ന്യൂഡൽഹി: കിഴക്കൻ ഡൽഹിയിലെ കല്യാൺപുരിയിൽ കുടുംബവഴക്കിനെ തുടർന്ന് ഡൽഹി പോലീസ് കോൺസ്റ്റബിൾ ഭാര്യയെ വെടിവെച്ചുകൊന്നു. സ്വകാര്യ സ്കൂളിലെ കമ്പ്യൂട്ടർ സയൻസ് അധ്യാപികയായ പ്രിയങ്കയാണ് ജന്മദിനത്തിൽ ഭർത്താവിന്റെ വെടിയേറ്റ് മരിച്ചത്. ഡൽഹി പോലീസിന്റെ ഈസ്റ്റ് ഡിസ്ട്രിക്റ്റ് ആന്റി തെഫ്റ്റ് സ്ക്വാഡിൽ ജോലി ചെയ്യുന്ന മനീഷ് ഭാട്ടിയാണ് പ്രതി. കൊലപാതകത്തിന് ശേഷം ഒളിവിൽ പോയ പ്രതിക്കായി പോലീസ് തിരച്ചിൽ ഊർജ്ജിതമാക്കി.(Delhi Police constable kills wife, Delhi Police Constable Shoots Dead Wife On Her Birthday)
ഞായറാഴ്ച രാത്രി തുടങ്ങിയ തർക്കത്തിനൊടുവിൽ തിങ്കളാഴ്ച പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു ക്രൂരമായ കൊലപാതകം നടന്നത്. തർക്കത്തിനിടെ ഇരുവരും സ്കൂട്ടറിൽ പുറത്തേക്ക് പോയിരുന്നു. യാത്രാമധ്യേ വഴക്ക് രൂക്ഷമായതോടെ സ്കൂട്ടർ റോഡരികിൽ നിർത്തി ഇരുവരും തമ്മിൽ വഴക്കിടുന്നത് സമീപത്തെ സിസിടിവി ദൃശ്യങ്ങളിൽ പതിഞ്ഞിട്ടുണ്ട്. ഇതിനിടയിൽ കോൺസ്റ്റബിളായ മനീഷ് തന്റെ സർവീസ് പിസ്റ്റളെടുത്ത് പ്രിയങ്കയ്ക്ക് നേരെ വെടിയുതിർക്കുകയായിരുന്നു എന്ന് ദൃശ്യങ്ങളിൽ വ്യക്തമാണ്. കൃത്യത്തിന് ശേഷം പ്രതി ഉടൻ തന്നെ സംഭവസ്ഥലത്ത് നിന്നും കടന്നുകളഞ്ഞു.
2023-ലായിരുന്നു പ്രിയങ്കയുടെയും മനീഷിന്റെയും വിവാഹം. വിവാഹം കഴിഞ്ഞ നാൾ മുതൽ പ്രിയങ്ക സ്ത്രീധന പീഡനത്തിന് ഇരയായിരുന്നു എന്ന് പെൺകുട്ടിയുടെ കുടുംബം ആരോപിച്ചു. ഇതേച്ചൊല്ലി മുൻപ് വനിതാ സെല്ലിൽ പരാതി നൽകിയിരുന്നെങ്കിലും ബന്ധുക്കളുടെ ഇടപെടലിനെയും കൗൺസിലിംഗിനെയും തുടർന്ന് ഒത്തുതീർപ്പാക്കുകയായിരുന്നു. ഇതിന് ശേഷവും മനീഷ് നിരന്തരം പണം ആവശ്യപ്പെട്ട് ഉപദ്രവിച്ചിരുന്നതായി ബന്ധുക്കൾ പോലീസിന് മൊഴി നൽകിയിട്ടുണ്ട്.
Story Summary
A Delhi Police constable, Manish Bhati, allegedly shot dead his schoolteacher wife, Priyanka, on her birthday in East Delhi’s Kalyanpuri following a domestic dispute. The accused, who used his service pistol during a heated roadside argument caught on CCTV, fled the scene and is currently being tracked by the police amid allegations of dowry harassment.


