ടെഹ്‌റാൻ: തങ്ങളുടെ ജനവാസ മേഖലകളെയും അടിസ്ഥാന സൗകര്യങ്ങളെയും ലക്ഷ്യമിട്ടുള്ള വ്യോമാക്രമണം യുഎസ് ശക്തമാക്കിയതിന് പിന്നാലെ കടുത്ത മുന്നറിയിപ്പുമായി ഇറാൻ. രണ്ടോ മൂന്നോ ദിവസത്തിനകം യുദ്ധം അവസാനിപ്പിക്കാൻ അമേരിക്ക തയാറാകണമെന്നും, അല്ലാത്തപക്ഷം നിയന്ത്രണങ്ങളില്ലാത്ത സമ്പൂർണ്ണ പ്രത്യാക്രമണത്തിലേക്ക് രാജ്യം നീങ്ങുമെന്നും ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർ വ്യക്തമാക്കി.(Iran US conflict, Iran Issues Final Three Day Ultimatum To United States Threatening War)
നിശ്ചിത സമയത്തിനകം ആക്രമണം നിർത്തിയില്ലെങ്കിൽ യുഎസുമായി യാതൊരുവിധ ചർച്ചകൾക്കും തങ്ങൾ തയാറാകില്ല. മേഖലയിൽ നിന്ന് അമേരിക്കൻ സൈന്യത്തെ പൂർണ്ണമായി തുടച്ചുനീക്കുമെന്നും അതിർത്തികൾ തങ്ങൾക്ക് ഒരു തടസ്സമല്ലെന്നുമാണ് ഐആർജിസിയുടെ മുന്നറിയിപ്പ്. ഇതിന് പിന്നാലെ ഹോർമുസ് കടലിടുക്കിൽ തായ് കപ്പൽ ആക്രമിക്കുന്ന ദൃശ്യങ്ങളും ഇറാൻ പുറത്തുവിട്ടു.
ഇറാന്റെ ഊർജ്ജ-വൈദ്യുതി മേഖലകൾ തകർത്താൽ, ചെങ്കടൽ വഴിയുള്ള ആഗോള എണ്ണക്കപ്പൽ പാതകൾ തടയാൻ യെമനിലെ ഹൂത്തി വിമതർക്ക് ഇറാൻ നിർദ്ദേശം നൽകിയതായാണ് സൂചന. അതേസമയം, മിഡിൽ ഈസ്റ്റിലെ തങ്ങളുടെ താവളങ്ങൾ സംരക്ഷിക്കാൻ യൂറോപ്പിൽ നിന്നുള്ള യുഎസ് യുദ്ധവിമാനങ്ങൾ മേഖലയിലേക്ക് വിന്യസിച്ചിട്ടുണ്ട്. ഹോർമുസ് കടലിടുക്കിൽ ഭീഷണി ഉയർത്തുന്ന ഇറാൻ സൈനിക കേന്ദ്രങ്ങൾക്ക് നേരെ യുഎസ് സെൻട്രൽ കമാൻഡ് കനത്ത വ്യോമാക്രമണമാണ് നടത്തിയത്. ഇറാന്റെ തന്ത്രപ്രധാനമായ രണ്ട് പാലങ്ങളും റെയിൽവേ ജംഗ്ഷനുകളും തകർത്തതായും ഇതിൽ സിവിലിയന്മാർ കൊല്ലപ്പെട്ടതായും ഇറാൻ മാധ്യമങ്ങൾ ആരോപിച്ചു.
Story Summary
Iran’s IRGC has issued a strict three-day ultimatum to the United States to halt its military operations, threatening a borderless and unrestricted full-scale retaliation across the region. The warning comes after a sixth consecutive night of devastating US airstrikes that hit Iranian transport infrastructure and residential areas, causing civilian casualties.


