ന്യൂഡൽഹി: 2024-ൽ ഡൽഹി ജന്തർ മന്ദിറിൽ നടന്ന പ്രതിഷേധ പ്രകടനത്തിനിടെ പോലീസ് ഉദ്യോഗസ്ഥരെ കൈയേറ്റം ചെയ്ത കേസിൽ കോൺഗ്രസ് നേതാവ് അൽക്ക ലാംബ കുറ്റക്കാരിയെന്ന് ഡൽഹി കോടതി. അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് അശ്വനി പൻവാറാണ് കേസിൽ അൽക്ക ലാംബ കുറ്റക്കാരിയാണെന്ന് കണ്ടെത്തിയത്.(Alka Lamba convicted, Delhi Court Convicts Congress Leader In Police Assault Case)
കേസിൽ ഇവർക്കുള്ള ശിക്ഷ പ്രഖ്യാപിക്കുന്നതിന് മുന്നോടിയായുള്ള വാദങ്ങൾ കേൾക്കുന്നതിനായി കോടതി ജൂൺ 5-ലേക്ക് മാറ്റി. വിധി സംബന്ധിച്ച വിശദമായ ഉത്തരവ് ഉടൻ പുറത്തുവരുമെന്ന് കോടതി അധികൃതർ വ്യക്തമാക്കി.
2024-ൽ ജന്തർ മന്ദിറിൽ കോൺഗ്രസ് നടത്തിയ ഒരു രാഷ്ട്രീയ പ്രതിഷേധത്തിനിടെയായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. പ്രതിഷേധക്കാരെ നിയന്ത്രിക്കാൻ ശ്രമിച്ച ഡൽഹി പോലീസ് ഉദ്യോഗസ്ഥരെ അൽക്ക ലാംബ കൈയേറ്റം ചെയ്യുകയും ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തുകയും ചെയ്തു എന്നാണ് കേസ്.
Story Summary
A Delhi court convicted Congress leader Alka Lamba in a 2024 case involving the assault of police personnel during a protest at Jantar Mantar. Additional Chief Judicial Magistrate Ashwani Panwar fixed June 5 to hear arguments on Lamba’s sentencing.

