തിരുവനന്തപുരം: സംസ്ഥാനത്ത് പെയ്തിറങ്ങിയ കനത്ത മഴയിലും പ്രളയക്കെടുതിയിലും ഇതുവരെ 8 മരണങ്ങൾ സ്ഥിരീകരിച്ചതായി സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയും മുഖ്യമന്ത്രി വി.ഡി. സതീശനും അറിയിച്ചു. മഴക്കെടുതിയിൽ 8 പേരെ കാണാതാവുകയും 13 പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.(Kerala Rain Damage Update CM VD Satheesan Announces Relief And Safety Measures)
സംസ്ഥാനത്തൊട്ടാകെ 27 വീടുകൾ പൂർണ്ണമായും 196 വീടുകൾ ഭാഗികമായും തകർന്നു. ദുരിതബാധിത മേഖലകളിൽ നിന്നും ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്. നിലവിൽ വിവിധ ജില്ലകളിലായി പ്രവർത്തിക്കുന്ന 209 ദുരിതാശ്വാസ ക്യാമ്പുകളിലായി 5,792 പേരാണ് കഴിയുന്നത്. മഴയുടെ തീവ്രതയിൽ നേരിയ കുറവുണ്ടായെങ്കിലും ഏത് അടിയന്തര സാഹചര്യവും നേരിടാൻ സർക്കാർ പൂർണ്ണ സജ്ജമാണെന്ന് ഫേസ്ബുക്ക് കുറിപ്പിലൂടെ മുഖ്യമന്ത്രി വ്യക്തമാക്കി.
ശുചീകരണ പ്രവർത്തനങ്ങളും സഹായവും അടിയന്തരമായി നൽകും. റവന്യൂ മന്ത്രിയുമായും ജില്ലകളുടെ ചുമതലയുള്ള മന്ത്രിമാരുമായും ജില്ലാ ഭരണകൂടങ്ങളുമായും നിരന്തരം ആശയവിനിമയം നടത്തി വരികയാണെന്ന് മുഖ്യമന്ത്രി അറിയിച്ചു. വെള്ളം ഇറങ്ങിത്തുടങ്ങിയ പ്രദേശങ്ങളിൽ പകർച്ചവ്യാധികൾ പടരാതിരിക്കാൻ ശുചീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്. ഇതിൽ രാഷ്ട്രീയ പ്രവർത്തകരും സന്നദ്ധ സംഘടനകളും പങ്കാളികളാകണമെന്ന് മുഖ്യമന്ത്രി അഭ്യർത്ഥിച്ചു.
മഴക്കെടുതിയിൽ മരണപ്പെട്ടവരുടെ കുടുംബങ്ങൾക്കും വീടും ജീവനോപാദികളും നഷ്ടപ്പെട്ടവർക്കും അടിയന്തര സർക്കാർ സഹായം ഉറപ്പാക്കും. മഴ കുറഞ്ഞെങ്കിലും മലയോര മേഖലകളിൽ ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ ഭീഷണികൾ നിലനിൽക്കുന്നതിനാൽ ജാഗ്രത തുടരണം. ജനപ്രതിനിധികളും സന്നദ്ധ പ്രവർത്തകരും ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സജീവമായി രംഗത്തുണ്ട്. ഏത് അത്യാവശ്യ ഘട്ടത്തിലും ജനങ്ങൾക്ക് സർക്കാർ സംവിധാനങ്ങളുമായി ബന്ധപ്പെടാമെന്നും അധികൃതർ അറിയിച്ചു.
Story Summary
The Kerala State Disaster Management Authority and Chief Minister V.D. Satheesan confirmed eight deaths and eight missing persons due to severe rain damages across the state. Over 5,700 people have been relocated to 209 relief camps, with the government promising immediate aid and cleanup operations in affected areas.


