കണ്ണൂർ: അഞ്ചരക്കണ്ടി ദന്തൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റേത് ആത്മഹത്യയല്ലെന്നും ഡോ. എം.കെ. റാമിന്റെ ക്രൂരമായ പീഡനങ്ങൾ മൂലം നടന്ന കൊലപാതകമാണെന്നും നിതിൻ രാജിന്റെ പിതാവ് രാജൻ. പ്രതിയായ ഡോ. റാം ഇനി ആ പദവിയിൽ ഇരിക്കാൻ യോഗ്യനല്ലെന്നും അയാൾ ഒരു കൊലയാളിയാണെന്നും പിതാവ് മാധ്യമങ്ങളോട് പ്രതികരിച്ചു.(Nithin Raj Death case, Father Alleges Murder Demands Death Penalty For Dr MK Ram)
മകന്റെ മരണത്തിന് പിന്നിലെ മുഴുവൻ പ്രതികളെയും നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും ഡോ. റാമിന് വധശിക്ഷ നൽകണമെന്നും ആവശ്യപ്പെട്ട് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്ക് നിവേദനം നൽകിയതായും അദ്ദേഹം വ്യക്തമാക്കി. മകൻ മരിച്ച് നൂറ് ദിവസങ്ങൾക്ക് ശേഷമാണ് പ്രതിയായ ഡോ. റാമിനെ പോലീസ് പിടികൂടുന്നത് ന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
നന്നായി പഠിച്ച് നല്ലൊരു ഡോക്ടറായി പുറത്തിറങ്ങാൻ ആഗ്രഹിച്ച മകനെ ഇല്ലാതാക്കിയെന്നും, മാധ്യമങ്ങളിൽ വാർത്ത വരുന്നത് പോലെ ഇത് ആത്മഹത്യയല്ല, കൊലപാതകം തന്നെയാണെന്നും അദ്ദേഹം പറഞ്ഞു. തെളിവുകൾ ഉണ്ടെന്നും അതൊന്നും പുറത്തുവന്നിട്ടില്ല എന്നും പറഞ്ഞ അദ്ദേഹം, നിതിൻ ഒരിക്കലും ജീവനൊടുക്കില്ലെന്നും ആവർത്തിച്ചു.സംഭവങ്ങളിൽ പങ്കാളികളായ എല്ലാവരെയും കേസിൽ പ്രതി ചേർക്കണം. തങ്ങളുടെ കുടുംബത്തിനുണ്ടായ തീരാനഷ്ടം നികത്താൻ കോളേജ് മാനേജ്മെന്റിനോ മറ്റാർക്കെങ്കിലുമോ സാധിക്കില്ല. മകന് നീതി ലഭിക്കുന്നതിനായി ഏതറ്റം വരെ പോകാനും തയ്യാറാണ്. മുഴുവൻ കുറ്റവാളികളെയും പുറത്തുകൊണ്ടുവരണമെന്നും നിതിൻ രാജിൻ്റെ പിതാവ് ആവശ്യപ്പെട്ടു.
Story Summary
The father of deceased dental student Nithin Raj, alleged that his son did not commit suicide but was murdered inside the college due to the brutal actions of teacher Dr. MK Ram. Demanding the death penalty for Dr. Ram, Rajan submitted a petition to Home Minister Ramesh Chennithala.


