പാരിസ്: അന്തരിച്ച യു.എസ് ശതകോടീശ്വരനും ലൈംഗിക കുറ്റവാളിയുമായ ജെഫ്രി എപ്സ്റ്റൈനുമായി ബന്ധപ്പെട്ട മനുഷ്യക്കടത്ത് കേസിന്റെ അന്വേഷണത്തിൽ നിർണ്ണായക വെളിപ്പെടുത്തലുമായി ഫ്രഞ്ച് പ്രൊസിക്യൂട്ടർ (Jeffrey Epstein Sex Trafficking Case France). എപ്സ്റ്റൈന്റെ അന്താരാഷ്ട്ര പെൺവാണിഭ ശൃംഖലയുമായി ബന്ധപ്പെട്ട് പത്തോളം പുതിയ ഇരകൾ കൂടി ഫ്രാൻസിൽ പരാതിയുമായി രംഗത്തെത്തിയതായി പാരിസ് പബ്ലിക് പ്രൊസിക്യൂട്ടർ ലോർ ബെക്വാ വെളിപ്പെടുത്തി. ഫ്രഞ്ച് റേഡിയോ ചാനലായ ആർ.ടി.എല്ലിന് നൽകിയ അഭിമുഖത്തിലാണ് അവർ ഇക്കാര്യം വ്യക്തമാക്കിയത്.
കേസുമായി ബന്ധപ്പെട്ട് മുൻപ് അറിയപ്പെടാതിരുന്ന പത്തോളം പേരുൾപ്പെടെ ഇരുപതോളം ഇരകളാണ് കഴിഞ്ഞ ഫെബ്രുവരിക്ക് ശേഷം അന്വേഷണസംഘത്തെ സമീപിച്ചത്. ഇതിൽ പലരും നിലവിൽ വിദേശത്തായതിനാൽ ഇവരുടെ മൊഴി രേഖപ്പെടുത്താനായി പാരിസിലേക്ക് എത്തിക്കാനുള്ള ശ്രമത്തിലാണ് അധികൃതർ. യു.എസ് ജസ്റ്റിസ് ഡിപ്പാർട്ട്‌മെന്റ് എപ്സ്റ്റൈൻ കേസുമായി ബന്ധപ്പെട്ട രേഖകൾ പുറത്തുവിട്ടതിന് പിന്നാലെയാണ് ഫ്രാൻസിലും ഇതിനെക്കുറിച്ച് പ്രത്യേക അന്വേഷണം ആരംഭിച്ചത്.
ഫ്രാൻസ് കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്ന മോഡലിംഗ് ഏജൻസി മേധാവികളായ ജെറാൾഡ് മേരി, ജീൻ ലൂക്ക് ബ്രൂണൽ എന്നിവർക്ക് എപ്സ്റ്റൈന്റെ കുറ്റകൃത്യങ്ങളിലുള്ള പങ്കിനെക്കുറിച്ചും ഫ്രഞ്ച് മജിസ്‌ട്രേറ്റുമാർ അന്വേഷിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി എപ്സ്റ്റൈന്റെ കമ്പ്യൂട്ടറുകൾ, ഫോൺ രേഖകൾ, വിലാസങ്ങൾ അടങ്ങിയ ഡയറികൾ എന്നിവ വീണ്ടും വിശദമായ പരിശോധനയ്ക്ക് വിധേയമാക്കുമെന്നും അന്താരാഷ്ട്ര സഹായം തേടുമെന്നും പ്രൊസിക്യൂട്ടർ കൂട്ടിച്ചേർത്തു. 2019 ഓഗസ്റ്റിലാണ് പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്ത കേസിൽ വിചാരണ നേരിടുന്നതിനിടെ എപ്സ്റ്റൈൻ യു.എസ് ജയിലിൽ വെച്ച് ദുരൂഹസാഹചര്യത്തിൽ മരിച്ചത്.
Summary: Paris Public Prosecutor Laure Beccuau revealed that around 10 new suspected victims have come forward in France’s ongoing investigation into the late US sex offender Jeffrey Epstein’s network. Following a public appeal in February and the release of extensive US case files, nearly 20 potential survivors made contact, half of whom were completely unknown to investigators. French magistrates are aggressively pursuing leads related to French perpetrators, such as former modeling agents who allegedly facilitated human trafficking, and plan to re-examine Epstein’s seized computers and phone records with international assistance.

