കാസർഗോഡ്: കേരളം നേരിടുന്ന നിലവിലെ രൂക്ഷമായ വൈദ്യുതി പ്രതിസന്ധിക്ക് കാരണം മുൻ ഇടത് സർക്കാരാണെന്ന് വൈദ്യുതി വകുപ്പ് മന്ത്രി സണ്ണി ജോസഫ്. എൽഡിഎഫ് ഗവൺമെന്റിന്റെ കാലത്ത് കടം വാങ്ങിയ വൈദ്യുതി ഇപ്പോൾ മടക്കി നൽകിക്കൊണ്ടിരിക്കുകയാണ്. സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തേണ്ടി വന്നത് ഇതുകൊണ്ടാണെന്നും മന്ത്രി വ്യക്തമാക്കി.(Minister Sunny Joseph Blames Previous LDF Government For Power Crisis In Kerala)
കേരളത്തിൽ വൈദ്യുതി ഉപഭോഗം വൻതോതിൽ വർദ്ധിച്ചിട്ടുണ്ട്. നിലവിലെ പ്രതിസന്ധി പരിഹരിക്കാനുള്ള ഊർജ്ജിത ശ്രമങ്ങൾ വകുപ്പ് നടത്തിവരികയാണ്. വൈദ്യുതി പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ സോഷ്യൽ മീഡിയയിൽ മുൻ മന്ത്രി എം.എം. മണിയുമായി താരതമ്യം ചെയ്തുകൊണ്ട് ഉയരുന്ന ചർച്ചകളെക്കുറിച്ചുള്ള ചോദ്യത്തിനും മന്ത്രി സണ്ണി ജോസഫ് മറുപടി നൽകി.
എം.എം. മണി തന്നേക്കാൾ എത്രയോ ഉയർന്ന ആളാണ്. എന്നാൽ അദ്ദേഹത്തിന് ശിഷ്യപ്പെടാൻ താനില്ല. വകുപ്പിന്റെ ചുമതലയേറ്റിട്ട് രണ്ട് മാസത്തിൽ താഴെയേ ആയിട്ടുള്ളൂ. ദീർഘകാലാടിസ്ഥാനത്തിൽ സംസ്ഥാനത്തെ ഊർജ്ജ പ്രതിസന്ധി പൂർണ്ണമായി പരിഹരിക്കാനുള്ള പദ്ധതികളാണ് ലക്ഷ്യമിടുന്നത് എന്നും മന്ത്രി വ്യക്തമാക്കി. ചീമേനിയിൽ ആണവനിലയം സ്ഥാപിക്കുന്നത് സർക്കാരിന്റെ സജീവ പരിഗണനയിലാണെന്ന കാര്യം മന്ത്രി ആവർത്തിച്ചു.
Story Summary
Electricity Minister Sunny Joseph blamed the previous LDF government for the current power crisis, stating that Kerala is currently returning borrowed electricity. While addressing the ongoing power regulations, the minister also reacted to social media comparisons with former minister M.M. Mani.


