വാഷിങ്ടൺ ഡിസി: ഇറാനെതിരായ ആക്രമണം അടിയന്തരമായി നിർത്തിവെക്കണമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനോട് യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ് ആവശ്യപ്പെട്ടു. ആക്രമണം തുടരുകയാണെങ്കിൽ ഇസ്രായേൽ അന്താരാഷ്ട്ര തലത്തിൽ ഒറ്റപ്പെടുമെന്നും, അത്തരം സാഹചര്യത്തിൽ തനിച്ചായിരിക്കുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി. ഇസ്രായേലും ഇറാനും തമ്മിലുള്ള സംഘർഷം രൂക്ഷമായ സാഹചര്യത്തിലാണ് ട്രംപിന്റെ ഇടപെടൽ.(Donald Trump Warns Benjamin Netanyahu Amid Israel Iran Conflict)
ട്രംപിന്റെ കർശന നിർദ്ദേശത്തെത്തുടർന്ന് ഇരുരാജ്യങ്ങളും താൽക്കാലികമായി ആക്രമണം നിർത്തിവെക്കാൻ സമ്മതിച്ചു. ഇറാനാണ് ആദ്യം സൈനിക നടപടി നിർത്തിവെക്കുന്നതായി പ്രഖ്യാപിച്ചത്. ഇതിനു പിന്നാലെ നെതന്യാഹുവും സമാനമായ പ്രഖ്യാപനം നടത്തി. ലെബനനിൽ ഹിസ്ബുള്ളയ്ക്കെതിരെ ഇസ്രായേൽ നടത്തുന്ന ആക്രമണങ്ങളിൽ പ്രതിഷേധിച്ച് ഞായറാഴ്ച ഇറാൻ ഇസ്രായേലിനെതിരെ ശക്തമായ ആക്രമണം അഴിച്ചുവിട്ടിരുന്നു. ഇതിന് തിരിച്ചടിയായി ഇസ്രായേൽ നടത്തിയ ആക്രമണങ്ങളാണ് മേഖലയിൽ വലിയ ആശങ്കയുണ്ടാക്കിയത്.
തിങ്കളാഴ്ച ആക്രമണം അവസാനിപ്പിച്ചെങ്കിലും, ലെബനനിൽ ഇസ്രായേൽ ആക്രമണം തുടർന്നാൽ തിരിച്ചടിക്കുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇതിന് മറുപടിയായി, ഇസ്രായേലിനെതിരെ വീണ്ടും ആക്രമണം ഉണ്ടായാൽ പൂർണ്ണശക്തിയോടെ മറുപടി നൽകുമെന്ന് നെതന്യാഹുവും വ്യക്തമാക്കി. ലെബനനിലെ ഹിസ്ബുള്ളയുടെ താവളങ്ങൾ ലക്ഷ്യമാക്കിയുള്ള ആക്രമണം തുടരുമെന്ന് ഇസ്രായേൽ പ്രതിരോധ മന്ത്രി ഇസ്രായേൽ കാറ്റ്സും നിലപാട് ആവർത്തിച്ചു.
Story Summary
US President Donald Trump has intervened in the escalating Israel-Iran conflict, warning Israeli PM Benjamin Netanyahu that continuing hostilities would leave Israel isolated. Following Trump’s directive for an immediate ceasefire, both nations have halted their military actions, though both sides have issued stern warnings regarding future responses should regional tensions continue to flare.

