വെനിസ്വേല: വെനിസ്വേലയിലെ യരാകുയി മേഖലയിലുണ്ടായ ശക്തമായ ഭൂചലനത്തിൽ അർജന്റീനൻ ഫുട്ബോൾ താരം ലൂക്കാസ് ട്രെജോയുടെ കുടുംബത്തിന് ദാരുണാന്ത്യം (Lucas Trejo Family Death). ട്രെജോയുടെ ഭാര്യ യാനിന മരനെല്ല, മക്കളായ ആരോൺ, ഐൻഹോ ട്രെജോ എന്നിവരാണ് മരിച്ചത്. ഭൂചലനത്തിൽ ഇവർ താമസിച്ചിരുന്ന കെട്ടിടം തകർന്നു വീഴുകയായിരുന്നു.
തന്റെ ക്ലബ്ബായ മാരിറ്റിമോയുടെ മത്സരവുമായി ബന്ധപ്പെട്ട് കാരക്കാസിലായിരുന്നതിനാൽ ലൂക്കാസ് ട്രെജോ ഈ സമയം കുടുംബത്തോടൊപ്പമുണ്ടായിരുന്നില്ല. തീരദേശ മേഖലയായ പ്ലായ ഗ്രാൻഡെയിലായിരുന്നു ട്രെജോയുടെ കുടുംബം താമസിച്ചിരുന്നത്. ഭൂചലനത്തിൽ കെട്ടിടം തകർന്നതിനെത്തുടർന്ന് കുടുംബത്തെ കാണാതായതോടെ ട്രെജോ സോഷ്യൽ മീഡിയയിലൂടെ സഹായം അഭ്യർത്ഥിച്ചിരുന്നു. എന്നാൽ രക്ഷാപ്രവർത്തകർ നടത്തിയ തിരച്ചിലിനൊടുവിൽ മൂന്നുപേരുടെയും മൃതദേഹങ്ങൾ കണ്ടെത്തുകയായിരുന്നു.
ട്രെജോയുടെ കുടുംബത്തിന്റെ വിയോഗത്തിൽ ക്ലബ്ബ് ഔദ്യോഗികമായി അനുശോചനം രേഖപ്പെടുത്തി. വെനിസ്വേലയിലുണ്ടായ ഇരട്ട ഭൂചലനത്തിൽ ഏകദേശം 1,000 പേർ മരിക്കുകയും പതിനായിരക്കണക്കിന് ആളുകളെ കാണാതാവുകയും ചെയ്തതായാണ് റിപ്പോർട്ടുകൾ. ഏകദേശം 70 ലക്ഷത്തോളം ആളുകളെ ഭൂചലനം ബാധിച്ചിട്ടുണ്ടെന്നും ഐക്യരാഷ്ട്രസഭ കണക്കാക്കുന്നു. ജൂൺ 24-നാണ് വെനിസ്വേലയെ നടുക്കിയ ഈ പ്രകൃതിദുരന്തം ഉണ്ടായത്.
Summary: In a heartbreaking tragedy, Argentine footballer Lucas Trejo lost his wife, Yanina Maranella, and their two children, Aaron and Ainhoa, in the devastating twin earthquakes that struck Venezuela’s Yaracuy region. The family was residing in a residential building in Playa Grande, which collapsed during the seismic activity. Trejo, who was away in Caracas for club duties at the time, had made a desperate public appeal for information before the tragic news was confirmed.

