ജമ്മു: ജമ്മു-ശ്രീനഗർ ദേശീയപാതയിലുണ്ടായ വൻ മണ്ണിടിച്ചിലിലെ തടസങ്ങൾ നീക്കം ചെയ്തതിനെ തുടർന്ന് വാർഷിക അമർനാഥ് തീർത്ഥാടനത്തിനായുള്ള 4,474 ഭക്തരുടെ പുതിയ സംഘം ജമ്മുവിലെ ബേസ് ക്യാമ്പിൽ നിന്ന് യാത്ര തിരിച്ചു. 19-ാമത് തീർത്ഥാടക സംഘമാണ് കനത്ത സുരക്ഷാ വലയത്തിൽ ഞായറാഴ്ച പുലർച്ചെ 2.40-ന് യാത്ര ആരംഭിച്ചത്.(Amarnath Yatra Resumes From Jammu Base Camp After Highway Clearance)
ആകെ 166 വാഹനങ്ങളിലായി ഗാന്ധർബൽ ജില്ലയിലെ ബാൾട്ടാൽ ബേസ് ക്യാമ്പ് ലക്ഷ്യമാക്കിയാണ് സംഘം പുറപ്പെട്ടതെന്ന് അധികൃതർ അറിയിച്ചു. കനത്ത മഴയെ തുടർന്ന് പരമ്പരാഗത പാതയിലുണ്ടായ കേടുപാടുകൾ തീർക്കുന്നതിനുള്ള അറ്റകുറ്റപ്പണികൾ തുടരുന്നതിനാൽ ജമ്മുവിൽ നിന്ന് അനന്ത്നാഗ് ജില്ലയിലെ പഹൽഗാം ബേസ് ക്യാമ്പിലേക്കുള്ള തീർത്ഥാടകരുടെ യാത്ര താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്.
Story Summary
A fresh batch of 4,474 pilgrims departed from the Jammu base camp for the annual Amarnath Yatra towards the Baltal base camp after a major landslide was cleared on the Jammu-Srinagar national highway. However, pilgrim movement towards the Pahalgam route remains suspended due to ongoing repair work caused by heavy rains.


