ന്യൂഡൽഹി: കനത്ത നിയമസഭാ തിരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ കേരളത്തിലെ സംഘടനാ വീഴ്ചകൾ അടിയന്തരമായി പരിഹരിക്കാൻ സംസ്ഥാന ഘടകത്തിന് കർശന നിർദ്ദേശം നൽകി സി.പി.ഐ.എം കേന്ദ്ര കമ്മിറ്റി. തിരഞ്ഞെടുപ്പ് തിരിച്ചടിയുടെ പശ്ചാത്തലത്തിൽ പ്രത്യേക സംഘടനാ പ്ലീനം ഉൾപ്പെടെ വിളിച്ച് ചേർത്ത് പരാജയത്തെക്കുറിച്ച് വിശദമായ ചർച്ച നടത്താനാണ് കേന്ദ്ര നേതൃത്വത്തിന്റെ ആഹ്വാനം.(CPIM Central Committee Slams Kerala Leadership Pinarayi Vijayan MV Govindan Style Criticized)
ഇതിനുള്ള കൃത്യമായ രൂപരേഖ തയ്യാറാക്കുന്നതിനായി അടുത്ത മാസം ആദ്യം സംസ്ഥാന സെക്രട്ടറിയേറ്റും സംസ്ഥാന കമ്മിറ്റി യോഗങ്ങളും ചേരും. തിരഞ്ഞെടുപ്പ് പരാജയത്തെക്കുറിച്ച് താഴെത്തട്ടിൽ നിന്ന് ലഭിച്ച റിപ്പോർട്ടുകൾ കൃത്യമായ പരിശോധനയ്ക്ക് വിധേയമാക്കണമെന്ന് കേന്ദ്ര കമ്മിറ്റി യോഗത്തിൽ ശക്തമായ അഭിപ്രായമുയർന്നു.
പാർട്ടിയുടെ പരമ്പരാഗത ശൈലിയിൽ നിന്ന് മാറിയതാണ് ജനങ്ങൾക്കിടയിൽ തിരിച്ചടിയുണ്ടാക്കിയതെന്നാണ് കേന്ദ്ര കമ്മിറ്റിയുടെ പ്രധാന വിലയിരുത്തൽ. താഴെത്തട്ടിൽ നിന്ന് ജനങ്ങൾക്കിടയിൽ പ്രവർത്തിച്ച് വളർന്നുവന്ന സഖാക്കളുടെ എണ്ണം പാർട്ടി നേതൃനിരയിൽ കുറഞ്ഞത് വലിയ തിരിച്ചടിയായി. പാർട്ടി നേതാക്കളുടെ ജനങ്ങളോടുള്ള സമീപനത്തിലും കടുത്ത തിരുത്തൽ വേണമെന്ന് കേന്ദ്ര കമ്മിറ്റി ആവശ്യപ്പെട്ടു. മുഖ്യമന്ത്രി പിണറായി വിജയൻ, സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ എന്നിവരുടെ ശൈലിക്കെതിരെയും ഭാഷാ പ്രയോഗങ്ങൾക്കെതിരെയും കേന്ദ്ര കമ്മിറ്റി യോഗത്തിൽ വിമർശനമുയർന്നു.
Story Summary
The CPIM Central Committee has issued strict directives to the Kerala state unit to address organizational failures following its heavy state election defeat. The committee recommended calling a special organizational plenum to dissect the loss and noted that a lack of grassroots-level comrades in leadership positions hindered understanding the public pulse.

