ഫിഫ ലോകകപ്പ് ഫുട്ബോൾ ആവേശത്തിനിടയിൽ കനേഡിയൻ മുൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയ്ക്ക് സോഷ്യൽ മീഡിയയിൽ രൂക്ഷവിമർശനം. സ്വന്തം രാജ്യമായ കാനഡയും ബോസ്നിയയും തമ്മിലുള്ള മത്സരം കാണാതെ, അമേരിക്കൻ പോപ് ഗായികയും കാമുകിയുമായ കാറ്റി പെറിക്കൊപ്പം യുഎസ്എ–പാരാഗ്വായ് മത്സരം കാണാൻ സ്റ്റേഡിയത്തിലെത്തിയതാണ് വിവാദമായത് (Justin Trudeau FIFA Controversy). കാനഡയുടെ മത്സരം കാണുന്നതിന് പകരം കാമുകിയോടൊപ്പം സമയം ചിലവഴിച്ച ട്രൂഡോയുടെ നടപടി ഉത്തരവാദിത്തമില്ലാത്തതാണെന്ന് കാട്ടി നിരവധി കനേഡിയൻ ആരാധകരാണ് രംഗത്തെത്തിയത്.
ലൊസാഞ്ചലസിലെ സോഫി സ്റ്റേഡിയത്തിൽ നടന്ന ലോകകപ്പ് ഉദ്ഘാടന ചടങ്ങിൽ കാറ്റി പെറിയുടെ സംഗീത പരിപാടിയുമുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് ഇരുവരും ഒന്നിച്ച് മത്സരം വീക്ഷിച്ചത്. വിമർശനങ്ങൾ ഉയർന്നതോടെ ജസ്റ്റിൻ ട്രൂഡോ തന്നെ മറുപടിയുമായി രംഗത്തെത്തി. “ചിലപ്പോഴൊക്കെ ഉത്തരവാദിത്തമുള്ള ഒരു കാമുകന്റെ കടമകൾ നിറവേറ്റേണ്ടി വരും. എങ്കിലും കാനഡ ലോകകപ്പ് നേടണമെന്നാണ് ഞാൻ ആഗ്രഹിക്കുന്നത്,”– ട്രൂഡോ എക്സിൽ കുറിച്ചു. കാറ്റി പെറിയുമായുള്ള ബന്ധം ആദ്യമായാണ് ട്രൂഡോ പരസ്യമായി സ്ഥിരീകരിക്കുന്നത്.
ലൊസാഞ്ചലസ് സ്റ്റേഡിയത്തിൽ നടന്ന യുഎസ്എ–പാരാഗ്വായ് മത്സരത്തിൽ ആതിഥേയരായ യുഎസ്എ 1-4 എന്ന സ്കോറിന് പാരാഗ്വായെ പരാജയപ്പെടുത്തി ചരിത്ര വിജയം നേടി. മറുവശത്ത്, ടൊറന്റോയിൽ നടന്ന കാനഡ–ബോസ്നിയ മത്സരം സമനിലയിൽ അവസാനിക്കുകയും കാനഡ ലോകകപ്പിലെ തങ്ങളുടെ ആദ്യ പോയിന്റ് സ്വന്തമാക്കുകയും ചെയ്തു. ടോം ക്രൂസ്, ഡേവിഡ് ബെക്കാം, ബിൽ ഗേറ്റ്സ് തുടങ്ങി വൻ താരനിര തന്നെ മത്സരം കാണാൻ ഗാലറിയിലെത്തിയിരുന്നു.
Summary: Former Canadian Prime Minister Justin Trudeau faced backlash on social media for attending a USA-Paraguay World Cup match with his girlfriend, pop singer Katy Perry, instead of supporting Canada in their match against Bosnia. While critics called him out for prioritizing personal life over national support, Trudeau responded on X, jokingly citing his “supportive boyfriend duties” while reaffirming his backing for Canada’s team.

