HomeKeralaകരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസ്: CPIM നേതാക്കൾ കോടതിയിൽ ഹാജരായി ജാമ്യം...

കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസ്: CPIM നേതാക്കൾ കോടതിയിൽ ഹാജരായി ജാമ്യം എടുത്തു; ജില്ലാ സെക്രട്ടറി നേരിട്ട് ഹാജരാകണമെന്ന് കോടതി | Karuvannur bank fraud case

കൊച്ചി: കരുവന്നൂർ സഹകരണ ബാങ്ക് കള്ളപ്പണ ഇടപാട് കേസിൽ പ്രതികളായ സി.പി.എം നേതാക്കൾ കലൂർ പി.എം.എൽ.എ കോടതിയിൽ ഹാജരായി ജാമ്യം എടുത്തു. എ.സി. മൊയ്തീൻ, കെ. രാധാകൃഷ്ണൻ, എം.എം. വർഗീസ് ഉൾപ്പെടെയുള്ള എട്ടു പ്രതികളാണ് വിചാരണയ്ക്ക് മുന്നോടിയായുള്ള നടപടികളുടെ ഭാഗമായി കോടതിയിലെത്തിയത്.(Karuvannur bank fraud case, CPM leaders secure bail)

കേസിലെ രണ്ടാം കുറ്റപത്രത്തിൽ ഉൾപ്പെട്ട 28 പേരോട് ജാമ്യം എടുക്കാൻ കോടതി നേരത്തെ നിർദ്ദേശിച്ചിരുന്നു. ഇതിൽ ബാക്കിയുള്ളവർ ഈ മാസം 21-നകം ഹാജരാകണം. ആകെ 83 പ്രതികളുള്ള കേസിൽ സി.പി.എം ജില്ലാ കമ്മിറ്റിയെയും പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പാർട്ടിയെ പ്രതിനിധീകരിച്ച് 68-ാം പ്രതിയായ സി.പി.എം തൃശ്ശൂർ ജില്ലാ സെക്രട്ടറി 21-ന് നേരിട്ട് ഹാജരാകണമെന്ന് കോടതി കർശന നിർദ്ദേശം നൽകി.

തങ്ങളെ കേസിൽ പ്രതിയാക്കിയത് രാഷ്ട്രീയ പകപോക്കലാണെന്ന് കെ. രാധാകൃഷ്ണൻ എം.പി ആരോപിച്ചു. ജില്ലാ സെക്രട്ടറി കോടതിയിൽ ഹാജരാകുന്ന കാര്യത്തിൽ നിയമവിദഗ്ധരുമായി ആലോചിച്ച ശേഷം പാർട്ടി അന്തിമ തീരുമാനമെടുക്കും. സി.പി.എം നേതാക്കളുടെ നേതൃത്വത്തിൽ കരുവന്നൂർ ബാങ്കിൽ കോടികളുടെ വായ്പാ തട്ടിപ്പ് നടന്നുവെന്നാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ കണ്ടെത്തൽ.

Story Summary 

Prominent CPM leaders, including A.C. Moideen and K. Radhakrishnan, appeared before the Kaloor PMLA court in Kochi and secured bail in connection with the Karuvannur Cooperative Bank fraud case. The court has directed the Thrissur CPM district secretary to appear in person on July 21, as the party itself is listed as the 68th accused in the case.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.