ചെന്നൈ: സ്ത്രീകൾക്കും കുട്ടികൾക്കും എതിരെ ലൈംഗിക കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവർക്കെതിരെ ഉടനടി കേസെടുക്കാനും, അന്വേഷണം വേഗത്തിലാക്കി കുറ്റവാളികൾക്ക് കടുത്ത ശിക്ഷ ഉറപ്പാക്കാനും പോലീസിന് കർശന നിർദ്ദേശം നൽകി മുഖ്യമന്ത്രി സി. ജോസഫ് വിജയ്. കോയമ്പത്തൂരിൽ പത്ത് വയസ്സുകാരി ക്രൂരമായ ലൈംഗിക അതിക്രമത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവത്തിന്റെ പശ്ചാത്തലത്തിൽ, സംസ്ഥാനത്തെ ക്രമസമാധാന നില അവലോകനം ചെയ്യാൻ വിളിച്ചുചേർത്ത മുതിർന്ന ഉദ്യോഗസ്ഥരുടെ അടിയന്തര യോഗത്തിലാണ് മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കിയത്.(Tamil Nadu CM Vijay Directs Strict Action Against Sexual Offenders Orders Speedy Trial In Coimbatore Minor Murder Case)
ഹീനമായ കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവരെ യാതൊരു ദാക്ഷിണ്യമില്ലാതെ കർശനമായി നേരിടണം. സമൂഹത്തിൽ മറ്റുള്ളവർക്ക് ഇത്തരം തെറ്റുകൾ ചെയ്യാൻ ഭയം തോന്നുന്ന രീതിയിലുള്ള കഠിനമായ ശിക്ഷ തന്നെ പ്രതികൾക്ക് വാങ്ങി നൽകണമെന്നും മുഖ്യമന്ത്രി പോലീസിനോട് ആവശ്യപ്പെട്ടു.
ലൈംഗിക അതിക്രമക്കേസുകളിലെ വിചാരണ നടപടികൾ വേഗത്തിലാക്കാനും, ഇത്തരം കുറ്റകൃത്യങ്ങൾ തടയുന്നതിനുള്ള മുൻകരുതൽ നടപടികൾ സ്വീകരിക്കാനും മുഖ്യമന്ത്രി യോഗത്തിൽ പങ്കെടുത്ത അഡ്വക്കേറ്റ് ജനറലിനോട് ആവശ്യപ്പെട്ടു. സ്ത്രീകൾക്കും കുട്ടികൾക്കും എതിരെയുള്ള അക്രമങ്ങളുമായി ബന്ധപ്പെട്ട നിയമങ്ങളെക്കുറിച്ച് പൊതുസമൂഹത്തിൽ വലിയ രീതിയിലുള്ള അവബോധം വളർത്താൻ ആവശ്യമായ നടപടികൾ സ്വീകരിക്കാൻ സാമൂഹികക്ഷേമ വകുപ്പിനും മുഖ്യമന്ത്രി നിർദ്ദേശം നൽകി.
Story Summary
Tamil Nadu Chief Minister Joseph Vijay directed the police to take immediate action and ensure maximum punishment in sexual offense cases during a law and order review meeting following the brutal murder of a 10-year-old girl in Coimbatore. The meeting, attended by top officials, comes amid intense criticism from the opposition DMK regarding the state’s security situation.

