ബോസ്റ്റൺ : 2026 ഫിഫ ലോകകപ്പിൽ അട്ടിമറികളുടെ പരമ്പര തുടരുന്നു. പ്രീ-ക്വാർട്ടറിലേക്ക് കടക്കാനുള്ള നിർണ്ണായക പോരാട്ടത്തിൽ നാല് തവണ ലോകചാമ്പ്യന്മാരായ ജർമ്മനിയെ പെനാൽറ്റി ഷൂട്ടൗട്ടിൽ അട്ടിമറിച്ച് പാരാഗ്വേ ചരിത്രനേട്ടം കൈവരിച്ചു. നിശ്ചിത സമയത്തും അധികസമയത്തും ഇരുടീമുകളും 1-1 എന്ന നിലയിൽ സമനില പാലിച്ചതോടെയാണ് മത്സരം ഷൂട്ടൗട്ടിലേക്ക് നീങ്ങിയത്.(Paraguay Stuns Germany To Reach World Cup Round Of 16)
ബോസ്റ്റൺ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ജർമ്മനിയായിരുന്നു പന്തടക്കത്തിലും ആക്രമണത്തിലും മുൻതൂക്കം പുലർത്തിയത്. എന്നാൽ, പ്രതിരോധക്കോട്ട കെട്ടി പാരാഗ്വേ ജർമ്മൻ മുന്നേറ്റങ്ങളെ തടഞ്ഞുനിർത്തി. 42-ാം മിനിറ്റിൽ ജൂലിയോ എൻസിസോയിലൂടെ പാരാഗ്വേയാണ് ആദ്യം ലീഡ് നേടിയത്. രണ്ടാം പകുതിയിൽ 54-ാം മിനിറ്റിൽ കൈ ഹാവെർട്‌സിലൂടെ ജർമ്മനി തിരിച്ചടിച്ചു.
അധികസമയത്ത് ജർമ്മനി ഗോൾ നേടിയെങ്കിലും വാർ (VAR) പരിശോധനയിലൂടെ അത് നിഷേധിക്കപ്പെട്ടു. ഷൂട്ടൗട്ടിൽ ജർമ്മനിയുടെ കൈ ഹാവെർട്‌സ്, നിക്ക് വോൾട്ടെമേഡ്, ജോനാഥൻ താ എന്നിവർക്ക് പിഴച്ചപ്പോൾ, പാരാഗ്വേയ്ക്കായി ജോസ് കനാലെ വിജയഗോൾ നേടി. ജർമ്മൻ ഗോൾകീപ്പർ മാനുവൽ ന്യൂയർ മികച്ച സേവുകൾ നടത്തിയെങ്കിലും പാരാഗ്വേയുടെ അചഞ്ചലമായ മനോവീര്യത്തിന് മുന്നിൽ മുൻ ലോകചാമ്പ്യന്മാർക്ക് അടിയറവ് പറയേണ്ടി വന്നു. ചരിത്രത്തിലാദ്യമായാണ് ജർമ്മനി ഒരു ലോകകപ്പ് പെനാൽറ്റി ഷൂട്ടൗട്ടിൽ പരാജയപ്പെടുന്നത്.
Story Summary
Paraguay pulled off a historic upset in the 2026 FIFA World Cup, eliminating four-time champions Germany in a penalty shootout after a 1-1 draw. Goalkeeper Orlando Gill’s heroics and Jose Canale’s decisive spot-kick secured Paraguay’s place in the round of 16 for the first time in recent years.

