ന്യൂയോർക്ക്: കുപ്രസിദ്ധ ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീനുമായി ബന്ധപ്പെട്ട രേഖകളുടെ അവസാന ഭാഗം യുഎസ് ജസ്റ്റിസ് ഡിപ്പാർട്ട്മെന്റ് പുറത്തുവിട്ടു. ഈ രേഖകളിൽ ‘ജോർജ്ജ് ബുഷ് 1’ എന്ന പേര് പരാമർശിക്കപ്പെട്ടത് അന്താരാഷ്ട്ര തലത്തിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ് (George Bush 1 Epstein Records). മുൻ യുഎസ് പ്രസിഡന്റ് ജോർജ്ജ് എച്ച്. ഡബ്ല്യു. ബുഷ് ആണോ ഇതെന്ന കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണമില്ലെങ്കിലും, എപ്സ്റ്റീന്റെ ഇരകളിലൊരാൾ ന്യൂയോർക്ക് പോലീസിന് നൽകിയ മൊഴിയിലാണ് ഈ പേരുള്ളത്. കുട്ടികൾക്കെതിരായ പീഡനം, ആചാരപരമായ ബലി തുടങ്ങിയ അതീവ ഗുരുതരമായ ആരോപണങ്ങളാണ് ഈ മൊഴിയിൽ ഉന്നയിച്ചിരിക്കുന്നത്. എപ്സ്റ്റീന്റെ പങ്കാളിയും ലൈംഗിക കുറ്റവാളിയുമായ ഗിലൈൻ മാക്സ്വെല്ലിനെതിരെയുള്ള തെളിവുകളുടെ ഭാഗമായാണ് ഈ വിവരങ്ങൾ പുറത്തുവന്നത്.
പുറത്തുവന്ന ഇമെയിൽ ആശയവിനിമയങ്ങൾ പ്രകാരം, ‘ബുഷ് അയാളെയും പീഡിപ്പിച്ചതായി അറിഞ്ഞില്ല’ എന്ന ഞെട്ടിക്കുന്ന പരാമർശമുണ്ട്. കപ്പൽ യാത്രയ്ക്കിടെ നടന്ന ക്രൂരമായ ലൈംഗിക അതിക്രമങ്ങൾക്കും കുഞ്ഞുങ്ങളെ വികൃതമാക്കുന്നതിനും താൻ സാക്ഷിയാണെന്ന് ഇര അവകാശപ്പെടുന്നു. മുൻ പ്രസിഡന്റ് ബിൽ ക്ലിന്റനെതിരെയും പീഡനാരോപണമുണ്ട്. ഡൊണാൾഡ് ട്രംപും മെലാനിയയും 2000-ൽ എപ്സ്റ്റീന്റെ കപ്പൽ യാത്രയിൽ ഉണ്ടായിരുന്നതായും രേഖകൾ പറയുന്നു. എന്നാൽ, ഈ ആരോപണങ്ങളെ സാധൂകരിക്കുന്ന കൃത്യമായ തെളിവുകളോ ബന്ധപ്പെടാൻ കഴിയുന്ന സാക്ഷികളോ ഹാജരാക്കാൻ ഇരയ്ക്ക് കഴിഞ്ഞിട്ടില്ലെന്നും രേഖകൾ വ്യക്തമാക്കുന്നുണ്ട്. നിലവിൽ ഗിലൈൻ മാക്സ്വെൽ ഫെഡറൽ പ്രിസൺ ക്യാമ്പിൽ 20 വർഷം തടവ് ശിക്ഷ അനുഭവിച്ചു വരികയാണ്.
Summary
The final release of Epstein documents features “George Bush 1” in an NYPD victim statement alleging horrific ritualistic abuse and sexual violence during high-profile cruises. While the records name figures like Bill Clinton and Donald Trump, they emphasize a lack of corroborating evidence or witnesses for these specific claims.

