ന്യൂഡൽഹി: അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനത്തോടനുബന്ധിച്ച് രാജ്യത്തെ യുവാക്കളെ ലഹരിമരുന്ന് ഭീഷണിയിൽ നിന്ന് സംരക്ഷിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ (Amit Shah on Day Against Drug Abuse). നർക്കോ-കാർട്ടലുകളെ കർശനമായി നേരിടുന്നതിനൊപ്പം, ലഹരിക്ക് അടിമകളായവരെ കരുതലോടെയും സഹാനുഭൂതിയോടെയും ചികിത്സിച്ചു ഭേദമാക്കാനും സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ഇന്ത്യ ലഹരി വിപത്തിനെതിരെ ഏറ്റവും ശക്തമായ പോരാട്ടമാണ് നടത്തുന്നതെന്ന് എക്‌സിലൂടെങ്കുവെച്ച സന്ദേശത്തിൽ അദ്ദേഹം വ്യക്തമാക്കി.
ഇതിന്റെ ഭാഗമായി നാർക്കോ-കോർഡിനേഷൻ സെന്ററിന്റെ (NCORD) പത്താമത് ഉന്നതതല യോഗത്തിൽ അമിത് ഷാ അധ്യക്ഷത വഹിക്കും. ലഹരി നിയന്ത്രണത്തിനായുള്ള 2026-2029 കാലയളവിലേക്കുള്ള ‘വിഷൻ ഡോക്യുമെന്റ്’ (Vision Document) അദ്ദേഹം പുറത്തിറക്കും. കേന്ദ്ര മന്ത്രാലയങ്ങളിലെയും വിവിധ സംസ്ഥാന സർക്കാരുകളിലെയും ഉന്നത ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുക്കും. സിന്തറ്റിക് മയക്കുമരുന്നുകൾ, ഡാർക്ക്നെറ്റ് വഴിയുള്ള ലഹരി കടത്ത് എന്നിവയെ നേരിടുക, ചികിത്സാ-പുനരധിവാസ കേന്ദ്രങ്ങൾ വ്യാപിപ്പിക്കുക എന്നിവയാണ് ഈ വിഷൻ ഡോക്യുമെന്റിന്റെ പ്രധാന ലക്ഷ്യങ്ങൾ. കൂടാതെ, രാജ്യവ്യാപകമായി നടക്കുന്ന പ്രത്യേക ക്യാമ്പയിനിലൂടെ 6,000 കോടി രൂപ വിലമതിക്കുന്ന ഏകദേശം 2,09,500 കിലോ ലഹരിമരുന്നുകൾ നശിപ്പിക്കുമെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
Summary: Union Home Minister Amit Shah reiterated the government’s strong commitment to eradicating the drug menace on the occasion of the International Day Against Drug Abuse. Emphasizing a “zero-tolerance policy,” he announced the release of a new “Vision Document (2026-2029)” for narcotics control, which focuses on supply-reduction, demand-reduction, and harm-reduction strategies. The government also plans to destroy over 200,000 kg of seized narcotics worth ₹6,000 crore as part of a national disposal campaign to safeguard the youth and build a safer, drug-free India.

