Description
Digital Voice of Kerala
Monday, May 18, 2026

Digital Voice of Kerala
HomeKerala'ആദ്യ മന്ത്രിസഭാ യോഗത്തിൽ തന്നെ തീരുമാനം ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചില്ല, വാക്ക് പാലിച്ചു':...

‘ആദ്യ മന്ത്രിസഭാ യോഗത്തിൽ തന്നെ തീരുമാനം ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചില്ല, വാക്ക് പാലിച്ചു’: ആശ വർക്കർമാർ | ASHA Workers

🎙️ Latest Podcast

തിരുവനന്തപുരം: പുതിയ യുഡിഎഫ് സർക്കാരിന്റെ ആദ്യ മന്ത്രിസഭാ യോഗത്തിൽത്തന്നെ തങ്ങളുടെ കാര്യം പരിഗണിച്ചതിൻ്റെ സന്തോഷത്തിലാണ് സംസ്ഥാനത്തെ ആശാ വർക്കർമാർ. ഓണറേറിയം വർദ്ധിപ്പിച്ചുകൊണ്ടുള്ള സർക്കാരിന്റെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നുവെന്ന് ആശാ സമര നായിക ബിന്ദു പ്രമുഖ മാധ്യമത്തോട് പ്രതികരിച്ചു.(ASHA Workers Welcome Honorarium Increase Chief Minister VD Satheesan Kept His Word)

വി.ഡി. സതീശൻ തങ്ങൾക്ക് തന്ന വാക്ക് പാലിച്ചുവെന്നും അവർ വ്യക്തമാക്കി. ആദ്യ മന്ത്രിസഭാ യോഗത്തിൽത്തന്നെ തങ്ങളുടെ കാര്യത്തിൽ അനുകൂലമായ ഒരു തീരുമാനം ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് അവർ വ്യക്തമാക്കി. കുറച്ചുകൂടി വർദ്ധനവ് പ്രതീക്ഷിച്ചിരുന്നുവെന്നും, 21,000 രൂപയായിരുന്നു ആവശ്യമെന്നും പറഞ്ഞ അവർ, സർക്കാർ കാലാവധി പൂർത്തിയാക്കുന്നതിന് മുൻപായി ആ തുകയിലേക്ക് എത്തിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും കൂട്ടിച്ചേർത്തു.

അധികാരമേറ്റ ശേഷമുള്ള ആദ്യ വാർത്താസമ്മേളനത്തിലാണ് ആശാ വർക്കർമാരുടെ ഓണറേറിയത്തിൽ വർധനവെന്ന നിർണ്ണായക പ്രഖ്യാപനം മുഖ്യമന്ത്രി വി.ഡി. സതീശൻ നടത്തിയത്. ഒപ്പം മറ്റു നിർണ്ണായക പ്രഖ്യാപനങ്ങളും യു ഡി എഫ് സർക്കാർ നടത്തി.

Story Summary

ASHA workers in Kerala welcomed the new UDF government’s decision to implement a special package and increase their honorarium in its very first cabinet meeting. ASHA struggle leader Bindu expressed her gratitude to Chief Minister V.D. Satheesan for keeping his pre-election promise. While stating that they expected an honorarium of 21,000 rupees, she shared optimism that the government would meet this demand during its tenure.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.