മാണ്ഡ്യ: കർണാടകയിലെ മാണ്ഡ്യയിൽ 65-കാരനായ വസ്ത്രവ്യാപാരി ഭാര്യയെയും മകനെയും കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തു. കടബാധ്യതയും സാമ്പത്തിക പ്രതിസന്ധിയുമാണ് ഇത്തരമൊരു കടുത്ത തീരുമാനത്തിലേക്ക് നയിച്ചതെന്ന് പോലീസ് പറയുന്നു. പ്രഭാകർ (65), ഭാര്യ ജ്യോതി (55), മകൻ സന്തോഷ് (28) എന്നിവരാണ് മരിച്ചത്.(Mandya murder suicide, Garment Trader Kills Family And Ends Life In Mandya Over Debt Burden)
ചൊവ്വാഴ്ച രാവിലെയാണ് പ്രഭാകറിനെ സ്വന്തം വസ്ത്രക്കടയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് നടത്തിയ പരിശോധനയിൽ വീട്ടിൽ ഭാര്യയെയും മകനെയും മരിച്ച നിലയിലും കണ്ടെത്തി. സാമ്പത്തിക ബുദ്ധിമുട്ടുകൾ വിവരിച്ചുകൊണ്ടുള്ള ആത്മഹത്യാക്കുറിപ്പ് പോലീസ് കണ്ടെടുത്തു. വായ്പ തിരിച്ചടയ്ക്കാനുള്ള സമ്മർദ്ദവും ബിസിനസിലുണ്ടായ നഷ്ടവുമാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് കുറിപ്പിൽ പറയുന്നു.
സംസ്ഥാന സർക്കാരിന്റെ സൗജന്യ ബസ് യാത്രാ പദ്ധതി തന്റെ ബിസിനസിനെ പ്രതികൂലമായി ബാധിച്ചുവെന്നും, ഇതേത്തുടർന്ന് വരുമാനം കുത്തനെ കുറഞ്ഞുവെന്നും പ്രഭാകർ ആത്മഹത്യാക്കുറിപ്പിൽ ആരോപിക്കുന്നു. ഭവനവായ്പയുടെ ഇഎംഐ അടയ്ക്കാനുള്ള സമ്മർദ്ദവും സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളിൽ നിന്നുള്ള പീഡനവും ഇയാളെ മാനസികമായി തളർത്തിയിരുന്നതായി പോലീസ് വ്യക്തമാക്കുന്നു.
പ്രഭാകർ ആദ്യം ഭാര്യയെയും പിന്നീട് മകനെയും ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം കടയിലേക്ക് പോയി ജീവനൊടുക്കിയതായാണ് പ്രാഥമിക നിഗമനം. മകൻ സന്തോഷിന്റെ ഭാര്യ മേഘനയാണ് രാവിലെ മൃതദേഹങ്ങൾ ആദ്യം കണ്ടത്. തിങ്കളാഴ്ച അർദ്ധരാത്രി എല്ലാവരും ഒരുമിച്ച് അത്താഴം കഴിച്ചിരുന്നതായും അസ്വാഭാവികമായി ഒന്നും ശ്രദ്ധയിൽപ്പെട്ടില്ലെന്നും മേഘന പോലീസിന് മൊഴി നൽകി. മാണ്ഡ്യ ഈസ്റ്റ് പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടും ഫോറൻസിക് പരിശോധനയും പൂർത്തിയായാൽ മാത്രമേ സംഭവത്തിൽ കൂടുതൽ വ്യക്തത വരൂ എന്ന് എസ്പി ശോഭാ റാണി വി.ജെ പറഞ്ഞു.
Story Summary
A 65-year-old garment trader in Mandya, Karnataka, allegedly killed his wife and son before dying by suicide due to severe financial distress and mounting debts. In his suicide note, he blamed business losses, repayment pressure, and the impact of the state’s free bus travel scheme on his earnings for his dire financial situation.

