മുംബൈ: ഇന്ത്യയിലെ ടൂറിസം മേഖലയെക്കുറിച്ചും വിദേശ വനിതകളുടെ സുരക്ഷയെക്കുറിച്ചുമുള്ള ചർച്ചകൾക്ക് വീണ്ടും വഴിവെച്ചുകൊണ്ട് സിംഗപ്പൂർ സ്വദേശിനിയായ ഒരു വനിതാ വ്ലോഗറുടെ ഇൻസ്റ്റാഗ്രാം വീഡിയോ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നു ( Singapore Woman North India Travel Review). തന്റെ ഉത്തരേന്ത്യൻ (North India) യാത്രയ്ക്കിടയിൽ നേരിടേണ്ടി വന്ന ചില കയ്പ്പേറിയ അനുഭവങ്ങളാണ് ഇവർ പരസ്യമായി പങ്കുവെച്ചിരിക്കുന്നത്.
താൻ പോയ പല പൊതുസ്ഥലങ്ങളിലും പുരുഷന്മാർ തുടർച്ചയായി തുറിച്ചുനോക്കുന്നത് മാനസികമായി വലിയ അസ്വസ്ഥതയും ഭയവും ഉണ്ടാക്കിയെന്ന് യുവതി പറയുന്നു. ഇത് തനിക്ക് സുരക്ഷിതത്വമില്ലായ്മ അനുഭവപ്പെടാൻ കാരണമായി.ചരിത്രപ്രസിദ്ധമായ പല വിനോദസഞ്ചാര കേന്ദ്രങ്ങളിലും പരിസരപ്രദേശങ്ങളിലും വ്യാപകമായി മാലിന്യങ്ങൾ തള്ളിയിരിക്കുന്നത് യാത്രയുടെ ആസ്വാദനത്തെ ബാധിച്ചതായും അവർ വീഡിയോയിൽ വ്യക്തമാക്കുന്നുണ്ട്.
View this post on Instagram
വിദേശിയാണെന്ന് കണ്ട് സാധനങ്ങൾക്കും യാത്രാ സൗകര്യങ്ങൾക്കും അമിത വില ഈടാക്കാൻ ശ്രമിച്ചതും, തെരുവ് കച്ചവടക്കാരും ഗൈഡുകളും അനാവശ്യമായി പിന്തുടർന്ന് ശല്യപ്പെടുത്തിയതും (Hassling) ബുദ്ധിമുട്ടുണ്ടാക്കി.
യുവതിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെ വലിയ രീതിയിലുള്ള ചർച്ചകളാണ് നടക്കുന്നത്. വിദേശ വിനോദസഞ്ചാരികൾ, പ്രത്യേകിച്ച് ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന വനിതകൾ ഇന്ത്യയിൽ നേരിടുന്ന യാഥാർത്ഥ്യങ്ങളാണ് യുവതി തുറന്നുപറഞ്ഞതെന്ന് ഒരു വിഭാഗം ആളുകൾ സമ്മതിക്കുമ്പോൾ, ഇന്ത്യയിലെ എല്ലാ സ്ഥലങ്ങളും അങ്ങനെയല്ലെന്നും മനോഹരമായ ആതിഥ്യമര്യാദ ലഭിക്കുന്ന ഒട്ടനവധി ടൂറിസ്റ്റ് കേന്ദ്രങ്ങൾ രാജ്യത്തുണ്ടെന്നും മറ്റ് ചിലർ കമന്റുകളിലൂടെ വ്യക്തമാക്കുന്നു. വിദേശ സഞ്ചാരികളോട് മാന്യമായി പെരുമാറാനും ശുചിത്വം പാലിക്കാനും ബോധവൽക്കരണം വേണമെന്ന ആവശ്യവും ഉയരുന്നുണ്ട്.
View this post on Instagram
News Summary: A Singaporean woman’s social media video detailing her negative travel experiences in North India has triggered a fresh debate online about tourist safety and civic sense. In her viral Instagram reel, the female vlogger highlighted major discomforts she faced, including uncomfortable, constant stares from men in public spaces, widespread littering at prominent tourist destinations, and aggressive hustling by local vendors and guides. While many netizens validated her concerns, stating that women’s safety and public cleanliness remain critical issues for Indian tourism, others defended the country, urging travelers not to generalize the entire nation based on isolated experiences in specific crowded regions.

