കൊച്ചി: തലശ്ശേരി ഫസൽ വധക്കേസിലെ അതീവ നിർണ്ണായകമായ തൊണ്ടിമുതൽ കോടതിയിൽ നിന്ന് കാണാതായ സംഭവത്തിൽ കൊച്ചി സിബിഐ കോടതി റിപ്പോർട്ട് തേടി. എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയോടാണ് അടിയന്തര റിപ്പോർട്ട് ആവശ്യപ്പെട്ടിരിക്കുന്നത്.(Fazal Murder Case Missing Evidence Handkerchief CBI Court Seeks Report)
കേസിൽ നിർണ്ണായക തെളിവായ രക്തം പുരണ്ട തൂവാല സൂക്ഷിച്ചിരുന്ന കവറിന് മുകളിൽ ‘എലി കൊണ്ടുപോയി’ എന്നാണ് എഴുതിവെച്ചിരിക്കുന്നത് എന്നതാണ് ഞെട്ടിക്കുന്ന വിവരം. സിജെഎം കോടതി നൽകുന്ന റിപ്പോർട്ട് പരിശോധിച്ച ശേഷമായിരിക്കും സംഭവത്തിൽ തുടരന്വേഷണം വേണമോ എന്ന കാര്യത്തിൽ സിബിഐ കോടതി തീരുമാനമെടുക്കുക.
സിജെഎം കോടതിയുടെ അതീവ സുരക്ഷിതമായ കസ്റ്റഡിയിൽ നിന്നാണ് രക്തം പുരണ്ട ഈ തൂവാല ദുരൂഹ സാഹചര്യത്തിൽ നഷ്ടമായത്. കേസിൽ മുൻപ് തന്നെ ഫോറൻസിക് റിപ്പോർട്ട് സമർപ്പിച്ചിരുന്നെങ്കിലും, വിചാരണ ഘട്ടത്തിൽ നേരിട്ട് ഹാജരാക്കേണ്ടിയിരുന്ന ഭൗതിക തെളിവാണ് ഇപ്പോൾ നഷ്ടപ്പെട്ടിരിക്കുന്നത്.
Story Summary
The Kochi CBI Court has sought a detailed report from the Ernakulam CJM Court after a crucial piece of evidence—a blood-stained handkerchief—went missing from safe custody. Curiously, the cover meant to hold the evidence was marked “taken by rats.” The handkerchief was allegedly used by the accused to mislead the probe in the 2006 Fazal murder case involving eight accused, including CPM leaders Karayi Rajan and Karayi Chandrasekharan.

