കൊൽക്കത്ത: തൃണമൂൽ കോൺഗ്രസ് എംപി അഭിഷേക് ബാനർജിയുടെ പേഴ്സണൽ അസിസ്റ്റന്റ് സുമിത് റോയിക്കെതിരെ പശ്ചിമ മിഡ്‌നാപൂർ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. സാമ്പത്തിക തട്ടിപ്പ്, ഭൂമി കൈയേറ്റം എന്നീ കേസുകളിൽ പ്രതിയായ സുമിത് റോയി നിലവിൽ ഒളിവിലാണ്. ഇദ്ദേഹത്തെ പിടികൂടാൻ പോലീസിന് കോടതി അനുമതി നൽകി.(Sumit Roy, Arrest warrant issued against Abhishek Banerjee PA Sumit Roy in land grabbing case)
അറസ്റ്റ് വാറണ്ട് പുറത്തുവന്നതിന് പിന്നാലെ, മുൻകൂർ ജാമ്യത്തിനായി സുമിത് റോയിയുടെ അഭിഭാഷകൻ കൊൽക്കത്ത ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. രണ്ട് ദിവസം മുൻപ് സുമിത് റോയിയെ തിരഞ്ഞ് അഭിഷേക് ബാനർജിയുടെ കൊൽക്കത്തയിലെ വസതിയിൽ പോലീസ് റെയ്ഡ് നടത്തിയിരുന്നു. പുലർച്ചെ മൂന്ന് മണിയോടെ എത്തിയ പോലീസ് സംഘം വാതിൽ തുറക്കാൻ ആവശ്യപ്പെട്ടെങ്കിലും മറുപടി ലഭിച്ചില്ല. ഒടുവിൽ ഗ്യാസ് കട്ടർ ഉപയോഗിച്ച് പൂട്ട് പൊളിച്ചാണ് അകത്ത് പ്രവേശിച്ചത്. എന്നാൽ സുമിത് റോയിയെ അവിടെ കണ്ടെത്താനായില്ല.
നാഷണൽ ഹൈവേ 60-ന് സമീപമുള്ള ഭൂമി തട്ടിപ്പും സാമ്പത്തിക ക്രമക്കേടുകളും സംബന്ധിച്ച് സാൽബോണി പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിലാണ് അന്വേഷണം നടക്കുന്നത്. മുൻ ടിഎംസി എംഎൽഎ സുജോയ് ഹസ്രയുടെ അറസ്റ്റിന് ശേഷമാണ് സുമിത് റോയിയിലേക്കും അന്വേഷണം നീണ്ടത്.
Story Summary
Court has issued an arrest warrant for Sumit Roy, the personal assistant of TMC MP Abhishek Banerjee, over allegations of land-grabbing and financial fraud. While police recently conducted a search at Banerjee’s Kolkata residence to locate him, Roy remains absconding and has filed for anticipatory bail at the Calcutta High Court.

