വാഷിംഗ്ടൺ: യുഎസ് ആഭ്യന്തര റവന്യൂ സർവീസുമായി പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഒപ്പുവെച്ച വിപുലമായ നിയമപരമായ ഒത്തുതീർപ്പും, രാഷ്ട്രീയ വേട്ടയാടലിന് ഇരയായവർക്കായി രൂപീകരിച്ച 1.776 ബില്യൺ ഡോളറിന്റെ ‘ആന്റി വെപ്പണൈസേഷൻ ഫണ്ടും’ യുഎസിൽ വലിയ രാഷ്ട്രീയ-നിയമ വിവാദങ്ങൾക്ക് വഴിവെക്കുന്നു ( Trump IRS Settlement Anti Weaponization Fund). ട്രംപിന്റെ മുൻകാല നികുതികൾ ഓഡിറ്റ് ചെയ്യുന്നതിൽ നിന്ന് വിലക്കുന്നതാണ് ഈ കരാർ. ഇതിനെതിരെ ഡെമോക്രാറ്റുകളും വിവിധ വാച്ച്ഡോഗ് ഗ്രൂപ്പുകളും രംഗത്തെത്തിയിട്ടുണ്ടെങ്കിലും, ഒത്തുതീർപ്പിനെ കോടതിയിൽ ചോദ്യം ചെയ്യുന്നത് കടുത്ത വെല്ലുവിളിയാകുമെന്നാണ് നിയമവിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നത്.
നികുതി ചോർച്ചയുമായി ബന്ധപ്പെട്ട് ഐആർഎസിനെതിരെ ട്രംപ് നൽകിയിരുന്ന 10 ബില്യൺ ഡോളറിന്റെ ഹർജി പിൻവലിച്ചതിന് തൊട്ടുപിന്നാലെയാണ് ജസ്റ്റിസ് ഡിപ്പാർട്ട്‌മെന്റ് ഈ ഫണ്ട് പ്രഖ്യാപിച്ചത്. ട്രംപിന്റെ രാഷ്ട്രീയ അനുയായികൾക്കും ജനുവരി 6-ലെ കാപ്പിറ്റോൾ ഹിൽ അക്രമണക്കേസിലെ പ്രതികൾക്കും നികുതിപ്പണം വഴിതിരിച്ചുവിടാനുള്ള നീക്കമാണിതെന്ന് ഡെമോക്രാറ്റുകൾ ആരോപിക്കുന്നു. ജനുവരി 6 അക്രമണത്തിനിടയിൽ പരിക്കേറ്റ രണ്ട് പോലീസ് ഉദ്യോഗസ്ഥർ ഇതിനകം തന്നെ ഫണ്ടിനെതിരെ ഫെഡറൽ കോടതിയെ സമീപിച്ചിട്ടുണ്ട്. ഈ ഫണ്ട് അക്രമികളെ കൂടുതൽ പ്രോത്സാഹിപ്പിക്കുമെന്നാണ് ഇവരുടെ വാദം. എന്നാൽ, നിലവിൽ യുഎസ് കോൺഗ്രസിന്റെ ഇരുസഭകളും റിപ്പബ്ലിക്കൻ നിയന്ത്രണത്തിലായതിനാൽ ഈ ഫണ്ടിനെതിരെയുള്ള നിയമപരമായ വെല്ലുവിളികൾക്ക് കോടതികളിൽ എത്രത്തോളം നിലനിൽപ്പുണ്ടാകുമെന്നത് കണ്ടറിയേണ്ടതുണ്ട്.
Summary: Opponents of US President Donald Trump’s sweeping legal settlement with the IRS face high hurdles in challenging a new $1.776 billion “Anti-Weaponization Fund” designed for victims of alleged political targeting. While Congressional Democrats labeled it a slush fund for political allies, and two US Capitol police officers have already filed lawsuits over concerns it rewards January 6 rioters, legal experts suggest establishing legal standing will be difficult.

