Description
Digital Voice of Kerala
Friday, March 6, 2026

Digital Voice of Kerala
HomeIran Israel Conflictഇറാനുമായി അനിശ്ചിതകാല യുദ്ധമെന്ന് വീമ്പിളക്കി ട്രംപ്: മിസൈലടക്കം തീരാറായെന്ന് പെന്റഗൺ റിപ്പോർട്ട്...

ഇറാനുമായി അനിശ്ചിതകാല യുദ്ധമെന്ന് വീമ്പിളക്കി ട്രംപ്: മിസൈലടക്കം തീരാറായെന്ന് പെന്റഗൺ റിപ്പോർട്ട് | Trump

🎙️ Latest Podcast

Always plays the latest podcast episode

വാഷിംഗ്ടൺ: പശ്ചിമേഷ്യൻ യുദ്ധം നാലാം ദിവസത്തിലേക്ക് കടക്കുമ്പോൾ അമേരിക്കയുടെ പ്രതിരോധ സംവിധാനങ്ങൾ വലിയ വെല്ലുവിളി നേരിടുന്നതായി സൂചന. ഇറാനെതിരെയുള്ള വ്യോമാക്രമണങ്ങൾ പത്ത് ദിവസത്തിലധികം നീണ്ടുപോയാൽ നിർണ്ണായക മിസൈലുകളുടെ ശേഖരം തീർന്നുപോകാമെന്ന് പെന്റഗണിൽ നിന്ന് ചോർന്ന റിപ്പോർട്ടുകൾ മുന്നറിയിപ്പ് നൽകുന്നു. ആയുധ ഉൽപ്പാദനത്തിൽ ഇറാൻ കൈവരിച്ച വേഗത അമേരിക്കയ്ക്ക് കടുത്ത സമ്മർദ്ദമാണ് സൃഷ്ടിക്കുന്നത്.(Trump bragged about an indefinite war with Iran, Pentagon report says missiles are not finished)

ഇറാന്റെ മിസൈൽ ആക്രമണങ്ങളെ പ്രതിരോധിക്കാൻ ഉപയോഗിക്കുന്ന അത്യാധുനിക സംവിധാനങ്ങളായ ‘താഡ്’, ‘എസ്.എം-3’ തുടങ്ങിയ പ്രതിരോധ മിസൈലുകളുടെ ലഭ്യതയിൽ വലിയ കുറവുണ്ടെന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.  ഇറാൻ പ്രതിമാസം നൂറിലധികം മിസൈലുകൾ നിർമ്മിക്കുമ്പോൾ, അമേരിക്കയ്ക്ക് നിലവിൽ പ്രതിമാസം ആറോ ഏഴോ പ്രതിരോധ മിസൈലുകൾ മാത്രമേ നിർമ്മിക്കാൻ സാധിക്കുന്നുള്ളൂ എന്ന് സ്റ്റേറ്റ് സെക്രട്ടറി വ്യക്തമാക്കി.

റഷ്യ, ചൈന തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള ഹ്രസ്വകാല ആക്രമണങ്ങളെ നേരിടാൻ രൂപകൽപ്പന ചെയ്ത യുഎസ് മിസൈൽ കവചങ്ങൾക്ക്, ഇറാന്റെ തുടർച്ചയായുള്ള റോക്കറ്റ് വർഷത്തെ ദീർഘകാലം പ്രതിരോധിക്കാൻ പ്രയാസമാകുമെന്നാണ് വിലയിരുത്തൽ. ആയുധശേഖരത്തെക്കുറിച്ച് സൈനിക മേധാവി ജനറൽ ഡാൻ കെയ്‌നും പെന്റഗണും നൽകിയ മുന്നറിയിപ്പുകളെ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തള്ളിക്കളഞ്ഞു.

അമേരിക്കയുടെ പക്കൽ കരുത്തുറ്റ ആയുധശേഖരമുണ്ടെന്നും എത്രകാലം വേണമെങ്കിലും യുദ്ധം തുടരാൻ തങ്ങൾ സജ്ജമാണെന്നും ട്രംപ് സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു. എന്നാൽ വിപുലമായ യുദ്ധം വലിയ സാമ്പത്തിക ബാധ്യതയ്ക്കും ആയുധക്ഷാമത്തിനും കാരണമാകുമെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് പ്രതിരോധ വക്താക്കൾ.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.