ബംഗളൂരു: യുവതികളെ ഉപയോഗിച്ച് അനാശാസ്യ പ്രവർത്തനം നടത്തിവന്ന സംഘത്തെ സെൻട്രൽ ക്രൈംബ്രാഞ്ച് പിടികൂടി. ബംഗളൂരുവിൽ നിയമവിരുദ്ധമായി താമസിച്ചുവരികയായിരുന്ന 10 യുവതികളും 2 പുരുഷന്മാരുമടങ്ങുന്ന 12 അംഗ സംഘമാണ് പോലീസിന്റെ പിടിയിലായത്. ബാനസവാടി, ഹെന്നൂർ പോലീസ് സ്റ്റേഷൻ പരിധികളിൽ നടത്തിയ പ്രത്യേക പരിശോധനയിലാണ് ഇവർ കുടുങ്ങിയത്.(Illegal prostitution racket, Bengaluru police arrest 12 Bangladeshi nationals)
പിടിയിലായവരിൽ സുഹാഗ് മൻസൂർ അലി (29), മുകുൾ (32) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. രണ്ട് മാസം മുമ്പ് പശ്ചിമ ബംഗാൾ അതിർത്തി വഴി അനധികൃതമായാണ് ഇവർ ഇന്ത്യയിലേക്ക് കടന്നതെന്ന് പോലീസ് വ്യക്തമാക്കി. ഓൺലൈൻ പ്ലാറ്റ്‌ഫോമുകൾ വഴി യുവതികളുടെ ചിത്രങ്ങൾ പ്രചരിപ്പിച്ചാണ് ഇവർ ഇടപാടുകാരെ കണ്ടെത്തിയിരുന്നത്.
പിടിയിലായ യുവതികളെ ബംഗളൂരുവിലെ ഫോറിനേഴ്‌സ് റീജണൽ രജിസ്‌ട്രേഷൻ ഓഫീസിന് കൈമാറി. ഇവരെ ബംഗ്ലാദേശിലേക്ക് തിരികെ അയക്കുന്നതിനുള്ള നിയമപരമായ നടപടികൾ അധികൃതർ ആരംഭിച്ചിട്ടുണ്ട്.
Story Summary
Twelve Bangladeshi nationals, including ten women, have been arrested by Bengaluru’s Central Crime Branch for running an illegal prostitution racket in the city. The suspects, who had entered India illegally via the West Bengal border two months ago, were apprehended during raids in the Banaswadi and Hennur areas, and deportation proceedings have already been initiated.

