വാഷിംഗ്ടൺ: ഇറാന് മേലുള്ള ആക്രമണം പുനരാരംഭിക്കാൻ താൻ “ഒരു മണിക്കൂർ മാത്രം അകലെയായിരുന്നു” എന്ന് വെളിപ്പെടുത്തിയതിന് പിന്നാലെ, യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നിലപാടുകളിൽ കടുത്ത മാറ്റങ്ങൾ വരുത്തുന്നത് തുടരുന്നു (Donald Trump Iran War Ceasefire Proposal). ഒരു വശത്ത് ശാശ്വതമായ വെടിനിർത്തലിന് പ്രതീക്ഷ പ്രകടിപ്പിക്കുമ്പോൾ തന്നെ, മറുവശത്ത് ശക്തമായ സൈനിക നടപടിയുണ്ടാകുമെന്ന മുന്നറിയിപ്പും ട്രംപ് നൽകുന്നുണ്ട്. ട്രംപിന്റെ ഈ പരസ്പരവിരുദ്ധമായ പ്രസ്താവനകൾക്കിടയിലും ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ചർച്ചകൾ സജീവമാണ്. വാഷിംഗ്ടൺ നൽകിയ മറുപടി തങ്ങൾ പരിശോധിച്ച് വരികയാണെന്ന് ഇറാൻ വ്യക്തമാക്കി.
യുദ്ധത്തിൽ കൃത്യമായ വിജയം ഉറപ്പാക്കാൻ ട്രംപ് നേരിടുന്ന തന്ത്രപരമായ പ്രതിസന്ധിയാണ് ഈ നിലപാട് മാറ്റങ്ങൾക്ക് പിന്നിലെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു. ആക്രമണം ശക്തമാക്കുന്നത് അമേരിക്കൻ സമ്പദ്വ്യവസ്ഥയെ ബാധിക്കുമെന്ന ആശങ്കയും ട്രംപിനുണ്ട്. അതേസമയം, ഹോർമുസ് കടലിടുക്കിന്മേൽ (Strait of Hormuz) ഇറാൻ അവകാശവാദം ഉന്നയിക്കുന്നതും യുഎസിന് കടുത്ത വെല്ലുവിളിയാണ്. ഇറാന്റെ പക്കലുള്ള സമ്പുഷ്ടീകരിച്ച യുറേനിയം ശേഖരം യുഎസ് പിടിച്ചെടുക്കുമെന്ന് ട്രംപ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നുവെങ്കിലും, ഇത് അംഗീകരിക്കില്ലെന്ന നിലപാടിലാണ് ടെഹ്റാൻ.
Summary: US President Donald Trump has oscillated between pursuing diplomacy and threatening military escalation amid the ongoing conflict with Iran. While Trump claimed he was close to resuming strikes, serious negotiations mediated by regional partners continue, with Tehran reviewing Washington’s response to its latest peace proposal. Analysts suggest Trump’s unpredictable messaging reflects a strategic dilemma as he seeks a decisive victory without further impacting the US economy, while Iran leverages its control over the Strait of Hormuz.

