Home44 ദിവസം നീണ്ടുനിന്ന കൊടിയ പീഡനവും , കൂട്ടബലാത്‌സംഗവും; ലോകചരിത്രത്തിലെ ഏറ്റവും...

44 ദിവസം നീണ്ടുനിന്ന കൊടിയ പീഡനവും , കൂട്ടബലാത്‌സംഗവും; ലോകചരിത്രത്തിലെ ഏറ്റവും ക്രൂരമായ കൊലപാതകത്തിന്റെ കഥ | Murder of Junko Furuta

ജപ്പാനിലെ മിസാറ്റോയിലെ ഉറക്കമില്ലാത്ത തെരുവുകളിൽ ഒരു ആവരണം പോലെ നിവാസികളുടെ മേൽ ഒരു അസ്വസ്ഥത നിഴലിച്ചു, 1988 നവംബറിലായിരുന്നു, 16 കാരിയായ ജുങ്കോ ഫുറൂട്ടയുടെ തിരോധാനം. ഉത്തരമില്ലാത്ത നിരവധി ചോദ്യങ്ങളുടെ ഒരു പാത ജുങ്കോയുടെ തിരോധനം അവശേഷിപ്പിച്ചിരുന്നു. കാണാതായി ഏകദേശം നൂറ്റി ഇരുപത്തിനാല് ദിവസങ്ങൾക്ക് ശേഷം സിമന്റ് നിറച്ച വീപ്പയിൽ നിന്നും ജുങ്കോയുടെ ചേതനയറ്റ ശരീരം കണ്ടെത്തുന്ന (Murder of Junko Furuta). ജുങ്കോയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തു വന്നതോടെ അന്വേഷണ ഉദ്യോഗസ്ഥരുടെ കണ്ണുകൾ വരെ നിറഞ്ഞു. ആ പതിനാറുവയസ്സുകാരി നേരിടേണ്ടി വന്ന് കൊടിയപീഡനങ്ങളുടെ കഥയായിരുന്നു ജാപ്പനീസ് സമൂഹത്തിൻ്റെ അടിത്തറ തന്നെ ഇളക്കിമറിച്ചത്. ഒരു മനുഷ്യ ശരീരത്തെ എങ്ങനെയൊക്കെ ഉപദ്രവിക്കാമോ അങ്ങനെയൊക്കെയും പിച്ചിച്ചീന്തി. 44 ദിവസം ആ ശരീരവും മനസ്സും ഏറ്റുവാങ്ങിയത് ആർക്കും ചിന്തിക്കുവാൻ പറ്റുന്നതിനും അപ്പുറമുള്ള പീഡനങ്ങളായിരുന്നു. ക്രൂര പീഡനങ്ങൾ ഏറ്റുവാങ്ങുന്നതിനിടെ തന്റെ മരണത്തിനായി അവൾ അവരോട് യാചിച്ചിച്ചിട്ടുണ്ടാകാം.

ജപ്പാനിലെ മിസാതോ പ്രവിശ്യയിലെ ഒരു ഹൈസ്കൂളിലാണ് ജുങ്കോ ഫുറൂട്ടയുടെ വിദ്യാഭ്യാസം. അവൾ പഠനത്തിൽ വളരെ മിടുക്കിയായ വിദ്യാർത്ഥിനിയായിരുന്നു. അവളുടെ സഹപാഠികൾ അസൂയയോടെ മാത്രമായിരുന്നു അവളെ നോക്കികണ്ടിരുന്നത്. ജുങ്കോയുടെ ജീവിതത്തിന്റെ ഗതി തന്നെ മാറുന്നത് അവളുടെ സഹപാഠിയായിരുന്ന ഹിരോഷി മിയാനോയുടെ വരവോടു കൂടിയായിരുന്നു. ഹിരോഷി മിയാനോയ്ക്ക് ജുങ്കോയെ ഇഷ്ട്ടമായിരുന്നു, എന്നാൽ അവൾ അവന്റെ ഇഷ്ടം നിഷേധിച്ചു. ജുങ്കോയുടെ ജീവിതത്തെ തന്നെ തകർത്തെറിയുവാൻ പോന്ന പ്രഹരം ഈ ഒരൊറ്റ സംഭവത്തിനുണ്ടായിരുന്നു.

ജുങ്കോ ഹിരോഷി മിയാനോയുടെ ഇഷ്ടം നിരസിച്ചത് അവനിൽ അവളോടുള്ള കടുത്ത വൈരാഗ്യത്തിന് ഇടയാക്കി. തനിക്ക് ഉണ്ടായ അപമാനത്തിന് പകരമായി ജുങ്കോയോട് പ്രതികാരം വിട്ടുവാനുള്ള മനോഭാവം അവനിൽ വർധിച്ചു വന്നു. ഒടുവിൽ ജുങ്കോയെ നശിപ്പിക്കുവാനുള്ള നിഷ്ടുരമായ പദ്ധതി അവൻ തയ്യാറാക്കി. ഇത് നടപ്പിലാകുവാൻ ഹിരോഷി തനിച്ചായിരുന്നില്ല അവനോടൊപ്പം മറ്റ് മൂന്ന് പേർ കൂടിയുണ്ടായിരുന്നു. ഹിരോഷി മിയാനോ ജുങ്കോയുടെ വിശ്വാസവും നിഷ്കളങ്കതയും ചൂഷണം ചെയ്തുകൊണ്ട് തട്ടിക്കൊണ്ടുപോകലിന് ആസൂത്രണം ചെയ്തു.

നാലുപേരുടെ സംഘം ജുങ്കോയെ തട്ടിക്കൊണ്ടുപോകുന്നു. ഇവരിൽ ഒരാളുടെ രക്ഷിതാവിന്റെ ഉടമസ്ഥതയിലുള്ള വീട്ടിലേക്കാണ് കൊണ്ടുപോയത്. ടോക്യോയിലെ അഡാച്ചിയിലായിരുന്നു ജുങ്കോയെ തടവിൽ പാർപ്പിച്ച ആ വീട്. തുടരെ 39 ദിവസം അവർ ലൈംഗികമായും, മാനസികമായും അവളെ പീഡിപ്പിച്ചു. ജുങ്കോയുടെ വീട്ടുകാരെ കൊല്ലും എന്ന ഭീഷണിപ്പെടുത്തി. ഇതിനിടെ ജുങ്കോയുടെ മാതാപിതാക്കൾ അവളെ കാണാതായതിനെക്കുറിച്ച് പോലീസിൽ പരാതിപ്പെടുന്നു. പോലീസ് അന്വേഷണം ആരംഭിച്ചാൽ തങ്ങൾ കുടുങ്ങും എന്ന മനസ്സിലായ ഇവർ ജുങ്കോയെ കൊണ്ട് തന്നെ അവാളുടെ മാതാപിതാക്കളെ വിളിപ്പിക്കുന്നു. താൻ സുരക്ഷിതയാണ്, താന്‍ അപകടത്തിലല്ലെന്നും നാടുവിട്ട് തന്‍റെ സുഹൃത്തുക്കളുടെ കൂടെ താമസിക്കാന്‍ പോയതാണ് എന്നും കളവ് പറയുന്നു. ഇത് വീട്ടുകാർ വിശ്വസിക്കുന്നു.

ദിവസങ്ങളും ആഴ്ചകളും കടന്ന്പോയി, ജുങ്കോയെ പിടികൂടിയവർ അവളുടെ മേൽ ശാരീരികവും വൈകാരികവുമായ പീഡനങ്ങളുടെ ഒരു ചുഴലിക്കാറ്റ് അഴിച്ചുവിട്ടു. ഒട്ടുമിക്ക ദിവസങ്ങളിലും അവർ അവളെ നഗ്നമായി നിര്‍ത്തി. നിരന്തരം പീഡിപ്പിച്ചു, കുറ്റവാളികൾ അവളുടെ യോനിയിലും മലദ്വാരത്തിലും ബോട്ടിലുകളും ഇരുമ്പ് ദണ്ഡ് തിരുകുകയും സ്വന്തം മൂത്രം കുടിക്കാൻ നിർബന്ധിക്കുകയും ചെയ്തു. ക്രൂരത വളരെ തീവ്രമായിരുന്നു, അത് മനുഷ്യൻ്റെ ധാരണ ശക്തിയ്ക്കും അപ്പുറമായിരുന്നു.

ജാപ്പനീസ് മാഫിയ സംഘമായ യകൂസകള്‍ ജുങ്കോയെ ലൈംഗികമായി പീഡിപ്പിച്ചു എന്നും കഥകൾ ഉണ്ട്. എന്നാൽ ജുങ്കോയുടെ മരണത്തിൽ യകൂസകളുടെ പങ്ക് ഇന്നുവരെ വ്യക്തമല്ല. പക്ഷെ ഈ വസ്തുത പൂർണമായും തളികളയുവാൻ സാധിക്കുന്നതും അല്ല. വീടിന്‍റെ മച്ചില്‍ തലതിരിച്ച് കെട്ടിയിട്ട അവളെ ബോക്സിങ് ബാഗാക്കി, മൃദുവായ എന്തോ ഒന്നിനെ ഇടിക്കുന്ന ലാഘവത്തിൽ അവർ അവളുടെ ഓരോ എല്ലുകളും തകർത്തു. മണിക്കൂറുകളോളം ഫ്രീസറില്‍ കിടത്തി, ലൈറ്റര്‍ ഉപയോഗിച്ചും മെഴുകുരുക്കി ഒഴിച്ച് കണ്‍പോളകല്‍ കരിച്ചു കളഞ്ഞു, അവളുടെ സ്വകാര്യ ഭാഗങ്ങളിൽ ആഴത്തിലുള്ളതും മാരകവുമായ മുറിവുകൾ സൃഷ്ടിക്കപ്പെട്ടു. ആ പതിനാറുകാരിയുടെ ശരീരത്തിന്റെ ഒരു ഭാഗവും അവർ വെറുതെ വിട്ടില്ല.

താങ്ങാവുന്നത്തിനും അപ്പുറം വേദനകൾ അവൾ സഹിച്ചു, വേദനയും സങ്കടവും സഹിക്കുവാൻ കഴിയാതെ എന്നെ ഒന്ന് കൊന്ന തരാമോ എന്ന അവൾ അവരോടു യാചിച്ചു. ഒരു ദിവസം ചിലപ്പോൾ ഒരു ഗ്ലാസ് വെള്ളമോ പാലോ ആകും അവളുടെ ഭക്ഷണം ചിലപ്പോൾ അതും കിട്ടാത്തെയാകും. നേരെ ശ്വസിക്കുവാൻ കഴിയാതെയായി, മൂക്കിലൂടെ ശ്വാസം എടുക്കുവാൻ കഴിയാതെ അവളുടെ ശരീരത്തിലെ രക്തയോട്ടം നിലച്ചു. ശരീരത്തിൽ ജലാംശം തീരെ ഇല്ലാതെയായി. മസ്തിഷ്കം ചുരുങ്ങാൻ തുടങ്ങി, അവൾ പതിയെ മരണത്തിലേക്ക് നടന്നു നീങ്ങി.

ജങ്കോയുടെ ജീവിതത്തിലെ അവസാന നാളുകൾ വേദനയുടെയും നിരാശയുടെയുമായിരുന്നു. 1989 ജനുവരി 4 ന്, ചീട്ടുകളിയിലെ തോൽവി ഒരു മറയായി ഉപയോഗിച്ചുകൊണ്ട് കുറ്റവാളികൾ ജുങ്കോയെ ക്രൂരമായി ഉപദ്രവിച്ചു. അവർ ജുങ്കോയെ ഒരു ഇരുമ്പ് ബാർബെൽ ഉപയോഗിച്ച് അടിച്ചു, അവളുടെ മേൽ നേരിയ ദ്രാവകം ഒഴിച്ചു, ശരീരത്തിൽ എണ്ണ ഒഴിച്ച അവളെ കത്തിച്ചു. തീജ്വാലകൾ അവളുടെ ദുർബലമായ ശരീരത്തെ വിഴുങ്ങി. ഒരിക്കൽ വളരെ തിളക്കത്തോടെ മുന്നോട്ടു പോയിരുന്ന അവളുടെ ജീവിതത്തിന്റെ വെളിച്ചം അന്ന് എന്നന്നേക്കുമായി അണഞ്ഞു. ജുങ്കോ മരിച്ചു എന്ന മനസിലാക്കിയ ഇവർ അവളുടെ മൃതദേഹം ഉപേക്ഷിക്കുവാൻ തീരുമാനിക്കുന്നു.

വീപ്പക്കുറ്റിയിൽ ജുങ്കോയുടെ മൃതദേഹം അടക്കം ചെയുന്നു, ഇതിനോടൊപ്പം സിമന്റ് നിറയ്ക്കുന്നു. ടോക്കിയോയിലെ വകസു ദ്വീപിലെ ഒരു നിർമ്മാണ സൈറ്റിൽ വീപ്പക്കുറ്റി ഉപേക്ഷിക്കുന്നു. അതേസമയം, മറ്റൊരു കേസിലായിരുന്നു പ്രതികൾ പിടിയിലാകുന്നത്.പക്ഷെ ഇവർ ജുങ്കോയുടെ കൊലപാതകതെ പാറ്റി വെളിപ്പെടുത്തുന്നു. ഒടുവിൽ അന്വേഷണം ജുങ്കോയുടെ തുരോധനത്തിലേക്ക് നിങ്ങുന്നു. മാർച്ച് 29 ന് ജുങ്കോയുടെ മൃതദേഹം കണ്ടെടുക്കുന്നു. തുടർന്ന് നടന്ന അന്വേഷണത്തിൽ കേസുമായി ബന്ധപ്പെട്ട ചുരുളുകൾ അഴിയുന്നു. അന്ന് ജുങ്കോയുടെ കഥ കേട്ടവർ ആഗ്രഹിച്ചത് കുറ്റക്കാർക്ക് അവർ അർഹിക്കുന്ന ശിക്ഷ ലഭിക്കണമെന്ന്, എന്നാൽ അങ്ങനെയൊന്നും സംഭവിച്ചില്ല. ആ നാലുപേരും കുറ്റക്കാരാണ് എന്ന തെളിഞ്ഞു പക്ഷെ ഇവർക്ക് ലഭിച്ചതോ വളരെ കുറച്ചു കാലത്തെ ശിക്ഷയും. ശിക്ഷ കാലാവധി കഴിഞ്ഞ ഇവർ ജയിൽ മോചിതരായി ചെയ്ത തെറ്റുകളൊക്കെയും മറന്ന് എവിടേയോ സ്വതന്ത്രമായി ജീവിക്കുന്നു.

അന്ന് ജുങ്കോയുടെ ദാരുണമായ കഥ കേട്ട് ലോകം ഒരുപോലെ ആവർത്തിച്ചത് ഇനി മറ്റൊരു സ്ത്രീക്കും എതിരെ ഇത്തരം ആക്രമങ്ങൾ ഉണ്ടാകരുത് എന്നായിരുന്നു. പക്ഷെ ചരിത്രം വീണ്ടും വീണ്ടും ആവർത്തിക്കപ്പെട്ടു. നമ്മുടെ സമൂഹത്തിൽ ഒരായിരം ജുങ്കോ ഫുറൂട്ടകൾ ദിനംപ്രതി കൊല്ലപ്പെടുന്നു. ശാരീരികമായും മാനസികമായും പീഡിപ്പിക്കപ്പെടുന്ന ഇവരുടെ നിലവിളകൾ ആരും തന്നെ ചെവികൊള്ളുന്നില്ല. 36 വർഷങ്ങ്ൾക്ക് ഇപ്പുറവും ‘ജുങ്കോ ഫുറൂത’ ജപ്പാന് ഒരിക്കലും മറക്കുവാൻ കഴിയാത്ത പേരായിമാറി. വേദനിപ്പിക്കുന്ന ഓർമ്മകളുടെ നീറ്റലായി മാറി ജുങ്കോ.

WhatsApp Channel Banner

Latest updates

അഴിമതിയാരോപണങ്ങൾക്കിടെ മിൽമ തിരുവനന്തപുരം മേഖല യൂണിയൻ പിരിച്ചുവിട്ടു; അഡ്മിനിസ്ട്രേറ്റീവ്...

തിരുവനന്തപുരം: വ്യാപക അഴിമതിയാരോപണങ്ങളുടെ പശ്ചാത്തലത്തിൽ മിൽമ തിരുവനന്തപുരം മേഖല യൂണിയൻ പിരിച്ചുവിട്ട് അഡ്മിനിസ്ട്രേറ്റീവ് ഭരണം ഏർപ്പെടുത്തി (Milma Thiruvananthapuram Regional Union). വിവിധ പരാതികളിൽ അന്വേഷണം പുരോഗമിക്കുന്ന സാഹചര്യത്തിലാണ് അടിയന്തര നടപടി സ്വീകരിച്ചതെന്ന്...

പോലീസ് ജീപ്പിൽ മദ്യക്കുപ്പി കണ്ടെത്തിയ സംഭവം; എസ്‌ഐക്കും സിപിഒയ്ക്കും...

തൊടുപുഴ: ഔദ്യോഗിക പോലീസ് വാഹനത്തിൽ നിന്ന് മദ്യക്കുപ്പിയും മറ്റ് നിരോധിത വസ്തുക്കളും കണ്ടെത്തിയ സംഭവത്തിൽ കരിമണ്ണൂർ പോലീസ് സ്റ്റേഷനിലെ (Karimannoor Police Station) എസ്‌ഐ എൻ.എസ്. റോയിയെയും സിപിഒ ജിജോ ആന്റണിയെയും സസ്‌പെൻഡ്...

പ്രൽഹാദ് ജോഷിക്ക് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ അധിക ചുമതല; ധർമേന്ദ്ര...

ന്യൂഡൽഹി: കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചതിനെ തുടർന്ന് കേന്ദ്രമന്ത്രി പ്രൽഹാദ് ജോഷിക്ക് (Pralhad Joshi) വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ അധിക ചുമതല നൽകി. ശനിയാഴ്ച പുറത്തിറക്കിയ ഔദ്യോഗിക ഉത്തരവിലൂടെയാണ് നിയമനം പ്രഖ്യാപിച്ചത്. രാഷ്ട്രപതി ദ്രൗപതി...

‘ഞങ്ങളെ പാറ്റകളെന്ന് വിളിച്ചതിന് നന്ദി’; സമരവിജയത്തിന് പിന്നാലെ ചീഫ്...

ന്യൂഡൽഹി: ജന്തർ മന്തറിൽ നടന്ന സിജെപി (Abhijit Deepke CJP) നേതൃത്വത്തിലുള്ള വിദ്യാർഥി പ്രതിഷേധം അവസാനിച്ചതിന് പിന്നാലെ, സംഘടനയുടെ രൂപീകരണത്തിന് പ്രചോദനമായത് ചീഫ് ജസ്റ്റിസ് ഐ. സൂര്യകാന്തിന്റെ പരാമർശമാണെന്ന് സിജെപി സ്ഥാപകൻ അഭിജിത്...

യുനെസ്കോ ലോക പൈതൃക പട്ടികയിൽ സാരാനാഥ്; ഇന്ത്യയുടെ 45-ാമത്തെ...

ന്യൂഡൽഹി: ഉത്തർപ്രദേശിലെ ചരിത്രപ്രസിദ്ധമായ ബുദ്ധമത തീർഥാടന കേന്ദ്രമായ സാരാനാഥിന് യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ സ്ഥാനം ലഭിച്ചു (Sarnath UNESCO World Heritage). ദക്ഷിണ കൊറിയയിലെ ബുസാനിൽ നടക്കുന്ന യുനെസ്കോ ലോക പൈതൃക...

DON'T MISS

20 വർഷം ഭാര്യയോട് ഒരക്ഷരം പോലും സംസാരിച്ചില്ല; ഒടുവിൽ...

ടോക്കിയോ: ഒരേ വീട്ടിൽ താമസിച്ചും മൂന്ന് മക്കളെ വളർത്തിയും ഏകദേശം 20 വർഷത്തോളം ഭാര്യയോട് കാര്യമായി സംസാരിക്കാതിരുന്ന ജപ്പാനിലെ ഒരാളുടെ ജീവിതകഥ വീണ്ടും സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ഒടുവിൽ നിശ്ശബ്ദതയ്ക്ക് പിന്നിലെ കാരണം...

ബസ് പാസും കുറച്ച് പണവും മാത്രം; നഷ്ടപ്പെട്ട പേഴ്സ്...

ബെംഗളൂരു: പൊതുഗതാഗത ബസിൽ നഷ്ടപ്പെട്ട പേഴ്സ് ഒരു ദിവസം മുഴുവൻ സുരക്ഷിതമായി സൂക്ഷിച്ച് യഥാർഥ ഉടമയ്ക്ക് തിരികെ നൽകിയ ബസ് കണ്ടക്ടറുടെ സത്യസന്ധതയാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. ബെംഗളൂരു മെട്രോപൊളിറ്റൻ ട്രാൻസ്‌പോർട്ട്...

ട്രംപിന്റെ പ്രസംഗത്തേക്കാൾ വൈറലായത് പിന്നിലിരുന്നയാൾ; പ്രസിഡന്റിന്റെ കൈയംഗ്യങ്ങൾ അതേപടി...

ജോർജിയ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ജോർജിയയിലെ തിരഞ്ഞെടുപ്പ് റാലിയിൽ പ്രസംഗിക്കുന്നതിനിടെ, അദ്ദേഹത്തിന്റെ ഓരോ കൈയംഗ്യവും മുഖഭാവവും അതേപടി അനുകരിച്ച പ്രേക്ഷകന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. ട്രംപിന്റെ പ്രസംഗത്തേക്കാൾ ഈ രസകരമായ...

PREMIUM

സർപ്പശയ്യയിൽ ഉറങ്ങുന്ന മഹാവിഷ്ണു, വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന കരിങ്കല്‍ വിഗ്രഹം;...

ഇന്ത്യയെപ്പോലെ നേപ്പാളും ആഴത്തിൽ വേരൂന്നിയ ഹൈന്ദവ വിശ്വാസങ്ങളും ആചാരങ്ങളും പുലർത്തുന്ന് രാജ്യമാണ്. നേപ്പാളിലെ ഹൈന്ദവ വിശ്വാസികൾക്ക് ഏറെ പ്രധാനപ്പെട്ട ഒരു മഹാവിഷ്ണു ക്ഷേത്രമാണ് ബുദ്ധനീലകണ്ഠ ക്ഷേത്രം (Budhanilkantha Temple). ഈ ക്ഷേത്രം ഹിന്ദുക്കൾക്കും...

ലോകത്തെ വിസ്മയിപ്പിക്കുന്ന സ്മാരകം; 19 പ്രതിമകളിൽ ഒളിഞ്ഞിരിക്കുന്ന കൊറിയൻ...

കൊറിയൻ യുദ്ധ സ്മാരകത്തിൽ 19 ഉരുക്ക് പ്രതിമകൾ ഉണ്ടെന്ന് നിങ്ങൾക്കറിയാമോ ? അവ അമേരിക്കയുടെ ദി ഫോർഗോട്ടൻ വാറിൽ പോരാടിയവർക്കുള്ള അക്ഷരാർത്ഥത്തിലും പ്രതീകാത്മകവുമായ ആദരാഞ്ജലിയെ പ്രതിനിധീകരിക്കുന്നു.1995-ൽ വാഷിംഗ്ടൺ ഡിസിയിൽ സമർപ്പിച്ച കൊറിയൻ യുദ്ധ...

ഒരു ലക്ഷത്തിലേറെ കണ്ണുകളെ വെളിച്ചത്തിലേക്ക് നയിച്ച ഡോക്ടർ! ഡോ....

പൂർണ്ണമായ ഇരുട്ടിൽ ജീവിക്കുന്നത് സങ്കൽപ്പിക്കുക.. കുറച്ച് മണിക്കൂറുകളല്ല, ദിവസങ്ങളല്ല, വർഷങ്ങളോളം. വെളിച്ചമില്ല. നിറങ്ങളില്ല. മുഖങ്ങളില്ല. അനന്തമായ കറുത്ത ശൂന്യത മാത്രം. ജീവിതം എപ്പോഴും ഇങ്ങനെയായിരിക്കുമെന്ന് വിശ്വസിച്ചു കൊണ്ട് നിങ്ങൾ അത് സ്വീകരിക്കാൻ തുടങ്ങും....