ന്യൂഡൽഹി: നീറ്റ് പരീക്ഷാ ചോദ്യപ്പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് വിദ്യാർത്ഥി പ്രക്ഷോഭം ശക്തമാകുന്നതിനിടെ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിൽ ഉന്നതതല ഉദ്യോഗസ്ഥ അഴിച്ചുപണി. ഐ.എ.എസ് ഉദ്യോഗസ്ഥനായ നരേഷ് പാൽ ഗംഗവാറിനെ കേന്ദ്ര ഉന്നത വിദ്യാഭ്യാസ സെക്രട്ടറിയായി നിയമിച്ചു. വിനീത് ജോഷിക്ക് പകരക്കാരനായാണ് നിയമനം.(Naresh Pal Gangwar Appointed Higher Education Secretary)
വിനീത് ജോഷിയെ പഞ്ചായത്തി രാജ് മന്ത്രാലയത്തിന്റെ സെക്രട്ടറിയായി മാറ്റിനിയമിച്ചുകൊണ്ട് ക്യാബിനറ്റ് അപ്പോയിന്റ്മെന്റ് കമ്മിറ്റി വ്യാഴാഴ്ച രാത്രി വൈകി ഉത്തരവിറക്കി. അതേസമയം, ചോർച്ച കേസുകളുടെ വിചാരണ വേഗത്തിലാക്കാൻ ഡൽഹി രാഷ് അവന്യൂ കോർപ്പറേറ്റ് കോംപ്ലക്സിൽ പ്രത്യേക ഫാസ്റ്റ് ട്രാക്ക് കോടതി ഡൽഹി ഹൈക്കോടതി സ്ഥാപിച്ചു. പൊതുപരീക്ഷാ (അനധികൃത മാർഗ്ഗങ്ങൾ തടയൽ) നിയമം 2024 (Public Examinations Act, 2024) പ്രകാരമുള്ള കേസുകളാണ് ഈ കോടതി കൈകാര്യം ചെയ്യുക.
തിസ് ഹസാരി കോടതിയിലെ മീഡിയേഷൻ സെന്റർ ഇൻ-ചാർജ് ജഡ്ജിയായിരുന്ന അനു ഗ്രോവർ ബലിഗയെയാണ് ഫാസ്റ്റ് ട്രാക്ക് കോടതിയുടെ പ്രത്യേക ജഡ്ജിയായി ഹൈക്കോടതി ട്രാൻസ്ഫർ ചെയ്ത് നിയമിച്ചത്. ചോർച്ചയുമായി ബന്ധപ്പെട്ട് നിലവിൽ റജിസ്റ്റർ ചെയ്ത മുഴുവൻ കേസുകളും ഉടൻ തന്നെ ഈ പ്രത്യേക കോടതിയിലേക്ക് മാറ്റും. കുറ്റക്കാർക്കെതിരെ അതിവേഗ നിയമനടപടികളും കർശന ശിക്ഷയും ഉറപ്പാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കിയതിന് തൊട്ടുപിന്നാലെയാണ് ഹൈക്കോടതിയുടെ ഈ നിർണ്ണായക നീക്കം. പരീക്ഷാ ക്രമക്കേടുകൾക്കെതിരെ ഡൽഹി ജന്തർ മന്തറിൽ വിദ്യാർത്ഥികളുടെയും പ്രക്ഷോഭകരുടെയും സമരം തുടരുന്ന പശ്ചാത്തലത്തിലാണ് ഈ പുതിയ നടപടികൾ.
Story Summary
In a major administrative reshuffle following the NEET paper leak controversy, IAS Naresh Pal Gangwar was appointed as the new Higher Education Secretary, replacing Vineet Joshi. Meanwhile, the Delhi High Court designated a special Fast Track Court at Rouse Avenue Court, appointing Judge Anu Grover Baliga to try offences related to public examination malpractices swiftly.


