ദിയോറിയ: ഉത്തർപ്രദേശിലെ ദിയോറിയ ജില്ലയിൽ മോമോസിനോടുള്ള അമിത താല്പര്യം മൂലം ഏഴാം ക്ലാസ്സുകാരൻ വീട്ടിലെ 85 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണ്ണാഭരണങ്ങൾ മോമോസ് കടയുടമകൾക്ക് നൽകി (Deoria Boy Exchanges Gold For Momos). വാരണാസിയിലെ ഒരു ക്ഷേത്ര പുരോഹിതനായ വിമലേഷ് മിശ്രയുടെ മകനാണ് ദിയോറിയയിലെ തറൻസ് ഗ്രാമത്തിൽ നിന്ന് ഈ ക്രൂരമായ ചൂഷണത്തിന് ഇരയായത്. മോമോസ് കഴിക്കാൻ പണമില്ലാതെ വന്നപ്പോൾ, കടയുടമകളായ മൂന്ന് യുവാക്കൾ ചേർന്ന് കുട്ടിയെ പ്രലോഭിപ്പിക്കുകയും വീട്ടിലെ സ്വർണ്ണം കൊണ്ടുവന്നാൽ പകരം ഇഷ്ടം പോലെ മോമോസ് നൽകാമെന്ന് വാഗ്ദാനം ചെയ്യുകയുമായിരുന്നു.
കുട്ടിയുടെ പിതൃസഹോദരി തന്റെ ആഭരണങ്ങൾ എടുക്കാനായി അലമാര തുറന്നപ്പോഴാണ് മോഷണ വിവരം പുറത്തറിയുന്നത്. സ്വർണ്ണം കാണാതായതിനെ തുടർന്ന് കുട്ടിയെ ചോദ്യം ചെയ്തപ്പോൾ, താൻ മോമോസ് കഴിക്കാനായി കടക്കാർക്ക് ആഭരണങ്ങൾ ഓരോന്നായി നൽകിയതാണെന്ന് കുട്ടി സമ്മതിച്ചു. ദിയോറിയ-കാസ്യ റോഡിലെ ഡുമ്രി ചൗരാഹയിൽ മോമോസ് കട നടത്തുന്ന മൂന്ന് യുവാക്കൾക്കെതിരെ കുട്ടിയുടെ പിതാവ് പോലീസിൽ പരാതി നൽകി. സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതികൾക്കായി പോലീസ് തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. പ്രായപൂർത്തിയാകാത്ത കുട്ടിയെ സ്വാധീനിച്ച് വലിയ തോതിലുള്ള മോഷണം നടത്തിയതിനാണ് കടയുടമകൾക്കെതിരെ കേസ് എടുത്തിരിക്കുന്നത്.എടുത്തിരിക്കുന്നത്.
Summary
A Class 7 boy in UP’s Deoria allegedly traded gold jewellery worth ₹85 lakh to three local momo stall owners in exchange for “free” snacks. The scam came to light when the boy’s aunt found the family safe empty, leading to a police complaint against the vendors who allegedly manipulated the minor into stealing the ornaments over time.

