ന്യൂഡൽഹി: ഭീകരവാദം പൂർണമായും അവസാനിപ്പിക്കാതെ പാകിസ്ഥാനുമായി സിന്ധു നദീജല കരാർ പുതുക്കില്ലെന്ന് ഇന്ത്യ വക്തമാക്കി. 65 വർഷം പഴക്കമുള്ള കരാർ നിലവിലെ രൂപത്തിൽ ഇനി മുന്നോട്ട് കൊണ്ടുപോകാനാകില്ലെന്നും സമഗ്രമായ അഴിച്ചുപണി അത്യാവശ്യമാണെന്നും മുതിർന്ന സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് വാർത്ത ഏജൻസി റിപ്പോർട്ട് ചെയ്തു.(Indus Waters Treaty, India Hardens Stance, Says No Revival Without Pakistan Ending Terror)
കഴിഞ്ഞ വർഷം ഏപ്രിലിൽ പഹൽഗാമിലുണ്ടായ ഭീകരാക്രമണത്തിൽ 26 പൗരന്മാർ കൊല്ലപ്പെട്ടതിനെ തുടർന്ന് ഇന്ത്യ കരാർ താൽക്കാലികമായി നിർത്തിവെച്ചിരുന്നു. ഇതിനു മറുപടിയായി ഇന്ത്യ ‘ഓപ്പറേഷൻ സിന്ദൂർ’ എന്ന പേരിലൂടെ ഭീകരകേന്ദ്രങ്ങൾക്കെതിരെ തിരിച്ചടിക്കുകയും ചെയ്തിരുന്നു. എന്നാൽ, ഇന്ത്യ ജലം തടയുന്നത് വൻ വരൾച്ചയ്ക്കിടയാക്കുമെന്നും ഇത് യുദ്ധത്തിലേക്ക് വരെ വഴിതെളിക്കുമെന്നും ആണവായുധ ഭീഷണി മുഴക്കിയും പാകിസ്ഥാൻ നയതന്ത്ര പ്രചാരണം ശക്തമാക്കിയിരുന്നു. ഇതിനെതിരെയാണ് ഇന്ത്യ നിലപാട് കടുപ്പിച്ചിരിക്കുന്നത്.
അതിർത്തി കടന്നുള്ള ഭീകരവാദത്തിന് പാകിസ്ഥാൻ നൽകുന്ന പിന്തുണ പൂർണ്ണമായി അവസാനിപ്പിച്ചാൽ മാത്രമേ നദീജല പങ്കുവെക്കൽ വ്യവസ്ഥകൾ പുനഃപരിശോധിക്കുകയുള്ളൂ. കരാർ പുനരുജ്ജീവിപ്പിക്കുകയാണെങ്കിൽ തന്നെ അത് പഴയ രൂപത്തിലായിരിക്കില്ല; കാലാനുസൃതമായ മാറ്റങ്ങളോടെ പുതിയ രീതിയിലായിരിക്കും. കരാറിൽ നിന്ന് പെട്ടെന്ന് പിന്മാറാൻ ഇന്ത്യ ഉദ്ദേശിക്കുന്നില്ലെങ്കിലും, രാജ്യതാൽപ്പര്യങ്ങൾക്ക് വിരുദ്ധമായി നിൽക്കുന്ന കരാറുകളിൽ നിന്ന് പിന്മാറാൻ പരമാധികാര രാഷ്ട്രമെന്ന നിലയിൽ ഇന്ത്യക്ക് അവകാശമുണ്ട്.
Story Summary
India has taken a tough stance on the 65-year-old Indus Waters Treaty, declaring that the pact cannot continue in its current form and requires a complete overhaul. Government sources confirmed that any future revival of river water sharing will depend on Pakistan permanently stopping cross-border terrorism, dismissing Islamabad’s claims that India’s suspension of the treaty is causing its water scarcity.


