ആലപ്പുഴ: നവകേരളയാത്രയ്ക്കിടെ യൂത്ത് കോൺഗ്രസ് നേതാക്കളെ മർദ്ദിച്ച സംഭവത്തിൽ മുഖ്യമന്ത്രിയുടെ ഗൺമാൻമാരുടെ ചോദ്യം ചെയ്യൽ ആരംഭിച്ചു. മനഃപൂർവമല്ല മർദ്ദിച്ചതെന്നും, ഔദ്യോഗിക കൃത്യനിർവഹണത്തിന്റെ ഭാഗമായി പ്രതിഷേധക്കാരെ തടയുക മാത്രമാണ് ചെയ്തതെന്നുമാണ് ഗൺമാൻ സന്ദീപിന്റെ മൊഴി.(Gunmen Questioned Over Assault On Youth Congress Leaders During Nava Kerala Yatra)
പ്രതിഷേധക്കാർ മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിന് നേരെ ആക്രമണം നടത്താൻ സാധ്യതയുണ്ടെന്ന ഇന്റലിജൻസ് റിപ്പോർട്ടിനെ തുടർന്നാണ് ലാത്തി കരുതിയതെന്നും, അല്ലാത്തപക്ഷം വലിയ ആക്രമണം ഉണ്ടായേനെ എന്നും സന്ദീപ് അന്വേഷണ സംഘത്തോട് പറഞ്ഞു. തങ്ങൾ വാഹനത്തിൽ നിന്ന് ചാടിയിറങ്ങിയത് ലോക്കൽ പോലീസ് പ്രതിഷേധക്കാരെ തടയുന്നതിൽ പരാജയപ്പെട്ടതുകൊണ്ടാണെന്നും അദ്ദേഹം അവകാശപ്പെട്ടു.
എന്നാൽ, മർദ്ദനത്തിന് ഉപയോഗിച്ച ലാത്തി എവിടെ നിന്നാണ് സംഘടിപ്പിച്ചത് എന്ന ചോദ്യത്തിന് വ്യക്തമായ മറുപടി നൽകാൻ പ്രതി തയ്യാറായില്ല. മൂന്ന് ദിവസത്തെ ചോദ്യം ചെയ്യലാണ് നിശ്ചയിച്ചിരിക്കുന്നത്. അഞ്ച് പ്രതികളെയും വെവ്വേറെ ഇരുത്തിയാണ് ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യുന്നത്. എസ്ഐടി തലവൻ എ.പി. ഷൗക്കത്തലിയുടെയും അന്വേഷണ ഉദ്യോഗസ്ഥൻ ബൈജു കെ. പൗലോസിന്റെയും നേതൃത്വത്തിലാണ് നടപടികൾ പുരോഗമിക്കുന്നത്.
Story Summary
The investigation into the assault on Youth Congress leaders during the Nava Kerala Yatra has intensified as the police began a three-day interrogation of the Chief Minister’s former gunmen. While the accused maintain that their actions were part of official duty to prevent an attack on the Chief Minister’s vehicle, investigators are focusing on identifying potential conspiracy and gathering scientific evidence to address the lack of clear proof.

