വാഷിംഗ്ടൺ: അടുത്തയാഴ്ച ആരംഭിക്കുന്ന ഫിഫ ലോകകപ്പിനായി ഇറാൻ ഫുട്ബോൾ ടീമിന് അമേരിക്കൻ വിസ അനുവദിച്ചു. ജൂൺ 16-ന് ലോസ് ഏഞ്ചൽസിൽ വെച്ച് നടക്കുന്ന ന്യൂസിലാൻഡിനെതിരായ മത്സരത്തിൽ ഇറാൻ ടീമിന് പങ്കെടുക്കാനാകും. കഴിഞ്ഞ ദിവസങ്ങളിൽ വിസ സംബന്ധമായ അനിശ്ചിതത്വങ്ങൾ നിലനിന്നിരുന്നുവെങ്കിലും, ഒടുവിൽ അത്യാവശ്യ താരങ്ങൾക്കും സപ്പോർട്ടിംഗ് സ്റ്റാഫുകൾക്കും വിസ നൽകാൻ അമേരിക്കൻ അധികൃതർ തീരുമാനിക്കുകയായിരുന്നു.(Iran Football Team Granted US Visas For 2026 World Cup)
അമേരിക്കയും ഇറാനും തമ്മിൽ നിലനിൽക്കുന്ന സംഘർഷങ്ങൾക്കിടയിലാണ് ഈ സുപ്രധാന തീരുമാനം. അമേരിക്കയുടെ മണ്ണിൽ നടക്കാനിരിക്കുന്ന ലോകകപ്പിൽ തങ്ങൾ യുദ്ധത്തിലേർപ്പെട്ടിരിക്കുന്ന ഒരു രാജ്യത്തിന്റെ ടീമിനെ ആതിഥേയത്വം വഹിക്കുക എന്നത് ചരിത്രത്തിൽ തന്നെ ആദ്യമായാണ്.
വിസ നൽകിയെങ്കിലും ഇറാൻ ടീമിന് കർശനമായ നിബന്ധനകളാണ് അമേരിക്ക ഏർപ്പെടുത്തിയിരിക്കുന്നത്. വ്യാജ അവകാശവാദങ്ങളിലൂടെ ഭീകരവാദ ബന്ധമുള്ളവരെ അമേരിക്കയിലേക്ക് കടത്താൻ അനുവദിക്കില്ലെന്ന് യുഎസ് അധികൃതർ വ്യക്തമാക്കി. ഇറാൻ ടീമിലെ ചില കളിക്കാർക്ക് രാജ്യത്തെ ഔദ്യോഗിക സൈനിക വിഭാഗമായ ‘ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ്സുമായി’ ബന്ധമുണ്ടെന്ന റിപ്പോർട്ടുകൾ വന്നതിന് പിന്നാലെ, ഈ വിഭാഗവുമായി ബന്ധമുള്ള ആരെയും അമേരിക്കയിലേക്ക് പ്രവേശിക്കാൻ അനുവദിക്കില്ലെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ വ്യക്തമാക്കിയിരുന്നു. വിസ ലഭിച്ചെങ്കിലും ഇറാൻ ഫുട്ബോൾ ഫെഡറേഷൻ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
Story Summary
The Iranian national football team has finally received U.S. visas, enabling them to compete in the upcoming 2026 FIFA World Cup. Despite the ongoing conflict between the two nations, U.S. authorities approved the visas while maintaining strict security vetting to prevent any individuals linked to Iran’s military from entering the country.

