തിരുവനന്തപുരം: കേന്ദ്രാവിഷ്കൃത പദ്ധതിയായ പി.എം. ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് എൽ ഡി എഫ് സർക്കാർ ഫണ്ട് കൈപ്പറ്റിയിട്ടില്ലെന്ന് മുൻ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി വ്യക്തമാക്കി. പദ്ധതിയിൽ ചേരുന്നതിനായി സ്കൂളുകളുടെ പട്ടിക പോലും സർക്കാർ സമർപ്പിച്ചിട്ടില്ലെന്നും വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.(PM SHRI scheme funds not received clarifies Former minister V Sivankutty)
പി.എം. ശ്രീ പദ്ധതിയുടെ ഭാഗമാകില്ലെന്ന് സർക്കാർ നേരത്തെ തന്നെ വ്യക്തമാക്കിയതാണ്. ഇത് സംബന്ധിച്ച ഔദ്യോഗിക കത്ത് കേന്ദ്രത്തിന് നൽകിയിട്ടുണ്ട്. പിന്നീട് മന്ത്രിസഭായോഗം ചേർന്ന് നടപടികൾ മരവിപ്പിക്കാൻ തീരുമാനിക്കുകയും ആ വിവരം കേന്ദ്രത്തെ അറിയിക്കുകയും ചെയ്തു. ഈ രേഖകൾ നിലനിൽക്കെ, സർക്കാർ ഫണ്ട് വാങ്ങിയെന്ന മുഖ്യമന്ത്രിയുടെ പരാമർശം വാസ്തവവിരുദ്ധമാണെന്ന് മന്ത്രി ആരോപിച്ചു.
എസ് എസ് കെ വഴി ലഭിക്കുന്ന ഫണ്ടുകൾ വാങ്ങുന്നതിനുള്ള നടപടികളാണ് സർക്കാർ സ്വീകരിച്ചത്. ഇതിനെ പി.എം. ശ്രീ പദ്ധതിയുമായി കൂട്ടിക്കുഴയ്ക്കുന്നത് ശരിയല്ലെന്നും ശിവൻകുട്ടി പറഞ്ഞു. ഈ വിഷയത്തിൽ വി.ഡി. സതീശനെ വെല്ലുവിളിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. വിഷയത്തിൽ മന്ത്രിസഭാ ഉപസമിതി രൂപീകരിച്ചതിൽ തെറ്റില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.
Story Summary
Former Kerala Education Minister V. Sivankutty has refuted claims that the state government accepted funds from the Centre’s PM SHRI scheme, asserting that no schools were listed for the project. He clarified that the government had formally decided against participating in the scheme and criticized the Chief Minister’s conflicting statements on the matter.

