ന്യൂയോർക്ക്: 2026 ഫിഫ ലോകകപ്പിൽ രണ്ടാമതും മുത്തമിട്ടതിന് പിന്നാലെ സ്പാനിഷ് ഫുട്ബോൾ ടീമിനെ കാത്തിരിക്കുന്നത് ചരിത്രത്തിലെ ഏറ്റവും ഉയർന്ന സമ്മാനത്തുക. കലാശപ്പോരാട്ടത്തിൽ അർജന്റീനയെ എതിരില്ലാത്ത ഒരു ഗോളിന് തകർത്താണ് ലൂയിസ് ഡി ലാ ഫ്യൂന്റെയുടെ സ്പെയിൻ ലോക ചാമ്പ്യന്മാരായത്. അധികസമയത്തിന്റെ 106-ാം മിനിറ്റിൽ ഫെറാൻ ടോറസാണ് സ്പെയിനിന്റെ വിജയഗോൾ കുറിച്ചത്. ലോകകപ്പ് വിജയത്തോടെ സ്പാനിഷ് ഫുട്ബോൾ ഫെഡറേഷന് 5.1 കോടി ഡോളറാണ് (ഏകദേശം 426 കോടി രൂപ) ഫിഫയിൽ നിന്ന് ലഭിക്കുക.(Spain Earns Record Prize Money After Winning 2026 FIFA World Cup Final)
കളിക്കാർക്കും ഫെഡറേഷനും തമ്മിലുള്ള മുൻകൂട്ടി ഉണ്ടാക്കിയ കരാർ അനുസരിച്ച് ഈ വൻ തുകയുടെ വലിയൊരു വിഹിതം താരങ്ങൾക്ക് ബോണസായി ലഭിക്കും. ലഭിക്കുന്ന ആകെ തുകയുടെ 45 ശതമാനമാണ് സ്പാനിഷ് താരങ്ങൾക്കായി വീതിച്ചു നൽകുക. ഇതുപ്രകാരം 26 അംഗ സ്പാനിഷ് സ്ക്വാഡിലെ ഓരോ കളിക്കാരനും നികുതി കിഴിക്കുന്നതിന് മുൻപ് ഏകദേശം 8,82,700 ഡോളർ (ഏകദേശം 7.3 കോടി രൂപ) ലഭിക്കും. ബാക്കി തുക ടൂർണമെന്റ് ചിലവുകൾക്കായും സ്പാനിഷ് ഫുട്ബോളിന്റെ വളർച്ചയ്ക്കായും ഫെഡറേഷൻ ഉപയോഗിക്കും.
അതേസമയം, ഫൈനലിൽ പരാജയപ്പെട്ട രണ്ടാം സ്ഥാനക്കാരായ അർജന്റീനയ്ക്ക് 3.4 കോടി ഡോളറാണ് (ഏകദേശം 284 കോടി രൂപ) സമ്മാനത്തുകയായി ലഭിക്കുക. മുൻ പതിപ്പുകളെ അപേക്ഷിച്ച് സമ്മാനത്തുകയിൽ 50 ശതമാനത്തോളം വർധനവാണ് ഫിഫ വരുത്തിയത്. ആകെ 87.1 കോടി ഡോളറിന്റെ പൂളിൽ നിന്ന് performance-based ആയി മാത്രം 70.3 കോടി ഡോളറാണ് വിവിധ ടീമുകൾക്കായി പങ്കുവെക്കുന്നത്. മൂന്നാം സ്ഥാനക്കാരായ ഇംഗ്ലണ്ടിന് 3 കോടി ഡോളറും നാലാം സ്ഥാനക്കാരായ ഫ്രാൻസിന് 2.8 കോടി ഡോളറും ലഭിക്കും.
Story Summary
Spain secured their second FIFA World Cup title in 2026 by defeating Argentina 1-0 in extra time, earning a record top prize of $51 million from FIFA. Under a pre-agreed structure with the Spanish Football Federation, each player in the 26-man squad will receive approximately $882,700 before taxes. Meanwhile, runners-up Argentina received $34 million as part of FIFA’s expanded $871 million total prize fund.


