റവാംപര (കോംഗോ): വടക്കുകിഴക്കൻ കോംഗോയിൽ എബോള ബാധിച്ച് മരിച്ചെന്ന് സംശയിക്കുന്ന പ്രാദേശിക ഫുട്ബോൾ താരത്തിന്റെ മൃതദേഹം സംസ്കരിക്കുന്നതിനെച്ചൊല്ലി വൻ സംഘർഷം. സുരക്ഷിതമായ ശവസംസ്കാര ചടങ്ങുകൾ നടത്താനുള്ള ആരോഗ്യപ്രവർത്തകരുടെ ശ്രമങ്ങളെ ബന്ധുക്കളും നാട്ടുകാരും തടഞ്ഞതോടെയാണ് സംഘർഷം പൊട്ടിപ്പുറപ്പെട്ടത്. ജനക്കൂട്ടത്തെ പിരിച്ചുവിടാൻ പോലീസ് കണ്ണീർവാതകവും ആകാശത്തേക്ക് വെടിവെയ്പ്പും നടത്തി (Congo Ebola Outbreak Rwampara Hospital Violence). പ്രതിഷേധക്കാർ എബോള രോഗികളെ ചികിത്സിക്കുന്ന രണ്ട് മെഡിക്കൽ ടെന്റുകൾ പൂർണ്ണമായി nനശിപ്പിച്ചു.
പ്രാദേശിക തരംഗമായിരുന്ന ഫുട്ബോൾ താരം എലി മുനോംഗോ വാംഗുവിന്റെ മരണമാണ് തർക്കങ്ങൾക്ക് കാരണമായത്. മകന്റെ മരണം എബോള മൂലമല്ലെന്നും ടൈഫോയ്ഡ് ബാധിച്ചാണെന്നും ആരോപിച്ച് മാതാവും സുഹൃത്തുക്കളും മൃതദേഹം വിട്ടുനൽകണമെന്ന് ആവശ്യപ്പെടുകയായിരുന്നു. നിലവിലെ എബോള വ്യാപനത്തിന് കാരണം ‘ബുന്ദിബുഗ്യോ’ എന്ന മാരക വൈറസ് സ്ട്രെയിൻ ആണ്. ഇതിന് അംഗീകൃത വാക്സിനോ ഫലപ്രദമായ ചികിത്സയോ ലഭ്യമല്ല. എബോള ബാധിച്ച് മരിക്കുന്നവരുടെ മൃതദേഹങ്ങളിൽ നിന്ന് രോഗം പകരാൻ വലിയ സാധ്യതയുള്ളതിനാലാണ് കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്. കോംഗോയിൽ നിലവിൽ 670 പേർക്ക് രോഗലക്ഷണങ്ങൾ കണ്ടെത്തുകയും 160 പേർ മരണപ്പെടുകയും ചെയ്തിട്ടുണ്ട്.
Summary: Police in the Democratic Republic of Congo fired warning shots and tear gas during clashes in Rwampara over the burial of a suspected Ebola victim, a well-known local footballer named Eli Munongo Wangu. The player’s family disputed the cause of death, believing he died of typhoid, and refused a safe burial. Angry protesters stormed the hospital and burned down two medical tents run by the charity ALIMA. This current outbreak involves the deadly Bundibugyo strain, which lacks an approved vaccine. To date, the outbreak has recorded 160 suspected deaths out of 670 suspected cases.

