തിരുവനന്തപുരം: സംസ്ഥാനത്ത് പൂർണ്ണമായി തകർന്നടിഞ്ഞ സാമ്പത്തിക സ്ഥിതി നിലനിൽക്കുമ്പോഴും, ആദ്യ കാബിനറ്റ് യോഗത്തിൽ തന്നെ ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ നടപ്പിലാക്കിയ മുഖ്യമന്ത്രി വി. ഡി. സതീശനും സംഘത്തിനും അഭിനന്ദനങ്ങളുമായി എ. കെ. ആന്റണി. ഖജനാവ് പാപ്പരല്ലെന്ന മുൻ ധനമന്ത്രിയുടെ അവകാശവാദങ്ങളെ പൂർണ്ണമായി തള്ളിയ ആന്റണി, കടുത്ത സാമ്പത്തിക പ്രതിസന്ധിയാണുള്ളതെന്നും കൂട്ടിച്ചേർത്തു.(AK Antony Congratulates VD Satheesan For Cabinet Decisions Amid Heavy Financial Crisis)
വകുപ്പ് വിഭജനത്തെച്ചൊല്ലി യു.ഡി.എഫിൽ നിലനിൽക്കുന്ന തർക്കങ്ങളെ ആന്റണി ലഘൂകരിച്ചു. വകുപ്പ് വിഭജനം അല്പം നീളുന്നത് അത്ര വലിയ കാര്യമാക്കേണ്ടതില്ലെന്നും, മുൻപ് കേരള രാഷ്ട്രീയത്തിൽ ഇതിനേക്കാൾ കൂടുതൽ ദിവസങ്ങൾ വൈകി വകുപ്പുകൾ പ്രഖ്യാപിച്ച ചരിത്രമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇത്തവണ തിരഞ്ഞെടുക്കപ്പെട്ട യു.ഡി.എഫ് നിയമസഭാ കക്ഷിയുടെ ഘടനയെ ആന്റണി ഏറെ പ്രശംസിച്ചു. ചരിത്രത്തിൽ കേരളത്തിൽ ഇത്രയധികം വനിതാ എം.എൽ.എമാരും, യുവ പ്രതിഭകളും, പട്ടികജാതി വിഭാഗത്തിൽ നിന്നുള്ള ജനപ്രതിനിധികളും ഒരുമിച്ച് നിയമസഭയിൽ എത്തുന്ന മറ്റൊരു കാലഘട്ടം ഉണ്ടായിട്ടില്ലെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. സി.പി.എമ്മിന്റെ കടുത്ത കമ്മ്യൂണിസ്റ്റ് കോട്ടയായിരുന്ന പാലക്കാട്ടെ കോങ്ങാട് മണ്ഡലത്തിൽ നിന്ന് അതിശയിപ്പിക്കുന്ന വിജയമാണ് തുളസി നേടിയത് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അട്ടപ്പാടിക്ക് പ്രത്യേക കരുതൽ വേണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ആന്റണി വ്യക്തമാക്കി.
Story Summary
Senior Congress leader A K Antony congratulated Chief Minister V D Satheesan for fulfilling cabinet promises despite a completely shattered state treasury, dismissing former Finance Minister K N Balagopal’s claims. Downplaying the delay in portfolio allocations as historically common, Antony praised the high representation of women and youth in the new UDF assembly contingent and urged special focus on the development of Attappady through newly elected Kongad MLA.

