HomeCrime2 വർഷത്തെ ജയിൽവാസം, DNA പരിശോധനയിൽ നിരപരാധിത്വം തെളിഞ്ഞു: POCSO കേസിൽ...

2 വർഷത്തെ ജയിൽവാസം, DNA പരിശോധനയിൽ നിരപരാധിത്വം തെളിഞ്ഞു: POCSO കേസിൽ യുവാവിന് മോചനം | Salem Man Acquitted In False POCSO Case

സേലം: പീഡനക്കേസിൽ പ്രതിയാക്കപ്പെട്ട് ജയിലിൽ കഴിഞ്ഞിരുന്ന യുവാവ് ഡിഎൻഎ പരിശോധനയിലൂടെ നിരപരാധിയാണെന്ന് തെളിഞ്ഞതിനെത്തുടർന്ന് കുറ്റവിമുക്തനായി. സേലം എം. കല്ലിപ്പട്ടി സ്വദേശിയായ എസ്. കാർത്തി (32) ആണ് നീണ്ട രണ്ട് വർഷത്തെ നിയമപോരാട്ടത്തിനൊടുവിൽ നിരപരാധിത്വം തെളിയിച്ച് പുറത്തിറങ്ങിയത്.(Salem Man Acquitted In False POCSO Case After DNA Test Proves Innocence)

2024 സെപ്റ്റംബറിലാണ് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി എന്നാരോപിച്ച് കാർത്തിക്കെതിരെ മേട്ടൂർ ഓൾ വുമൺ പോലീസ് കേസെടുത്തത്. പോക്സോ നിയമപ്രകാരം അറസ്റ്റിലായ കാർത്തി, താൻ നിരപരാധിയാണെന്ന് ആവർത്തിച്ച് പറഞ്ഞിട്ടും ജയിലിലടക്കപ്പെടുകയായിരുന്നു.

ജാമ്യം തേടാൻ അവസരമുണ്ടായിരുന്നിട്ടും, കോടതിയിൽ തന്റെ നിരപരാധിത്വം തെളിയിക്കപ്പെടുന്നത് വരെ പുറത്തിറങ്ങില്ലെന്ന വാശിയിലായിരുന്നു കാർത്തി. ഇതിനായി അദ്ദേഹം രണ്ട് വർഷത്തോളം സേലം സെൻട്രൽ ജയിലിൽ കഴിഞ്ഞു. വിചാരണയ്ക്കിടെ പെൺകുട്ടി കുഞ്ഞിന് ജന്മം നൽകിയതോടെയാണ് നിർണ്ണായകമായ ഡിഎൻഎ പരിശോധന നടന്നത്. കോടതിയുടെ നിർദ്ദേശപ്രകാരം നടത്തിയ പരിശോധനയിൽ, കുഞ്ഞിന്റെ പിതാവ് കാർത്തിയല്ലെന്ന് വ്യക്തമായി.

Story Summary

A 32-year-old man from Salem, S. Karthi, was acquitted by a POCSO court after spending two years in jail for a crime he did not commit. His innocence was proven through a DNA test that confirmed he was not the father of the complainant’s child, leading to his release from Salem Central Jail.

Clickable Info Box