ഇന്ത്യയുടെ ‘ഓപ്പറേഷൻ സിന്ദൂർ’ വലിയ വിജയമായിരുന്നുവെന്നും പാകിസ്ഥാൻ സൈന്യം തങ്ങളുടെ പരാജയം മറച്ചുവെക്കാൻ വിജയകഥകൾ ചമയ്ക്കുകയാണെന്നും ജയിലിൽ കഴിയുന്ന മുൻ പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ സഹോദരി നൊറീൻ നിയാസി (Noreen Niazi on Operation Sindoor). നാല് ദിവസം നീണ്ടുനിന്ന സംഘർഷം പാക് ജനറലുകൾ ജനങ്ങൾക്ക് മുന്നിൽ അവതരിപ്പിച്ചതുപോലെയല്ല യഥാർത്ഥത്തിൽ നടന്നതെന്ന് അവർ ആരോപിച്ചു. പാക് സൈന്യത്തെയും ഭരണകൂടത്തെയും ലക്ഷ്യമിട്ട് വ്യാജവും പ്രകോപനപരവുമായ സോഷ്യൽ മീഡിയ ഉള്ളടക്കങ്ങൾ പ്രചരിപ്പിച്ചു എന്നാരോപിച്ച് പാകിസ്ഥാന്റെ നാഷണൽ സൈബർ ക്രൈം ഇൻവെസ്റ്റിഗേഷൻ ഏജൻസി (NCCIA) നൊറീൻ നിയാസിക്ക് സമൻസ് അയച്ചു.
ഇസ്രായേലുമായി ബന്ധപ്പെട്ട ഒരു ധാരണയുടെ പുറത്താണ് ഇന്ത്യ കൂടുതൽ ആക്രമണങ്ങളിൽ നിന്ന് പിന്മാറിയതെന്നും, പാകിസ്ഥാനെ അബ്രഹാം അക്കോർഡിൽ ഉൾപ്പെടുത്താനാണ് ഇത് ലക്ഷ്യമിട്ടതെന്നും തെളിവുകളില്ലാതെ നൊറീൻ അവകാശപ്പെട്ടു. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഇടപെടലാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘർഷം ലഘുവാക്കാൻ സഹായിച്ചതെന്നും അവർ പറഞ്ഞു. നൊറീന്റെ പരാമർശങ്ങൾ പാകിസ്ഥാനിൽ വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് തിരികൊളുത്തിയിരിക്കുകയാണ്. ഭരണകക്ഷിയായ പിഎംഎൽ-എൻ നേതാക്കൾ ഇവരുടെ പ്രസ്താവനയെ ശക്തമായി അപലപിച്ചു.
Summary: Noreen Niazi, sister of jailed former Pakistan Prime Minister Imran Khan, has claimed that India’s Operation Sindoor was a major success and accused the Pakistani military of fabricating a victory narrative. Following her remarks, which included claims about U.S. intervention and regional diplomacy, Pakistan’s cybercrime agency summoned her for allegedly spreading inflammatory content against state institutions.


