ടെഹ്റാൻ: ഇറാൻ അതിർത്തികൾക്ക് സമീപം വിദേശ സൈനികർ തുടരുന്നത് വലിയ അപകടസാധ്യതയാണെന്നും സുരക്ഷാ ഭീഷണികൾ കണക്കിലെടുത്ത് അവർ മേഖലയിൽ നിന്ന് പിൻവാങ്ങുന്നതാണ് ഉചിതമെന്നും ഇറാൻ വിദേശകാര്യമന്ത്രി സയ്യിദ് അബ്ബാസ് അരാഗ്ച്ചി മുന്നറിയിപ്പ് നൽകി. നയതന്ത്ര ചർച്ചകളിലൂടെ പ്രശ്നങ്ങൾ പരിഹരിക്കാനാണ് ഇറാൻ ആഗ്രഹിക്കുന്നതെങ്കിലും, മറ്റ് ഭാഷകളിലും മറുപടി നൽകാൻ തങ്ങൾ സജ്ജമാണെന്നും അദ്ദേഹം വ്യക്തമാക്കി.(Iran Issues Warning To Foreign Forces Amid New US Peace Hopes)
അതേസമയം, ഇറാനുമായി മുൻപത്തേക്കാൾ മികച്ചൊരു ധാരണയിൽ എത്താൻ കഴിയുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രത്യാശ പ്രകടിപ്പിച്ചു. ഇറാനും ഇസ്രയേലും തമ്മിൽ വെടിനിർത്തൽ പ്രഖ്യാപിച്ചതോടെ മേഖലയിലെ സംഘർഷങ്ങൾക്ക് അറുതി വരുമെന്നാണ് ട്രംപിന്റെ പ്രതീക്ഷ. ബറാക് ഒബാമയുടെ കാലത്തേക്കാൾ മികച്ചൊരു കരാർ ഇറാനുമായി ഉടൻ ഒപ്പുവെക്കാൻ കഴിയുമെന്നും അദ്ദേഹം അവകാശപ്പെട്ടു.
നേരത്തെ, ഇറാനിൽ വ്യോമാക്രമണം നടത്താൻ ഇസ്രയേൽ സേന തയാറെടുപ്പുകൾ നടത്തിയിരുന്നെങ്കിലും അവസാന നിമിഷം രാഷ്ട്രീയ തീരുമാനത്തെത്തുടർന്ന് അത് മാറ്റിവെക്കുകയായിരുന്നു. ഇറാനുമായുള്ള യുദ്ധം ഒറ്റയ്ക്ക് മുന്നോട്ടു കൊണ്ടുപോകേണ്ടി വരുമെന്ന് ഇസ്രയേലിന് ട്രംപ് മുന്നറിയിപ്പ് നൽകിയതായാണ് റിപ്പോർട്ടുകൾ.
Story Summary
Iranian Foreign Minister Abbas Araghchi has warned foreign forces stationed near Iranian borders to withdraw, citing persistent security threats, while emphasizing that Tehran prefers diplomatic solutions. Simultaneously, President Donald Trump expressed optimism about a new deal with Iran and noted that the ceasefire between Iran and Israel should help de-escalate regional tensions.

