വാഷിംഗ്ടൺ: ഇസ്രായേലും ഇറാനും അടിയന്തരമായി വെടിനിർത്തണമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇറാന്റെ ആക്രമണങ്ങൾക്ക് മറുപടിയായി ഇസ്രായേൽ പ്രത്യാക്രമണം നടത്തരുതെന്ന് ബെഞ്ചമിൻ നെതന്യാഹുവിനോട് ട്രംപ് കർശനമായി ആവശ്യപ്പെട്ടു. മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമായിരിക്കുകയാണ്.(Middle East conflict escalates as Israel and Iran exchange strikes ignoring Trump’s plea)
വടക്കൻ ഇസ്രായേൽ ലക്ഷ്യമാക്കി ഇറാൻ ബാലിസ്റ്റിക് മിസൈലുകൾ തൊടുത്തതോടെയാണ് പുതിയ സംഘർഷങ്ങൾക്ക് തുടക്കമായത്. ലെബനൻ തലസ്ഥാനമായ ബെയ്‌റൂട്ടിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിനുള്ള മറുപടിയാണിതെന്ന് ഇറാൻ വ്യക്തമാക്കി. ഇതിനു മറുപടിയായി ടെഹ്‌റാൻ ഉൾപ്പെടെയുള്ള ഇറാൻ നഗരങ്ങളിൽ ഇസ്രായേൽ ശക്തമായ പ്രത്യാക്രമണം നടത്തി. റെസിഡൻഷ്യൽ കെട്ടിടങ്ങൾ ഉൾപ്പെടെ തകർന്നതായാണ് റിപ്പോർട്ടുകൾ.
ട്രംപിന്റെ നിർദ്ദേശം കാറ്റിൽ പറത്തിയാണ് ഇസ്രായേൽ ആക്രമണം തുടരുന്നത്. ഇസ്രായേലിന്റെ ഈ നിലപാട് ട്രംപ് ഭരണകൂടത്തെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. അതേസമയം, ലെബനനിൽ ഇസ്രായേൽ നടത്തുന്ന ആക്രമണങ്ങളെ ട്രംപ് നേരത്തെ വിമർശിച്ചിരുന്നു. വരുംദിവസങ്ങളിൽ സംഘർഷം ശക്തമാകുമെന്ന സൂചനകൾക്കിടെ, ബെഞ്ചമിൻ നെതന്യാഹു അടിയന്തര മന്ത്രിസഭാ യോഗം വിളിച്ചുചേർത്തു.
Story Summary
Tensions in the Middle East have escalated on the 100th day of conflict as Israel and Iran exchanged intense missile strikes, ignoring US President Donald Trump’s call for restraint. While Trump has urged Benjamin Netanyahu to avoid retaliation to save peace efforts, both nations have threatened further military action, further destabilizing the region.

