HomeWorldലാഹോറിൽ 'ഇസ്‌ലാമികവൽക്കരണ'ത്തിന് അന്ത്യം; പഴയ ഹിന്ദു, സിഖ്, കൊളോണിയൽ പേരുകൾ തിരികെ...

ലാഹോറിൽ ‘ഇസ്‌ലാമികവൽക്കരണ’ത്തിന് അന്ത്യം; പഴയ ഹിന്ദു, സിഖ്, കൊളോണിയൽ പേരുകൾ തിരികെ നൽകാൻ പാകിസ്ഥാൻ | Pakistan Lahore Street Name Change Heritage

ഇസ്‌ലാമാബാദ്: വിഭജനത്തിന് ശേഷം എട്ട് പതിറ്റാണ്ടുകളായി പാകിസ്ഥാനിലെ ലാഹോർ നഗരത്തിൽ നിലനിന്നിരുന്ന കടുത്ത ഇസ്‌ലാമികവൽക്കരണത്തിന് അന്ത്യം കുറിച്ചുകൊണ്ട് തെരുവുകൾക്കും ജംഗ്ഷനുകൾക്കും അവയുടെ പഴയ ഹിന്ദു, സിഖ്, ജൈന, കൊളോണിയൽ പേരുകൾ തിരികെ നൽകാൻ പാക് ഭരണകൂടം ഔദ്യോഗികമായി നടപടി തുടങ്ങി (Pakistan Lahore Street Name Change Heritage). ഇതനുസരിച്ച് പ്രശസ്തമായ ‘ഇസ്‌ലാംപുര’ ഇനി പഴയതുപോലെ ‘കൃഷ്ണ നഗർ’ എന്നും, ‘ബാബറി മസ്ജിദ് ചൗക്ക്’ എന്നത് ‘ജൈന മന്ദിർ ചൗക്ക്’ എന്നും, ‘റഹ്മാൻ ഗലി’ എന്നത് ‘രാം ഗലി’ എന്നും പുനർനാമകരണം ചെയ്യപ്പെട്ടു. കഴിഞ്ഞ രണ്ട് മാസത്തിനിടെ ഒൻപതോളം പ്രധാന സ്ഥലങ്ങളുടെ പേരുകളാണ് പഴയ പ്രതാപത്തിലേക്ക് മാറ്റിയത്.

ലാഹോറിന്റെ സാംസ്കാരിക പൈതൃകം വീണ്ടെടുക്കുന്നതിനായി പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യാ സർക്കാർ നടപ്പിലാക്കുന്ന 50 ബില്യൺ രൂപയുടെ ‘ലാഹോർ ഹെറിറ്റേജ് ഏരിയ റിവൈവൽ’ (LHAR) പദ്ധതിയുടെ ഭാഗമായാണ് ഈ അപ്രതീക്ഷിത മാറ്റം. മുൻ പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെയും അദ്ദേഹത്തിന്റെ മകളും നിലവിലെ പഞ്ചാബ് മുഖ്യമന്ത്രിയുമായ മറിയം നവാസിന്റെയും പ്രത്യേക താല്പര്യപ്രകാരമാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. ഇതിന്റെ ഭാഗമായി ലക്ഷ്മി ചൗക്ക്, ധരംപുര, ഡേവിസ് റോഡ്, മാൾ റോഡ് എന്നിവയുൾപ്പെടെയുള്ള പ്രധാന സ്ഥലങ്ങളുടെ പഴയ പേരുകൾ പുനഃസ്ഥാപിച്ചു തുടങ്ങി. വിഭജനത്തിന് മുൻപ് ഹൈന്ദവർ ദസറ ആഘോഷിച്ചിരുന്ന മിന്റോ പാർക്കിലെ പരമ്പരാഗത ഗുസ്തി മൈതാനങ്ങളും (അഖാഡ) ക്രിക്കറ്റ് ഗ്രൗണ്ടുകളും ഇതിലൂടെ തിരികെ കൊണ്ടുവരും.

പതിറ്റാണ്ടുകളായി കടുത്ത ഇസ്‌ലാമികവൽക്കരണം പിന്തുടരുന്ന പാകിസ്ഥാനിൽ ഈ പേരുമാറ്റത്തിനെതിരെ യാതൊരുവിധ സംഘടിത എതിർപ്പുകളും ഉണ്ടായിട്ടില്ല എന്നത് ശ്രദ്ധേയമാണ്. തീവ്രവാദത്തിന് ധനസഹായം നൽകുന്നു എന്ന ആഗോള ആക്ഷേപങ്ങളിൽ നിന്നും സാമ്പത്തിക ഉപരോധങ്ങളിൽ നിന്നും രക്ഷപ്പെടാനും പടിഞ്ഞാറൻ രാജ്യങ്ങൾക്ക് മുന്നിൽ തങ്ങൾ സഹിഷ്ണുതയുള്ള ഒരു മതേതര രാജ്യമാണെന്ന് വരുത്തിത്തീർക്കാനുമുള്ള പാകിസ്ഥാന്റെ തന്ത്രമായാണ് രാഷ്ട്രീയ നിരീക്ഷകർ ഇതിനെ കാണുന്നത്. രാജ്യം നിലവിൽ പൂർണ്ണമായും ആശ്രയിക്കുന്ന അന്താരാഷ്ട്ര നാണയ നിധിയിൽ നിന്നുള്ള സാമ്പത്തിക സഹായവും വിദേശ നിക്ഷേപങ്ങളും സുഗമമാക്കാൻ തങ്ങളുടെ തീവ്രവാദ പ്രതിച്ഛായ മാറ്റിയെടുക്കേണ്ടത് നിലവിൽ പാകിസ്ഥാന്റെ നിലനിൽപ്പിന്റെ ആവശ്യമാണ്.

Summary: In a significant departure from decades of ideological rewriting, Pakistan’s Punjab provincial government has approved the restoration of pre-Partition names to various historic streets and neighborhoods in Lahore. Under the 50-billion PKR ‘Lahore Heritage Area Revival’ (LHAR) project, backed by former PM Nawaz Sharif and Chief Minister Maryam Nawaz, locations like Islampura are reverting to Krishan Nagar, Rehman Gali to Ram Gali, and Babri Masjid Chowk back to Jain Mandir Chowk.

WhatsApp Channel Banner

Latest updates

പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിലെ പ്രതിഷേധം: രാഹുൽ ഗാന്ധിയെയും പ്രിയങ്ക...

ന്യൂഡൽഹി: വിദ്യാർത്ഥികൾക്കുനേരെയുണ്ടായ പോലീസ് അതിക്രമങ്ങളിൽ പ്രതിഷേധിച്ച് പ്രധാനമന്ത്രിയുടെ വസതിക്കു മുന്നിൽ ഉപരോധ സമരം നടത്തുന്നതിനിടെ ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്ത ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധി എം.പിയെയും മണിക്കൂറുകൾക്ക് ശേഷം...

പിണറായി വിജയന്റെ വീട്ടിലെ റെയ്ഡ്: ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച...

തിരുവനന്തപുരം: പിണറായി വിജയന്റെ വീട്ടിൽ റെയ്ഡിനെത്തിയ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ഏഴ് സിപിഎം പ്രവർത്തകരുടെ ജാമ്യാപേക്ഷ തിരുവനന്തപുരം ജില്ലാ കോടതി തള്ളി (ED officials attack trivandrum). കേസിൽ...

ഒറ്റ പ്രസവത്തിൽ നാല് പെൺകുഞ്ഞുങ്ങൾ; 10 സീറ്റുള്ള വാഹനം...

സിഡ്നി: ഒറ്റ പ്രസവത്തിൽ അപൂർവ്വമായി നാല് പെൺകുഞ്ഞുങ്ങൾക്ക് ജന്മം നൽകിയതിന് (Australia quadruplets birth) പിന്നാലെ 10 സീറ്റുള്ള വാഹനം വാങ്ങാനായി ഓൺലൈൻ ധനസമാഹരണം (Crowdfunding) ആരംഭിച്ച് ഓസ്‌ട്രേലിയൻ ദമ്പതികൾ. ഓസ്‌ട്രേലിയയിലെ ബ്രിസ്‌ബേനിൽ...

‘ഉത്തരവാദപ്പെട്ട പ്രതിപക്ഷ നേതാവിന്റെ പെരുമാറ്റമല്ല’; രാഹുലിനെതിരെ ജിതേന്ദ്ര സിങ്...

ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിൽ കോൺഗ്രസ് നടത്തിയ പ്രതിഷേധത്തിനിടെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷവിമർശനവുമായി കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ് (Jitendra singh rahul gandhi). രാഹുൽ ഗാന്ധിയുടേത് ജനാധിപത്യ മര്യാദകൾക്ക്...

കോട്ടയം കൂരോപ്പടയിലെ കുടുബത്തിന്റെ ആത്മഹത്യാശ്രമം: ചികിത്സയിലായിരുന്ന 12 വയസ്സുകാരനും...

കോട്ടയം: കോട്ടയം കൂരോപ്പടയിൽ സാമ്പത്തിക ബാധ്യതയെ തുടർന്ന് കുടുംബം ഒന്നടങ്കം വിഷം കഴിച്ച് ജീവനൊടുക്കാൻ ശ്രമിച്ച സംഭവത്തിൽ ചികിത്സയിലായിരുന്ന ഇളയ മകനും മരിച്ചു (Kottayam family suicide). മറ്റപ്പള്ളിയിൽ ചിറപ്പുറത്ത് തോമസിന്റെ മകൻ...

DON'T MISS

ഒറ്റ പ്രസവത്തിൽ നാല് പെൺകുഞ്ഞുങ്ങൾ; 10 സീറ്റുള്ള വാഹനം...

സിഡ്നി: ഒറ്റ പ്രസവത്തിൽ അപൂർവ്വമായി നാല് പെൺകുഞ്ഞുങ്ങൾക്ക് ജന്മം നൽകിയതിന് (Australia quadruplets birth) പിന്നാലെ 10 സീറ്റുള്ള വാഹനം വാങ്ങാനായി ഓൺലൈൻ ധനസമാഹരണം (Crowdfunding) ആരംഭിച്ച് ഓസ്‌ട്രേലിയൻ ദമ്പതികൾ. ഓസ്‌ട്രേലിയയിലെ ബ്രിസ്‌ബേനിൽ...

‘അവൾ ഇന്നും എന്റെയൊപ്പമുണ്ട്’; മരിച്ചുപോയ ഭാര്യയുടെ ചിത്രത്തിന് മുന്നിൽ...

മരിച്ചുപോയ ഭാര്യയോടുള്ള സ്നേഹത്തിന്റെ അനശ്വര മാതൃകയായി ബെംഗളൂരുവിലെ ഒരു വയോധികനായ ഓട്ടോ ഡ്രൈവറുടെ ജീവിതം സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു (Bengaluru Auto Driver Buys Flowers For Late Wife). എട്ട് വർഷം മുൻപ്...

പാകിസ്ഥാനിലെ ‘സൈക്കിൾ ആംബുലൻസ്’ സമൂഹമാധ്യമങ്ങളിൽ ട്രോളുകളിൽ നിറയുന്നു; വൈറൽ...

കറാച്ചിയിലെ ഇടുങ്ങിയ തെരുവുകളിലൂടെയുള്ള അത്യാഹിത വിഭാഗത്തിന്റെ പ്രവർത്തനങ്ങൾക്കായി ഏർപ്പെടുത്തിയ 'സൈക്കിൾ ആംബുലൻസ്' സംവിധാനം സമൂഹമാധ്യമങ്ങളിൽ വലിയ പരിഹാസങ്ങൾക്കും ട്രോളുകൾക്കും വഴിവെച്ചിരിക്കുകയാണ് (Pakistan Viral Cycle Ambulance). ലോകം പറക്കുന്ന ഐസിയുലുകളും അത്യാധുനിക ഡ്രോൺ...

PREMIUM

ഒരു ലക്ഷത്തിലേറെ കണ്ണുകളെ വെളിച്ചത്തിലേക്ക് നയിച്ച ഡോക്ടർ! ഡോ....

പൂർണ്ണമായ ഇരുട്ടിൽ ജീവിക്കുന്നത് സങ്കൽപ്പിക്കുക.. കുറച്ച് മണിക്കൂറുകളല്ല, ദിവസങ്ങളല്ല, വർഷങ്ങളോളം. വെളിച്ചമില്ല. നിറങ്ങളില്ല. മുഖങ്ങളില്ല. അനന്തമായ കറുത്ത ശൂന്യത മാത്രം. ജീവിതം എപ്പോഴും ഇങ്ങനെയായിരിക്കുമെന്ന് വിശ്വസിച്ചു കൊണ്ട് നിങ്ങൾ അത് സ്വീകരിക്കാൻ തുടങ്ങും....

ശ്വാസംമുട്ടിച്ചും, തല്ലിയും, വെള്ളത്തിൽ മുക്കിയും കൊലപ്പെടുത്തിയത് ഒമ്പത് കുഞ്ഞുങ്ങളെ;...

1996 ഒക്ടോബർ, മഹാരാഷ്ട്രയിലെ പഞ്ചവടി പോലീസ് സ്റ്റേഷനിലേക്ക് തന്റെ മകളെ തട്ടിക്കൊണ്ടു പോയി എന്ന പരാതിയുമായി പ്രതിഭ എന്ന സ്ത്രീ എത്തുന്നു. പ്രതിഭയുടെ ഒൻപത് വയസുകാരിയായ മകളെ തട്ടിക്കൊണ്ടു പോയിരിക്കുന്നു. പ്രതിഭ മൂന്ന്...

ഒരു പെയിന്റിംഗ് തകർത്ത ജീവിതം; സമൂഹത്തിന്റെ പരിഹാസത്തിന് ഇരയായ...

സ്വയം പര്യാപ്തയാകാനുദ്ദേശിക്കുന്ന സ്ത്രീകളെ തളർത്തിക്കളയാനായി അവരെ മോശക്കാരിയായി ചിത്രീകരിക്കുന്നത് എല്ലാക്കാലത്തും സമൂഹത്തിലെ ചില ക്ഷുദ്രജീവികളിൽ കാണാൻ കഴിയുന്ന പ്രവണതയാണ്. അത്തരത്തിലുള്ള സംഭവത്തിന് ആദ്യ കാലത്ത് ഇരയായ ഒരു സ്ത്രീയെക്കുറിച്ച് പറയാം. അവരുടെ പേരാണ്...