Description
Digital Voice of Kerala
Thursday, June 11, 2026

Digital Voice of Kerala
FIFA World Cup Banner - Live Updates
HomeNationalകർണാടകയിൽ 39,000 കോടിയുടെ 'മാലിന്യ അഴിമതി' എന്ന് ബിജെപി: കോൺഗ്രസ് സർക്കാരിനെതിരെ...

കർണാടകയിൽ 39,000 കോടിയുടെ ‘മാലിന്യ അഴിമതി’ എന്ന് ബിജെപി: കോൺഗ്രസ് സർക്കാരിനെതിരെ രൂക്ഷവിമർശനം | Karnataka garbage scam

🎙️ Latest Podcast

ന്യൂഡൽഹി: കർണാടകയിലെ മാലിന്യ സംസ്കരണ കരാറുകളിൽ 39,000 കോടി രൂപയുടെ വൻ അഴിമതി നടന്നതായി ബിജെപി. ടെണ്ടർ നടപടികളിലെ ക്രമക്കേടുകളും പദ്ധതിച്ചെലവിലെ അസ്വാഭാവികമായ വർധനവും ചൂണ്ടിക്കാട്ടിയാണ് ബിജെപിയുടെ ആരോപണം.(Karnataka garbage scam, BJP Alleges Massive 39000 Crore Garbage Scam In Karnataka Under Congress Government)

ബംഗളൂരു മാലിന്യ സംസ്കരണ മേഖലയിൽ കോൺഗ്രസ് സർക്കാർ അഴിമതി ആസൂത്രണം ചെയ്തെന്നും, സ്വകാര്യ കമ്പനിക്ക് ദീർഘകാലത്തേക്ക് മാലിന്യ സംസ്കരണ കരാർ നൽകിയതിലൂടെ 10,000 കോടി രൂപയുടെ കൈക്കൂലി ലഭിച്ചെന്നും കർണാടക നിയമസഭയിലെ പ്രതിപക്ഷ നേതാവ് ആർ. അശോക ആരോപിച്ചു. ഇതിന് പിന്നാലെയാണ് ബിജെപി ദേശീയതലത്തിൽ വിഷയം ഏറ്റെടുത്തത്.

35 വർഷത്തേക്ക് ഒരൊറ്റ കമ്പനിക്ക് അമിത നിരക്കിൽ കരാർ നൽകിയത് ഖജനാവിന് വലിയ ബാധ്യതയുണ്ടാക്കിയെന്നും, ഇതിൽ ഉന്നതതല അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് ആർ. അശോക കർണാടക ഗവർണർ താവർചന്ദ് ഗെഹ്‌ലോട്ടിന് പരാതി നൽകിയിട്ടുണ്ട്. സംഭവത്തിൽ സർക്കാർ മറുപടി പറയണമെന്നും ബിജെപി ആവശ്യപ്പെട്ടു.

Story Summary

The BJP has accused the Congress government in Karnataka of orchestrating a ₹39,000 crore “garbage scam” involving inflated waste management contracts. Opposition leader R. Ashoka has submitted a formal complaint to the Governor, alleging that a 35-year contract was awarded to a single firm, resulting in substantial kickbacks and a heavy financial burden on the state.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.