മുസഫർനഗർ: ഉത്തർപ്രദേശിലെ മുസഫർനഗറിൽ കൃഷിഭൂമി നനയ്ക്കുന്നതുമായി ബന്ധപ്പെട്ട തർക്കത്തെത്തുടർന്ന് ഇരുപതുകാരനെ രണ്ട് സഹോദരന്മാർ ചേർന്ന് തല്ലിക്കൊന്നു. മുസഫർനഗറിലെ സിതാബ്പുരി ഗ്രാമത്തിലാണ് നാടിനെ നടുക്കിയ ഈ ക്രൂര സംഭവം നടന്നത്.(Man Beaten To Death Over Irrigation Field Dispute In UP Muzaffarnagar)
ആകാശ് ചൗഹാൻ (20) എന്ന യുവാവാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഗ്രാമവാസികളായ നേത്രപാൽ, കവിഷർ എന്നീ രണ്ട് സഹോദരന്മാർക്കെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. കൃഷിസ്ഥലത്തേക്ക് വെള്ളം തിരിച്ചുവിടുന്നതുമായി ബന്ധപ്പെട്ട് ആകാശും പ്രതികളും തമ്മിൽ കഴിഞ്ഞ കുറച്ചുദിവസങ്ങളായി തർക്കം നിലനിന്നിരുന്നു.
ബുധനാഴ്ച വൈകുന്നേരത്തോടെ ഇതേ വിഷയത്തിൽ വീണ്ടും വാക്കുതർക്കമുണ്ടാവുകയും, പ്രതികളായ സഹോദരന്മാർ വടികളുമായി വന്ന് ആകാശിനെ ക്രൂരമായി ആക്രമിക്കുകയുമായിരുന്നു. ആകാശിന്റെ അമ്മയുടെ സാന്നിധ്യത്തിലായിരുന്നു പ്രതികളുടെ ഈ അതിക്രമമെന്ന് സർക്കിൾ ഓഫീസർ ദേവവ്രത് ബാജ്‌പേയ് മാധ്യമങ്ങളോട് പറഞ്ഞു. മകനെ രക്ഷിക്കാൻ അമ്മ ശ്രമിച്ചെങ്കിലും പ്രതികൾ അവരെ തള്ളിമാറ്റി മർദ്ദനം തുടരുകയായിരുന്നു. തലയ്ക്കേറ്റ കടുത്ത പരിക്കാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതികൾക്കായി തിരച്ചിൽ ശക്തമാക്കിയതായും മേഖലയിൽ പോലീസ് സുരക്ഷ ഉറപ്പാക്കിയിട്ടുണ്ടെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി.
Story Summary
A 20-year-old youth named Akash Chauhan was allegedly beaten to death with sticks by two brothers, Netrpal and Kavishar, following a dispute over agricultural irrigation in UP’s Muzaffarnagar. The violent assault took place in Sitabpuri village on Wednesday evening in the presence of the victim’s mother, prompting a police manhunt for the absconding suspects.

