Description
Digital Voice of Kerala
Thursday, June 11, 2026

Digital Voice of Kerala
FIFA World Cup Banner - Live Updates
HomeKeralaവീണാ ജോർജിനെതിരായ പ്രതിഷേധം: വധശ്രമ കുറ്റം ഒഴിവാക്കി അന്തിമ കുറ്റപത്രം സമർപ്പിച്ച്...

വീണാ ജോർജിനെതിരായ പ്രതിഷേധം: വധശ്രമ കുറ്റം ഒഴിവാക്കി അന്തിമ കുറ്റപത്രം സമർപ്പിച്ച് പോലീസ് | Veena George Case

🎙️ Latest Podcast

കണ്ണൂർ: മുൻ ആരോഗ്യമന്ത്രി വീണാ ജോർജിന് നേരെ കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നടന്ന കരിങ്കൊടി പ്രതിഷേധവുമായി ബന്ധപ്പെട്ട കേസിൽ നിർണായക മാറ്റം. പ്രതികളായ കെഎസ്‌യു പ്രവർത്തകർക്കെതിരെ ചുമത്തിയിരുന്ന വധശ്രമം ഉൾപ്പെടെയുള്ള ഗുരുതരമായ വകുപ്പുകൾ ഒഴിവാക്കി പൊലീസ് അന്തിമ കുറ്റപത്രം സമർപ്പിച്ചു.(Veena George Case, Attempt To Murder Charges Dropped Against KSU Activists )

ഈ വർഷം ഫെബ്രുവരി 25-നായിരുന്നു കേസിനാസ്പദമായ സംഭവം. മന്ത്രിക്കുനേരെ കരിങ്കൊടി കാണിച്ച പ്രവർത്തകർ, ആയുധം ഉപയോഗിച്ച് കഴുത്തിന് പിടിച്ചു ആക്രമിച്ചു എന്നായിരുന്നു എഫ്‌ഐആറിലെ പ്രധാന ആരോപണം. ഇതിന്റെ അടിസ്ഥാനത്തിൽ വധശ്രമക്കുറ്റം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി അഞ്ച് പ്രവർത്തകരെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.

എന്നാൽ, അന്വേഷണത്തിനൊടുവിൽ കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ ഈ ഗുരുതര വകുപ്പുകൾ ഒഴിവാക്കുകയായിരുന്നു. അതേസമയം, ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിനും, റെയിൽവേ സ്റ്റേഷൻ പരിസരത്ത് അതിക്രമിച്ചു കയറിയതിനും, പൊലീസിന്റെ കൃത്യനിർവഹണത്തെ തടസ്സപ്പെടുത്തിയതിനും ഉള്ള വകുപ്പുകൾ കുറ്റപത്രത്തിൽ നിലനിർത്തിയിട്ടുണ്ട്. ഇന്നലെയാണ് പൊലീസ് ഇത് സംബന്ധിച്ച അന്തിമ റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചത്.

Story Summary

The Kerala Police have dropped the attempted murder charges against five KSU activists involved in a black flag protest against former Health Minister Veena George in Kannur. While serious charges like attempted murder and assault with weapons were removed from the final charge sheet, other counts regarding the obstruction of public servants and trespassing remain.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.