കണ്ണൂർ: അതീവ സുരക്ഷാ മേഖലയായ ഐജി ഓഫീസിന് സമീപത്ത് നിന്ന് സൈബർ സെല്ലിന്റെ ജീപ്പ് മോഷ്ടിച്ചു (Kannur Police Jeep Theft). ഇന്നലെ അർധരാത്രിയോടെ നടന്ന സംഭവത്തിൽ ഗുരുവായൂർ സ്വദേശി ഹംസത്തിനെ പോലീസ് അറസ്റ്റ് ചെയ്തു. ജീപ്പ് മോഷ്ടിച്ച ശേഷം പെട്രോൾ പമ്പിലും തട്ടുകടയിലും കയറി കറങ്ങി നടന്ന പ്രതിയെ നാട്ടുകാരാണ് പിടികൂടി പോലീസിന് കൈമാറിയത്.താവക്കരയിലെ ഐജി ഓഫീസിന് തൊട്ടടുത്തുള്ള സൈബർ സെൽ ഓഫീസിന് പരിസരത്ത് നിർത്തിയിട്ടിരുന്ന ജീപ്പാണ് ഹംസത്ത് കവർന്നത്.
ജീപ്പുമായി കടന്ന പ്രതി മുനീശ്വരം കോവിലിന് സമീപത്തെ പെട്രോൾ പമ്പിലെത്തി ഇന്ധനം നിറച്ചു. തുടർന്ന് തൊട്ടടുത്തുള്ള തട്ടുകടയിലെത്തി ചായ കുടിക്കുകയും ചെയ്തു.പോലീസ് വേഷത്തിലല്ലാത്ത ഒരാൾ ഔദ്യോഗിക വാഹനം ഓടിച്ചു വന്നതിലും അയാളുടെ പെരുമാറ്റത്തിലും തട്ടുകടയിലെ ജീവനക്കാർക്ക് സംശയം തോന്നി. തുടർന്ന് നാട്ടുകാർ ഇയാളെ തടഞ്ഞു വെച്ച് ടൗൺ പോലീസിനെ വിവരമറിയിക്കുകയായിരുന്നു.
ഗുരുവായൂരിൽ ഡോക്ടറുടെ വീട്ടിൽ കവർച്ച; 10 പവൻ സ്വർണം നഷ്ടപ്പെട്ടു അരിയന്നൂരിൽ ഡോക്ടറുടെ വീട്ടിൽ കയറി പത്തുപവൻ സ്വർണാഭരണങ്ങൾ കവർന്നു. പ്രമുഖ ഡോക്ടർ അബൂബക്കറിന്റെ വീട്ടിലാണ് മോഷണം നടന്നത്. വീടിനുള്ളിൽ കയറി അലമാരകൾ കുത്തിത്തുറന്നാണ് മോഷണം നടത്തിയത്.
മോഷണത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ ഗുരുവായൂർ പോലീസ് അന്വേഷണം ഊർജ്ജിതമാക്കി. ദൃശ്യങ്ങളിൽ കാണുന്ന വ്യക്തിയെ തിരിച്ചറിയാനുള്ള ശ്രമത്തിലാണ് പോലീസ്.
Story Summary: In a bizarre incident, a man named Hamsath was arrested for stealing a police Cyber Cell jeep from near the IG office in Kannur. He took the vehicle to a petrol pump and later a tea stall, where suspicious locals caught him and informed the police. Meanwhile, in Guruvayur, a burglary took place at Doctor Abubacker’s house, where 10 sovereigns of gold were stolen. CCTV footage of the theft has been recovered.

