൂട്ടിലോടുന്ന ശാസ്താ ബസിന്റെ ഡ്രൈവർക്കെതിരെയാണ് കേസ്...

പാകിസ്ഥാൻ-അഫ്ഗാൻ അതിർത്തി സംഘർഷം: ഒമ്പത് മാസത്തിനിടെ അഫ്ഗാനിൽ 499...

ന്യൂയോർക്ക്: പാകിസ്ഥാനും അഫ്ഗാനിസ്ഥാനും തമ്മിലുള്ള അതിർത്തി സംഘർഷത്തിൽ ഒക്ടോബർ മുതൽ ജൂൺ അവസാനം വരെ അഫ്ഗാനിസ്ഥാനിൽ 499 സാധാരണക്കാർ കൊല്ലപ്പെടുകയും 1,216 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഐക്യരാഷ്ട്രസഭയുടെ റിപ്പോർട്ട് (Afghanistan Pakistan Conflict). വ്യോമാക്രമണങ്ങളിൽ...

പ്രതിഷേധക്കാര്‍ക്കെതിരെ എഫ്‌ഐആറുമായി മുന്നോട്ടുപോയാല്‍ വീണ്ടും രാജ്യവ്യാപക പ്രതിഷേധം സംഘടിപ്പിക്കും;...

ന്യൂഡൽഹി: രാജ്യത്തെ പരീക്ഷാ ക്രമക്കേടുകൾക്കെതിരെ പ്രതിഷേധിച്ച വിദ്യാർഥികൾക്കെതിരെ എഫ്‌ഐആറുകളുമായി കേന്ദ്ര സർക്കാർ മുന്നോട്ടുപോയാൽ ശക്തമായ സമരവുമായി രംഗത്തിറങ്ങുമെന്ന് കോക്രോച്ച് ജനതാ പാർട്ടി (Abhijeet Deepke CJP) സ്ഥാപകൻ അഭിജീത് ദീപ്കെ. എക്‌സിലൂടെയാണ് അദ്ദേഹം...

DON'T MISS

കടിച്ച മൂർഖനെ പെട്ടിയിലാക്കി ആശുപത്രിയിലെത്തി യുവാവ്; പാമ്പിനെ കണ്ടപ്പോൾ...

പട്ന: പാമ്പുകടിയേറ്റ യുവാവ് തന്നെ കടിച്ച പാമ്പിനെയും പെട്ടിയിലാക്കി ആശുപത്രിയിലെത്തിച്ച സംഭവം ബിഹാറിൽ കൗതുകവും പരിഭ്രാന്തിയും സൃഷ്ടിച്ചു (Bihar snake bite). കിഴക്കൻ ചമ്പാരൻ ജില്ലയിലെ സദർ ആശുപത്രിയിലാണ് അപൂർവ സംഭവം അരങ്ങേറിയത്. നിർഭയ്...

മനുഷ്യത്വത്തിന്റെ മുദ്രയായി CJP പ്രതിഷേധം; അമ്മയിൽ നിന്ന് വേർപെട്ട...

ഡൽഹി: ആയിരക്കണക്കിന് ആളുകൾ പങ്കെടുത്ത CJP പ്രതിഷേധത്തിനിടെ മനുഷ്യത്വത്തിന്റെ അപൂർവ കാഴ്ചയാണ് അരങ്ങേറിയത്. പ്രതിഷേധത്തിനിടെ അമ്മയിൽ നിന്ന് വേർപെട്ട ഒരു കൊച്ചുകുട്ടിയെ പ്രതിഷേധക്കാർ കൂട്ടായ പരിശ്രമത്തിലൂടെ നിമിഷങ്ങൾക്കകം അമ്മയുടെ കൈകളിലെത്തിച്ച ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ...

53 വർഷം മുൻപ് കടലിൽ ഒഴുകിയ കുപ്പിക്കത്ത് വീണ്ടും...

ന്യൂജഴ്‌സി: 53 വർഷങ്ങൾക്ക് മുമ്പ് കടലിലേക്ക് ഒഴുക്കിവിട്ട ഒരു കുപ്പിക്കത്ത് ന്യൂജഴ്‌സിയിലെ ചതുപ്പുനിലങ്ങളിൽ നിന്ന് കണ്ടെത്തിയത് കൗതുകമായി. 1973-ൽ ഒമ്പത് വയസ്സുകാരിയായിരുന്ന ലോറി ബ്ലെയർ എഴുതിയ തമാശ നിറഞ്ഞ സന്ദേശമാണ് അരനൂറ്റാണ്ടിലേറെക്കാലത്തിന് ശേഷം...

PREMIUM

പഴകിയ കെട്ടിടങ്ങളും തുരുമ്പിച്ച വസ്തുക്കളും: വിറ്റ്നൂം, ആർക്കും വേണ്ടാത്ത...

ഒരു കാലത്ത് ആളും ആരവവുമുണ്ടായിരുന്ന നഗരങ്ങളിൽ പലതും ഇന്ന് ഉപേക്ഷിക്കപ്പെട്ട അവസ്ഥയിലാണ്. ചിലതാകട്ടെ വിനോദസഞ്ചാരകേന്ദ്രങ്ങളായി മാറി. അത്തരം ഒരു നഗരത്തിൻ്റെ കഥ കേട്ടോളൂ...(Wittenoom the ghost city ) ഓസ്ട്രേലിയയിൽ വിറ്റ്നും എന്നൊരു സ്‌ഥലമുണ്ട്....

”ടാങ്കിന്റെ അരികിലൂടെ നടന്നു പോകുന്ന കുഞ്ഞുങ്ങളെ പിന്നെ ആരും...

വർഷം 2006, നോയിഡയിലെ നിഥാരിയെന്ന (Nithari) ചെറു ഗ്രാമം. ഗ്രാമത്തോട് ചേർന്ന് തന്നെ സമ്പന്നർ പാർക്കുന്ന സെക്ടർ -31, അവിടെ വലിയൊരു വാട്ടർ ടാങ്ക് ഉണ്ട്. ടാങ്കിന്റെ അരികിലൂടെ നടന്നു പോകുന്ന കുഞ്ഞുങ്ങളെ...

സർപ്പശയ്യയിൽ ഉറങ്ങുന്ന മഹാവിഷ്ണു, വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന കരിങ്കല്‍ വിഗ്രഹം;...

ഇന്ത്യയെപ്പോലെ നേപ്പാളും ആഴത്തിൽ വേരൂന്നിയ ഹൈന്ദവ വിശ്വാസങ്ങളും ആചാരങ്ങളും പുലർത്തുന്ന് രാജ്യമാണ്. നേപ്പാളിലെ ഹൈന്ദവ വിശ്വാസികൾക്ക് ഏറെ പ്രധാനപ്പെട്ട ഒരു മഹാവിഷ്ണു ക്ഷേത്രമാണ് ബുദ്ധനീലകണ്ഠ ക്ഷേത്രം (Budhanilkantha Temple). ഈ ക്ഷേത്രം ഹിന്ദുക്കൾക്കും...