വാഷിംഗ്ടൺ: ഇറാനിയൻ ആക്രമണങ്ങളെത്തുടർന്ന് ഗൾഫ് രാജ്യങ്ങളിലുണ്ടായ നാശനഷ്ടങ്ങൾ നികത്താൻ ഇറാനിയൻ ആസ്തികൾ ഉപയോഗിക്കാൻ അമേരിക്ക ആലോചിക്കുന്നതായി റിപ്പോർട്ട്. ഭാവിയിൽ സംഭവിക്കാവുന്ന ആക്രമണങ്ങളുടെ നാശനഷ്ടങ്ങൾ പരിഹരിക്കുന്നതിനും, നിലവിൽ സംഭവിച്ചിട്ടുള്ള നഷ്ടങ്ങൾക്ക് ഗൾഫ് സഖ്യകക്ഷികൾക്ക് നഷ്ടപരിഹാരം നൽകുന്നതിനുമായി ഈ ഫണ്ട് ഉപയോഗിക്കാനാണ് അമേരിക്കൻ നീക്കം.(US-Iran conflict, US Mulls Using Iranian Assets To Compensate Gulf Allies For War Damages)
യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസന്റ് ആണ് ഈ വിഷയത്തിൽ പഠനം നടത്താൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിരിക്കുന്നത്. ഗൾഫ് രാജ്യങ്ങളിൽ ഇറാൻ നടത്തിയ ആക്രമണങ്ങളിലൂടെ ഉണ്ടായ ആകെ നാശനഷ്ടങ്ങളുടെ കണക്കെടുക്കാനും, ഇറാനിയൻ ആസ്തികൾ ഉപയോഗിച്ച് ഈ ചെലവുകൾ നികത്താൻ കഴിയുമോ എന്ന് പരിശോധിക്കാനുമാണ് തീരുമാനം. ഏതെല്ലാം ആസ്തികളാണ് ഇതിനായി ഉപയോഗിക്കുക എന്നതിൽ വ്യക്തത വന്നിട്ടില്ലെങ്കിലും, നിലവിൽ അമേരിക്കയിൽ മരവിപ്പിച്ചിട്ടുള്ള ഫണ്ടുകൾക്ക് പുറമെ കൂടുതൽ ആസ്തികൾ ഇതിൽ ഉൾപ്പെട്ടേക്കുമെന്നാണ് സൂചന.
കഴിഞ്ഞ ദിവസം കുവൈറ്റിലും ബഹ്റൈനിലും ഇറാൻ നടത്തിയ മിസൈൽ ആക്രമണങ്ങൾക്ക് പിന്നാലെയാണ് ഈ നിർണ്ണായക തീരുമാനം. ഇതിനകം തന്നെ വളരെ ദുർബലമായ അമേരിക്ക-ഇറാൻ നയതന്ത്രബന്ധത്തിൽ ഈ നീക്കം പുതിയ സംഘർഷങ്ങൾ സൃഷ്ടിച്ചേക്കും. സൈനിക ഏറ്റുമുട്ടലുകൾ നടക്കുമ്പോഴും നയതന്ത്ര ചർച്ചകൾക്ക് പാകിസ്ഥാൻ മധ്യസ്ഥതയിൽ ശ്രമം തുടരുന്നുണ്ട്.
Story Summary
The United States is considering using Iranian assets to compensate Gulf allies for damages caused by recent Iranian attacks, a move that could further escalate tensions between Washington and Tehran. Despite military confrontations in the Gulf and Lebanon, mediation efforts led by Pakistan continue, although progress remains stalled by Iran’s demand for the release of its frozen financial assets and broader sanctions relief.

