തിരുവനന്തപുരം: കഴിഞ്ഞ ഇടതുപക്ഷ സർക്കാരിന്റെ ഏറ്റവും വലിയ സ്വപ്ന പദ്ധതിയായിരുന്ന തിരുവനന്തപുരം – കാസർകോട് ‘സിൽവർ ലൈൻ’ (കെ-റെയിൽ) റെയിൽവേ പദ്ധതി യു.ഡി.എഫ് സർക്കാർ പൂർണ്ണമായി റദ്ദാക്കി. എന്നാൽ, ഇതോടെ കേരളത്തിന്റെ അതിവേഗ യാത്രാ സ്വപ്നങ്ങൾ അവസാനിക്കുന്നില്ലെന്നും സിൽവർ ലൈനിന് പകരം പ്രായോഗികമായ പുതിയ ‘അതിവേഗ ഇടനാഴി’ സർക്കാർ ആലോചിക്കുമെന്നും മുഖ്യമന്ത്രി വി.ഡി. സതീശൻ വ്യക്തമാക്കി. സിൽവർ ലൈൻ പദ്ധതി ഔദ്യോഗികമായി റദ്ദാക്കിക്കൊണ്ട് വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.(K Rail Project Officially Cancelled Kerala Alternative Speed Corridor Planned CM V D Satheesan)
കേരളത്തിന്റെ ഭൂപ്രകൃതിക്ക് ഒട്ടും പ്രായോഗികമല്ലാത്തതായ കെ-റെയിൽ പദ്ധതി സംസ്ഥാനത്തിന് അനുയോജ്യമല്ല. വിഷയത്തെക്കുറിച്ച് വിശദമായി പഠിച്ച് സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് പദ്ധതി വേണ്ടെന്ന് വെക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചത്. അതിവേഗ യാത്ര സാധ്യമാക്കുന്നതിനുള്ള ബദൽ സംവിധാനങ്ങളെക്കുറിച്ച് സർക്കാർ വിശദമായ പഠനം നടത്തി പുതിയ പദ്ധതി അവതരിപ്പിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
സിൽവർ ലൈൻ പദ്ധതിയുമായി ബന്ധപ്പെട്ട് മുൻ സർക്കാർ പുറപ്പെടുവിച്ചിരുന്ന ഭൂമി ഏറ്റെടുക്കൽ ഉൾപ്പെടെയുള്ള എല്ലാ ഔദ്യോഗിക വിജ്ഞാപനങ്ങളും റദ്ദാക്കിയിട്ടുണ്ട്. പദ്ധതിക്കെതിരെ സമരം ചെയ്തവർക്കെതിരെ രജിസ്റ്റർ ചെയ്ത മുഴുവൻ പോലീസ് കേസുകളും പിൻവലിക്കാനുള്ള ശുപാർശ ഗവർണർക്ക് സമർപ്പിക്കും. പുരയിടങ്ങളിൽ സ്ഥാപിച്ച വിവാദ ‘കെ-റെയിൽ മഞ്ഞക്കുറ്റികൾ’ അടിയന്തരമായി നീക്കം ചെയ്യാൻ മുഖ്യമന്ത്രി നിർദ്ദേശം നൽകി.
Story Summary
Chief Minister V D Satheesan officially announced the cancellation of the LDF government’s flagship SilverLine (K-Rail) project based on a UDF sub-committee report. However, he emphasized that Kerala’s high-speed travel options are not closed, as the government is planning a more practical alternative ‘Speed Corridor.’ All land acquisition notifications have been cancelled, protest cases will be withdrawn, and revenue officials have been directed to remove the controversial survey stones, sparking statewide celebrations by anti-K-Rail protestors.

