HomeIn Personയൂറോപ്പിലെ സമ്പന്നരുടെ ഉറക്കം കെടുത്തിയ വശ്യമായ സൗന്ദര്യത്തിന്റെ ഉറവിടം, ലൈംഗിക വഞ്ചനയുടെ...

യൂറോപ്പിലെ സമ്പന്നരുടെ ഉറക്കം കെടുത്തിയ വശ്യമായ സൗന്ദര്യത്തിന്റെ ഉറവിടം, ലൈംഗിക വഞ്ചനയുടെ ചാരമുഖം; ‘മാതാ ഹരി’ യുടെ കഥ | Mata Hari

ഒക്ടോബർ 15, 1917 രാവിലെ ആറുമണിയോടെ ചുണ്ടിൽ ചെറു പുഞ്ചിരികളുമായി അവൾ അവരെ നോക്കി നിന്നു. അവൾക്ക് നേരെ കാഞ്ചിവലിക്കുവാനായി നീട്ടിയ തോക്കുകൾ, അവയ്ക്ക് മുന്നിൽ ഒട്ടും പതറാതെ തലയുയർത്തി തന്നെ അവൾ നിന്നു. അവസാനം എല്ലാ തോക്കുകളിൽ നിന്നും ഒരേസമയം അവളുടെ ജീവൻ ലക്ഷ്യമാക്കി വെടിയുണ്ടകൾ പാഞ്ഞടുത്തു. സ്വന്തം ശരീരത്തിൽ നിന്നും ചോര വാർന്നൊഴുകിയപ്പോൾ പോലും അവളുടെ കണ്ണിൽ താൻ മരിക്കുവാൻ പോവുകയാണ് എന്ന ഭയം ഇല്ലായിരുന്നു. പതിയെ ആ സ്ത്രീ രൂപം ജീവനറ്റ് മണ്ണിലേക്ക് വീണു. അന്ന് ഫ്രാൻസിലെ ചാറ്റോ ഡി വിൻസെൻസ് മിലിറ്ററി ക്യാമ്പിൽ പൊലിഞ്ഞത് ആരൊക്കെയോ ചേർന്ന് മാദക നിർത്തകിയാക്കി അവസാനം ചാരയെന്ന് മുദ്രകുത്തിയ മാതാ ഹരി (Mata Hari).

സൗന്ദര്യത്തിൻ്റെയും ആകർഷകത്വത്തിൻ്റെയും പര്യായപദം. അതീവ സുന്ദരിയായി ജീവിച്ചിട്ടും നിരാശയിലും എകാന്തതയിലും ജീവിതം അവസാനിച്ച ചാര സുന്ദരിയായിരുന്നു മാത ഹരി. ശരിക്കും ആരായിരുന്നു മാത ഹരി ? യൂറോപ്പിലെ സമ്പന്നരുടെ ഉറക്കം കെടുത്തിയ വശ്യമായ സൗന്ദര്യത്തിന്റെ ഉറവിടം, ജർമൻ ഫ്രഞ്ച് പട്ടാളത്തിലെ ഉയർന്ന് ഉദ്യോഗസ്ഥർ മാതാ ഹരിയുമായി വളരെ അടുത്ത ബന്ധം പുലർത്തിയിരുന്നു. സഞ്ചരിക്കുവാൻ യൂറോപ്പയിൽ ഇനി ഒരിടം പോലും ബാക്കിയുണ്ടായിരുന്നില്ല. അപ്പോൾ മാതാ ഹരി വെറുമൊരു മാദക നിർത്തകി മാത്രമായിരുന്നോ അതോ ശെരിക്കും അവർ ഒരു ചാരയായിരുന്നോ? മാതയെ കുറിച്ച വ്യക്തമായി ആർക്കും അറിയില്ല എന്നാൽ പ്രചാരണത്തിലുള്ള കഥകൾ ഏറെയാണ്.

മാതാ ഹരിയെന്ന മാർഗരേത

1876 ഓഗസ്റ്റ് 7-ന് ആൻ്റ്ജെയുടെയും ആദം സെല്ലിൻ്റെയും മൂത്തമകളായി സമ്പന്ന കുടുംബത്തിൽ ജനിച്ച മാതാ ഹരിയുടെ ജീവിതത്തിലെ തകർച്ചയുടെ തുടക്കം അവളുടെ വളരെ ചെറുപ്പത്തിൽ തന്നെ ആരംഭിച്ചിരുന്നു. പന്ത്രണ്ടാമത്തെ വയസ്സിൽ കടക്കെണിയിൽ അകപ്പെട്ട അവളുടെ അച്ഛൻ കുടുംബത്തെ ഉപേക്ഷിച്ച് എവിടേക്കോ കടന്നു കളഞ്ഞു. പിന്നെ അമ്മയെയും സഹോദരങ്ങളെയും നോക്കേണ്ടത് മാതയുടെ ഉത്തരവാദിത്വമായി മാറി. ട്യൂബെർക്കുലോസിസ് പിടിപെട്ട് അമ്മ മരണപ്പെട്ടതോടെ സ്കൂൾ പഠനം പതിനാലാമത്തെ വയസിൽ തന്നെ ഉപേക്ഷിക്കേണ്ടി വന്നു. തുടർന്നുള്ള മാതാ ഹരിയുടെ ജീവിതം അവളുടെ അമ്മാവന്റെ കൂടെയായിരുന്നു. പതിനാറാം വയസ്സിൽ ലെയ്ഡിനിലെ സ്കൂളിൽ അദ്ധ്യാപികയായി ജോലിയിൽ പ്രവേശിക്കുന്നു. എന്നാൽ ഒരു വർഷത്തിനുള്ളിൽ തന്നെ പ്രിൻസിപ്പളുമായുള്ള പ്രണയ ബന്ധത്തെ തുടർന്ന് പുറത്താക്കപ്പെട്ടു. എന്നാൽ അന്ന് ശിക്ഷിക്കപ്പെട്ടത് മാതാ മാത്രമായിരുന്നു.

1894-ൽ ക്യാപ്റ്റൻ റുഡോൾഫ് മക്ലിയോഡ് വധുവിനെ തേടി ഒരു ഡച്ച് പത്രത്തിൽ നൽകിയ പരസ്യത്തോട് മാതാ പ്രീതികരിച്ചിരുന്നു. അവൾക്ക് താല്പര്യം ഉള്ളതായി മറുപടി കത്ത് അയക്കുന്നു. തുടർന്ന് ഇരുവരും കണ്ടുമുട്ടുന്നു, 1895 ജൂലൈ 11 ന് ആംസ്റ്റർഡാമിൽ വച്ച് വിവാഹിതരാക്കുന്നു. റുഡോൾഫിന് അന്ന് 39 വയസ്സും മാതാ ഹരിക്ക് പ്രായം 18 ആയിരുന്നു. റുഡോൾഫിന്റെ പ്രായത്തെ പരിഗണിക്കാതെ വിവാഹത്തിന് തയാറായത് ദാരിദ്ര്യവും കഷ്ട്ടപാടും മാറുമെന്ന് കരുതിയത് കൊണ്ടാകാം. സാഹസികത ഏറെ ഇഷ്ടപ്പെട്ടിരുന്ന മാതാ സ്വന്തം ജീവിതത്തിലും ഇത്തരമൊരു തീരുമാനം എടുക്കുവാൻ ഒട്ടും മടിച്ചിരുന്നുമില്ല.

തികഞ്ഞ മദ്യപാനിയായിരുന്നു ഡച്ച് കൊളോണിയൽ സൈനിക ഉദ്യോഗസ്ഥനായിരുന്നു റുഡോൾഫ്. നിരന്തരം മാതയെ അയാൾ ശാരീരികമായി പീഡിപ്പിച്ചിരുന്നു. അവർക്ക് രണ്ട് കുട്ടികളുണ്ടായി നോർമൻ-ജോൺ, ലൂയിസ് ജീൻ. മാതയുടെ വിവാഹം ജീവിതത്തിന് അധികം ആയുസുണ്ടായിരുന്നില്ല. റുഡോൾഫിൻ്റെ തുടർച്ചയായ പീഡനങ്ങളാലും മകന്റെ മരണത്തെത്തുടർന്നും, 1902 ഓഗസ്റ്റ് 30-ന് വിവാഹബന്ധം വേർപിരിഞ്ഞു. മകളുടെ കസ്റ്റഡി ലഭിച്ചിരുന്നു എങ്കിലും റുഡോൾഫ് മകളെ വിട്ടുകൊടുത്തിരുന്നില്ല. അതോടെ ജീവിതത്തിൽ മാതാ ഹരി ഒറ്റപ്പെടുന്നു.

എല്ലാം നഷ്ടപ്പെട്ട്, സ്വന്തമായി ഒന്നും ഇല്ലാതിരുന്ന സമയത്താണ് മാതാ ഹരി പാരിസിൽ എത്തുന്നത്. ആദ്യകാലങ്ങളിൽ നിർത്തകിയായി തുടങ്ങി മാതാ ഹരിയുടെ വളർച്ച വളരെ പെട്ടെന്നായിരുന്നു. 1903 മുതൽ മാതാ പാരിസിലെ നൃത്തപരിപാടികളിൽ സജീവമാകുവാൻ തുടങ്ങി. 1905 മാർച്ച് 13-ന് മ്യൂസി ഗ്യൂമെറ്റിൽ എന്ന മ്യൂസിയത്തിൽ നൃത്തങ്ങൾ അവതരിപ്പിക്കാൻ തുടങ്ങിയതോടെ അവളുടെ ജീവിതം തന്നെ മാറിമറിയാൻ തുടങ്ങി.

ഇന്ത്യൻ നൃത്തത്തിൽ വൈദഗ്ധ്യമുള്ള ഒരു ജാവനീസ് രാജകുമാരി എന്ന നിലയിലായിരുന്നു മാതയുടെ തുടക്കം. ഇന്ത്യയിലെ ഒരു ക്ഷേത്രത്തിലാണ് തൻ ജനിച്ചതെന്നും, നൃത്തം പഠിച്ചതും ഇന്ത്യയിൽ നിന്നാണ് എന്ന് മാതാ ഹരി പറഞ്ഞിരുന്നു. തുടർന്ന് മാർഗരേത ഗീർട്രൂയിഡ് മാതാ ഹരിയെന്ന മാദക നർത്തകിയായി മാറി. മ്യൂസിയം സ്ഥാപകനായ എമൈൽ എറ്റിയെൻ ഗുയിമെറ്റിൻ്റെ ദീർഘകാല വെപ്പാട്ടിയായി അവൾ അപ്പോഴേക്കും മാറിയിരുന്നു. എമൈൽ എറ്റിയെൻ മുഖേന നിരവധി സമ്പന്നരിലേക്ക് മാതാ ഹരിയുടെ ബന്ധങ്ങളും പിടിപാടുകളും വളർന്നു.

വെറുമൊരു അർദ്ധ നഗ്നയായ നർത്തകി യൂറോപ്പിലെ തന്നെ വളരെ പ്രശസ്തയായി. ഏതൊരു പുരുഷനെയും ആകർഷിക്കുന്ന വശീകരിക്കുന്ന നൃത്തരൂപം, മെയ്യഴകും മുഖഭാവങ്ങളും കൊണ്ട് ഒരു ഭൂഖണ്ഡത്തെ തന്നെ അവളുടെ മായാവലയത്തിൽ മാതാ അകപ്പെടുത്തി. പാരിസിൽ മാത ഹരിയെ ഒഴിവാക്കിക്കൊണ്ട് ഒരു വേദികളും ഉണ്ടായിരുന്നില്ല എന്നതായിരുന്നു സത്യം.

സമ്പന്നരുമായുള്ള നിരന്തര ബന്ധങ്ങളും സഞ്ചാരങ്ങളും നർത്തകി എന്നതിൽ നിന്നും ഒരു വേശ്യസ്ത്രീ എന്ന നിലയിലേക്ക് മാറുന്നു. നർത്തത്തിലൂടെയും സമ്പന്നരുമായുള്ള ജീവിതത്തിൽ കോടികൾ സമ്പാദിച്ചിരുന്നു. എന്നാൽ അതൊക്കെയും ധൂര്ത്തടിച്ച് പാഴാക്കുകയായിരുന്നു. താമസത്തിനും വസ്ത്രത്തിനും ആഭരണങ്ങൾക്കുമായി മാത്രം. ആദ്യ ഭർത്താവ് രണ്ടാം ഭാര്യയുമായി പിരിഞ്ഞതോടെ മകളുടെ കസ്റ്റഡിയിക്കായി വീണ്ടും അവർ കോടതിയെ സമീപിച്ചിരുന്നു. എന്നാൽ സ്വന്തായി ഒരു താമസസ്ഥലമോ വരുമാനമോ ഇല്ലത്തിനാൽ വീണ്ടും അവർ പരാജയപ്പെട്ടു.

മാതാ ഹരിയുടെ ചാരവൃത്തി ആരോപണങ്ങൾ (1916-1917)

ഒന്നാം ലോകമഹായുദ്ധസമയത്ത് ഉന്നത സൈനിക ഉദ്യോഗസ്ഥരുമായും രാഷ്ട്രീയക്കാരുമായും മാതാ ഹരിയുടെ ബന്ധം സംശയം ജനിപ്പിച്ചിരുന്നു. ഫ്രഞ്ച് രഹസ്യാന്വേഷണ വിഭാഗം മാതാ ഹരി ജർമ്മനിക്ക് വേണ്ടി ചാരവൃത്തി നടത്തുന്നതായി സംശയിച്ചു, നെതർലൻഡ്സിലെ ജർമ്മൻ അംബാസഡറായ ബാരൺ വോൺ ഇൽസ്മാന് രഹസ്യ വിവരങ്ങൾ കൈമാറിയതായി സംശയങ്ങൾ ഉയർന്നിരുന്നു. മാതാ ഹരിക്കെതിരെ ഉയർന്നിരുന്ന ആരോപണങ്ങൾ ചാരവൃത്തി, ഫ്രഞ്ച് സൈനിക പ്രവർത്തനങ്ങളെക്കുറിച്ചുള്ള രഹസ്യാന്വേഷണം, ജർമ്മൻ ഉദ്യോഗസ്ഥർക്ക് രഹസ്യങ്ങൾ കൈമാറൽ, ജർമ്മൻ ഏജൻ്റുമാരിൽ നിന്ന് വലിയ തുക കൈപ്പറ്റൽ എന്നിവ ഉൾപ്പെട്ടിരുന്നു.

ഇതിനൊക്കെയും കാരണമായത് ഉന്നതരുമായുള്ള ബന്ധങ്ങൾ തന്നെയായിരുന്നു. ഒന്നാംലോക മഹായുദ്ധത്തിന്റെ സമയത്തു പോലും തന്റെ കാമുകന്മാരെ കാണുവാൻ അവൾ നിരന്തരം അതിർത്തികൾ കടന്നു പോയിട്ടുണ്ട്. ജർമനിക്കുവേണ്ടി മാതാ ഹരി ചാരവൃത്തിയിൽ ഏർപ്പെട്ടിരുന്നു. ഉന്നതരുമായി ലൈംഗിക ബന്ധത്തിലേര്പ്പെട്ട് പല യുദ്ധവിവരങ്ങളും അവർ ചോർത്തിയിരുന്നു. അങ്ങനെയാണ് 1916-ൽ മാതാ ഹരിയെ അറസ്റ്റ് ചെയ്യ്തു ജയിലിൽ അടയ്ക്കുകയും ചെയ്യ്തിരുന്നു. താൻ ചാരയാണ് എന്ന് അവൾ സമ്മതിച്ചിരുന്നു എന്നാൽ അവളുടെ പ്രസ്താവന ജർമ്മനി നിഷേധിച്ചതോടെ മാതാ ഹരിയെ വെറുതെ വിട്ടിരുന്നു.

1917 ജനുവരിയിൽ മേജർ അർനോൾഡ് കല്ലേ ബെർലിനിലേക്ക് അയച്ച റേഡിയോ സന്ദേശങ്ങളിലൂടെ മാതാ ഹരി ഒരു ജർമ്മൻ ചാരനാണെന്ന് വെളിപ്പെടുത്തിയിരുന്നു. എന്നിരുന്നാലും, ഈ സന്ദേശങ്ങൾ മാതാ ഹരിയെ പ്രതിക്കൂട്ടിലാക്കാൻ ആസൂത്രണം ചെയ്തതാണെന്ന് സൂചിപ്പിക്കുന്ന തെളിവുകളുണ്ട്. ജർമൻ ഇന്റലിജൻസ് മനഃപൂർവം മാതാ ഹരിയെ ഒറ്റിയതായും പറയപ്പെടുന്നു. ജർമ്മനിയുടെ ചീഫ് ഇൻ്റലിജൻസ് ഓഫീസർ ജനറൽ വാൾട്ടർ നിക്കോളായ് മാതാ ഹരി ചോർത്തിയ വിവരങ്ങളിൽ തീർത്തും അതൃപ്തനായിരുന്നു. ഫ്രഞ്ച് രാഷ്ട്രീയക്കാരെയും ജനറൽമാരെയും കുറിച്ചുള്ള കേവലം ഗോസിപ്പുകൾ മാത്രമായിരുന്ന മാതാ ഹരിയുടെ സംഭാവനകൾ. ചിലപ്പോൾ ഇതൊക്കെ കൊണ്ടാകാം വാൾട്ടർ മാതാ ഹരിയെ ഫ്രഞ്ച് പട്ടാളത്തിന് ഒറ്റിക്കൊടുത്തത്.

1917 ഫെബ്രുവരി 13-ന് പാരീസിലെ ചാംപ്സ് എലിസീസിലെ ഹോട്ടൽ എലിസീ പാലസിലെ അവളുടെ മുറിയിൽ വെച്ച് മാതാ ഹരിയെ അറസ്റ്റ് ചെയ്തു. ജൂലായ് 24-ന് ജർമ്മനിക്ക് വേണ്ടി ചാരപ്പണി നടത്തിയെന്നാരോപിച്ച് അവൾ വിചാരണ ചെയ്യപ്പെട്ടു. ഫ്രഞ്ച്, ബ്രിട്ടീഷ് രഹസ്യാന്വേഷണ വിഭാഗങ്ങൾ അവൾ ജർമ്മനിക്ക് വേണ്ടി ചാരവൃത്തി നടത്തിയെന്ന് സംശയിച്ചെങ്കിലും, മാതക്കെതിരെ കൃത്യമായ തെളിവുകൾ ഹാജരാക്കാൻ കഴിഞ്ഞില്ല. എന്നിരുന്നാലും കോടതി അവളെ വധശിക്ഷയ്ക്ക് വിധിച്ചു.

അങ്ങനെ ഒക്ടോബർ 15-ന് വിധിനടപ്പാക്കി. വിധി നടപ്പാക്കുമ്പോ തന്റെ കണ്ണുക കറുത്ത തുണികൊണ്ട് മൂടരുതെന്ന് മാതാ ആവശ്യപ്പെട്ടിരുന്നു. നാല്പത്തിയൊന്നാം വയസ്സിൽ മാതാ ഹരിയെന്ന് മാദക സുന്ദരി മരണപ്പെട്ടു. ഒക്ടോബർ 16-ന് യൂറോപ്പിലെ പമുഖ്യധാരാ പത്രങ്ങളുടെ ചൂടുള്ള വാർത്തയായിരുന്നു മരണം. മാതാ ഹരിയുടെ മരണതിന് ഇത്രയേറെ വർഷങ്ങൾക്ക് ഇപ്പുറവും ലോകം ഓർക്കുന്ന ചാര സുന്ദരിയെന്ന് വിശേഷണം അവർക്ക് മാത്രം സ്വന്താണ്. ജനനം മുതൽ മരണം വരെ സങ്കിർണത്തനിറഞ്ഞതായിരുന്നു മാതാ ഹരിയുടെ ജീവിതം. ആരുടെയോ സ്വാർത്ഥതക്ക് വേണ്ടി ജീവിച്ചു മരിച്ച മാർഗരേത എന്ന് മാതാ ഹരി.

Summary

Mata Hari, born Margaretha Geertruida Zelle, was a famous exotic dancer who became one of the most controversial figures of World War I. Known for her beauty and charm, she maintained close relationships with powerful military officers and politicians across Europe, which later led to accusations of espionage. Arrested by French authorities in 1917 on charges of spying for Germany, she was convicted despite weak evidence and executed by firing squad. To this day, her life remains a blend of mystery, glamour, and tragedy, making her an enduring symbol of intrigue and betrayal.

WhatsApp Channel Banner

Latest updates

പിണറായി വിജയന്റെ വീട്ടിലെ റെയ്ഡ്: ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച...

തിരുവനന്തപുരം: പിണറായി വിജയന്റെ വീട്ടിൽ റെയ്ഡിനെത്തിയ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ഏഴ് സിപിഎം പ്രവർത്തകരുടെ ജാമ്യാപേക്ഷ തിരുവനന്തപുരം ജില്ലാ കോടതി തള്ളി (ED officials attack trivandrum). കേസിൽ...

ഒറ്റ പ്രസവത്തിൽ നാല് പെൺകുഞ്ഞുങ്ങൾ; 10 സീറ്റുള്ള വാഹനം...

സിഡ്നി: ഒറ്റ പ്രസവത്തിൽ അപൂർവ്വമായി നാല് പെൺകുഞ്ഞുങ്ങൾക്ക് ജന്മം നൽകിയതിന് (Australia quadruplets birth) പിന്നാലെ 10 സീറ്റുള്ള വാഹനം വാങ്ങാനായി ഓൺലൈൻ ധനസമാഹരണം (Crowdfunding) ആരംഭിച്ച് ഓസ്‌ട്രേലിയൻ ദമ്പതികൾ. ഓസ്‌ട്രേലിയയിലെ ബ്രിസ്‌ബേനിൽ...

‘ഉത്തരവാദപ്പെട്ട പ്രതിപക്ഷ നേതാവിന്റെ പെരുമാറ്റമല്ല’; രാഹുലിനെതിരെ ജിതേന്ദ്ര സിങ്...

ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിൽ കോൺഗ്രസ് നടത്തിയ പ്രതിഷേധത്തിനിടെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷവിമർശനവുമായി കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ് (Jitendra singh rahul gandhi). രാഹുൽ ഗാന്ധിയുടേത് ജനാധിപത്യ മര്യാദകൾക്ക്...

കോട്ടയം കൂരോപ്പടയിലെ കുടുബത്തിന്റെ ആത്മഹത്യാശ്രമം: ചികിത്സയിലായിരുന്ന 12 വയസ്സുകാരനും...

കോട്ടയം: കോട്ടയം കൂരോപ്പടയിൽ സാമ്പത്തിക ബാധ്യതയെ തുടർന്ന് കുടുംബം ഒന്നടങ്കം വിഷം കഴിച്ച് ജീവനൊടുക്കാൻ ശ്രമിച്ച സംഭവത്തിൽ ചികിത്സയിലായിരുന്ന ഇളയ മകനും മരിച്ചു (Kottayam family suicide). മറ്റപ്പള്ളിയിൽ ചിറപ്പുറത്ത് തോമസിന്റെ മകൻ...

നവകേരള ‘രക്ഷാപ്രവർത്തന’ കേസ് അട്ടിമറി ആരോപണം: ഡിജിപിക്ക് വിശദീകരണം...

തിരുവനന്തപുരം: നവകേരള സദസിനിടെ മുഖ്യമന്ത്രിയുടെ ഗൺമാൻമാർ പ്രതിഷേധക്കാരെ മർദിച്ച കേസ് (ADGP MR. Ajith Kumar) അട്ടിമറിക്കാൻ ശ്രമിച്ചെന്ന കേസിൽ എഡിജിപി എം.ആർ. അജിത് കുമാർ ആറ് ദിവസങ്ങൾക്ക് ശേഷം ഡിജിപിക്ക് വിശദീകരണം...

DON'T MISS

ഒറ്റ പ്രസവത്തിൽ നാല് പെൺകുഞ്ഞുങ്ങൾ; 10 സീറ്റുള്ള വാഹനം...

സിഡ്നി: ഒറ്റ പ്രസവത്തിൽ അപൂർവ്വമായി നാല് പെൺകുഞ്ഞുങ്ങൾക്ക് ജന്മം നൽകിയതിന് (Australia quadruplets birth) പിന്നാലെ 10 സീറ്റുള്ള വാഹനം വാങ്ങാനായി ഓൺലൈൻ ധനസമാഹരണം (Crowdfunding) ആരംഭിച്ച് ഓസ്‌ട്രേലിയൻ ദമ്പതികൾ. ഓസ്‌ട്രേലിയയിലെ ബ്രിസ്‌ബേനിൽ...

‘അവൾ ഇന്നും എന്റെയൊപ്പമുണ്ട്’; മരിച്ചുപോയ ഭാര്യയുടെ ചിത്രത്തിന് മുന്നിൽ...

മരിച്ചുപോയ ഭാര്യയോടുള്ള സ്നേഹത്തിന്റെ അനശ്വര മാതൃകയായി ബെംഗളൂരുവിലെ ഒരു വയോധികനായ ഓട്ടോ ഡ്രൈവറുടെ ജീവിതം സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു (Bengaluru Auto Driver Buys Flowers For Late Wife). എട്ട് വർഷം മുൻപ്...

പാകിസ്ഥാനിലെ ‘സൈക്കിൾ ആംബുലൻസ്’ സമൂഹമാധ്യമങ്ങളിൽ ട്രോളുകളിൽ നിറയുന്നു; വൈറൽ...

കറാച്ചിയിലെ ഇടുങ്ങിയ തെരുവുകളിലൂടെയുള്ള അത്യാഹിത വിഭാഗത്തിന്റെ പ്രവർത്തനങ്ങൾക്കായി ഏർപ്പെടുത്തിയ 'സൈക്കിൾ ആംബുലൻസ്' സംവിധാനം സമൂഹമാധ്യമങ്ങളിൽ വലിയ പരിഹാസങ്ങൾക്കും ട്രോളുകൾക്കും വഴിവെച്ചിരിക്കുകയാണ് (Pakistan Viral Cycle Ambulance). ലോകം പറക്കുന്ന ഐസിയുലുകളും അത്യാധുനിക ഡ്രോൺ...

PREMIUM

ഒരു ലക്ഷത്തിലേറെ കണ്ണുകളെ വെളിച്ചത്തിലേക്ക് നയിച്ച ഡോക്ടർ! ഡോ....

പൂർണ്ണമായ ഇരുട്ടിൽ ജീവിക്കുന്നത് സങ്കൽപ്പിക്കുക.. കുറച്ച് മണിക്കൂറുകളല്ല, ദിവസങ്ങളല്ല, വർഷങ്ങളോളം. വെളിച്ചമില്ല. നിറങ്ങളില്ല. മുഖങ്ങളില്ല. അനന്തമായ കറുത്ത ശൂന്യത മാത്രം. ജീവിതം എപ്പോഴും ഇങ്ങനെയായിരിക്കുമെന്ന് വിശ്വസിച്ചു കൊണ്ട് നിങ്ങൾ അത് സ്വീകരിക്കാൻ തുടങ്ങും....

ശ്വാസംമുട്ടിച്ചും, തല്ലിയും, വെള്ളത്തിൽ മുക്കിയും കൊലപ്പെടുത്തിയത് ഒമ്പത് കുഞ്ഞുങ്ങളെ;...

1996 ഒക്ടോബർ, മഹാരാഷ്ട്രയിലെ പഞ്ചവടി പോലീസ് സ്റ്റേഷനിലേക്ക് തന്റെ മകളെ തട്ടിക്കൊണ്ടു പോയി എന്ന പരാതിയുമായി പ്രതിഭ എന്ന സ്ത്രീ എത്തുന്നു. പ്രതിഭയുടെ ഒൻപത് വയസുകാരിയായ മകളെ തട്ടിക്കൊണ്ടു പോയിരിക്കുന്നു. പ്രതിഭ മൂന്ന്...

ഒരു പെയിന്റിംഗ് തകർത്ത ജീവിതം; സമൂഹത്തിന്റെ പരിഹാസത്തിന് ഇരയായ...

സ്വയം പര്യാപ്തയാകാനുദ്ദേശിക്കുന്ന സ്ത്രീകളെ തളർത്തിക്കളയാനായി അവരെ മോശക്കാരിയായി ചിത്രീകരിക്കുന്നത് എല്ലാക്കാലത്തും സമൂഹത്തിലെ ചില ക്ഷുദ്രജീവികളിൽ കാണാൻ കഴിയുന്ന പ്രവണതയാണ്. അത്തരത്തിലുള്ള സംഭവത്തിന് ആദ്യ കാലത്ത് ഇരയായ ഒരു സ്ത്രീയെക്കുറിച്ച് പറയാം. അവരുടെ പേരാണ്...